ആപ്പ്ജില്ല

അച്ഛന്റെ പെട്ടെന്നുള്ള മരണം എല്ലാം താളം തെറ്റിച്ചു: ഞാനും സുപ്രിയയും വരാൻ വേണ്ടി ഇരുന്നതാണ്; വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ!

ഞാനും സുപ്രിയയും എല്ലാം തീരുമാനിച്ചിരുന്നു പക്ഷേ, അച്ഛന്റെ പെട്ടെന്നുള്ള മരണം കാര്യങ്ങൾ താളം തെറ്റിച്ചു!

Samayam Malayalam 2 Dec 2021, 9:28 am
പ്രേക്ഷകർക്ക് അറിയാം അടുത്തിടെയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ അച്ഛന്‍ മരണപ്പെട്ടതെന്ന്. കാന്‍സര്‍ രോഗത്തോട് പോരാടിയാണ് വിജയകുമാര്‍ മേനോന്‍ മരണത്തിന് കീഴടങ്ങിയത്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിനൊപ്പം മലയാള സിനിമാ നിര്‍മാണ രംഗത്തും സജീവമായതിനാല്‍ സുപ്രിയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ഫാന്‍ ബേസ് ഉണ്ട്. അച്ഛന്റെ വേര്‍പാടിന്റെ വേദന പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയ താരപത്നിയെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി ആളുകളാണ് എത്തിയതും. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്തതിനെക്കുറിച്ച് പൃഥ്വി പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്. ALSO READ: ഞാൻ എന്റെ പൂജാമുറിയിൽ പ്രാർത്ഥിക്കും;അദ്ദേഹം മറ്റൊരു റൂമിൽ നിസ്കരിക്കും; ദൈവകൃപകൊണ്ടുതന്നെ അത് ജീവിതത്തിൽ പ്രതിബന്ധമായി വന്നിട്ടില്ല; ഇന്ദ്രജ പറയുന്നു!
Samayam Malayalam prithviraj live talk about supriya s dad and his friend marriage viral video
അച്ഛന്റെ പെട്ടെന്നുള്ള മരണം എല്ലാം താളം തെറ്റിച്ചു: ഞാനും സുപ്രിയയും വരാൻ വേണ്ടി ഇരുന്നതാണ്; വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ!


​എല്ലാം പ്ലാൻ ചെയ്താണ്!

ഹായ് അഞ്ജന ആൻഡ് വിജിൻ, സത്യത്തിൽ ഞാനും സുപ്രിയയും നാളെ വിവാഹത്തിന് എത്താൻ വേണ്ടി എല്ലാ പ്ലാനുകളും ഉണ്ടാക്കിയിരുന്നതാണ്. നിർഭാഗ്യവശാൽ കുറച്ചുദിവസങ്ങൾക്ക് മുൻപ് സുപ്രിയയുടെ അച്ഛൻ മരിച്ചുപോയി. അതുകൊണ്ടുതന്നെ എന്റെ ഷൂട്ടും മറ്റും അങ്ങോട്ടും ഇങ്ങോട്ടും ആയതുകൊണ്ടുതന്നെ എന്റെ വരവ് നടക്കില്ല, എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോയിൽ പൃഥ്വി പറയുന്നത്.

​സുപ്രിയ അച്ഛനെക്കുറിച്ചെഴുതിയത്!

ഇക്കഴിഞ്ഞ ഞായറാഴ്ച, നവംബര്‍ 14 ന് എന്റെ ഹൃദയത്തിന്റെ ഏറ്റവും വലിയ ഭാഗങ്ങളിലൊന്ന് നഷ്ടപ്പെട്ടു. എന്റെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ പതിമൂന്ന് മാസത്തോളം കാന്‍സറിനോട് പോരാടി മരണപ്പെട്ടു. അച്ഛനായിരുന്നു എനിക്ക് എല്ലാം. ഞാന്‍ ശ്വസിച്ച വായുവും എന്റെ ചിറകുകളുമായിരുന്നു അച്ഛന്‍. ഞാന്‍ ഏക മകളായിട്ടും സ്‌കൂളിലോ കോളേജിലോ ഒന്നും ഞാന്‍ തിരഞ്ഞെടുത്ത വഴികളെ അദ്ദേഹം എതിര്‍ത്തില്ല.

ഒന്നും എന്നില്‍ അടിച്ചേല്‍പ്പിച്ചില്ല

ജീവിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത വഴികളെയോ നഗരത്തെയോ എന്തിനേറെ, ഞാന്‍ എന്റെ ജീവിത പങ്കാളിയായി കണ്ടെത്തിയ ആളിന്റെ കാര്യത്തില്‍ പോലും അച്ഛന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല. അച്ഛന്റെ സംരക്ഷണ വലയം എന്റെ സ്വപ്‌നങ്ങള്‍ക്ക് ഒരിക്കലും തടയാകാതെ അദ്ദേഹം ശ്രദ്ധിച്ചു.എനിക്ക് എപ്പോഴും പിന്തുണ നല്‍കി. ഒന്നും എന്നില്‍ അടിച്ചേല്‍പ്പിച്ചില്ല എന്നും സുപ്രിയ പങ്കിട്ട പോസ്റ്റിൽ പറഞ്ഞിരുന്നു.

ഏകമകൾ

എഴുപത്തിയൊന്ന് വയസ്സായിരുന്നു മരിക്കുമ്പോൾ സുപ്രിയയുടെ അച്ഛന്റെ പ്രായം. ഏറെ നാളുകള്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയില്‍ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് മരണം സംഭവിക്കുന്നത്. പത്മ എന്നാണ് ഭാര്യയുടെ പേര്. വിജയ കുമാര്‍ മേനോന്റെയും പത്മ മേനോന്റെയും ഏക മകളാണ് സുപ്രിയ മേനോന്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്