തൃശൂർ: അധികാരം നുണപറഞ്ഞ് നേടിയെടുക്കാൻ ശ്രമിക്കുന്ന കോമാളിക്കൂട്ടമാണ് ബിജെപിയെന്ന് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. വെറും 30 ശതമാനം വോട്ടുകൊണ്ട് രാജ്യത്തിന്റെ ഭാവി നിർണയിക്കാമെന്ന് കരുതുന്ന മണ്ടന്മാരാണ് ഇവിടം ഭരിക്കുന്നതെന്നും പ്രകാശ് രാജ്. ബിജെപിയെ ഒരിക്കലും ഭയക്കുന്നില്ലെന്നും തൃശൂർ തെക്കേഗോപുരനടയില്‍ നടത്തിയ ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്ത് പ്രകാശ് രാജ് പറഞ്ഞു. ഫാഷിസത്തിനുള്ള മറുപടി ജനാധിപത്യശക്തികളുടെ ഐക്യമാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഭീഷണികൾ കൂടി വരും തോറും തനിക്ക് ഊർജ്ജം കൂടി വരികയാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ബിജെപി ഭരണത്തിൽ ഉണ്ടായ പിഴവുകൾ പരിഹരിക്കാൻ പത്ത് വർഷങ്ങൾ വേണ്ടി വരും. അസ്വസ്ഥതയിൽ ജീവിക്കുന്ന ജനങ്ങളോട് ഇതൊന്നും വിശദീകരിക്കേണ്ട കാര്യമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ജോലിയില്ലാത്ത യുവാക്കൾ, നിരാശയിലാണ്ടുപോയ കർഷകർ, തകർന്ന സമ്പദ് വ്യവസ്ഥ എന്നിവയാണ് ബിജെപി ഭരണത്തിന്റെ ബാക്കിപത്രം. സിനിമയിലും സാഹിത്യത്തിലും വരെ ഫാസിസമുണ്ടെന്ന് നടന് ജോയ്മാത്യു മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
ഭീഷണികൾ കൂടി വരും തോറും തനിക്ക് ഊർജ്ജം കൂടി വരികയാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ബിജെപി ഭരണത്തിൽ ഉണ്ടായ പിഴവുകൾ പരിഹരിക്കാൻ പത്ത് വർഷങ്ങൾ വേണ്ടി വരും. അസ്വസ്ഥതയിൽ ജീവിക്കുന്ന ജനങ്ങളോട് ഇതൊന്നും വിശദീകരിക്കേണ്ട കാര്യമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ജോലിയില്ലാത്ത യുവാക്കൾ, നിരാശയിലാണ്ടുപോയ കർഷകർ, തകർന്ന സമ്പദ് വ്യവസ്ഥ എന്നിവയാണ് ബിജെപി ഭരണത്തിന്റെ ബാക്കിപത്രം. സിനിമയിലും സാഹിത്യത്തിലും വരെ ഫാസിസമുണ്ടെന്ന് നടന് ജോയ്മാത്യു മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.