ആപ്പ്ജില്ല

ഞങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാതെ അവർ വിശാഖിനെക്കുറിച്ച് എന്നോട് ചോദിച്ചു! ചേട്ടാ ഞാനെന്ത് വേണമെങ്കിലും ചെയ്യാമെന്ന് അവൻ പറഞ്ഞു! പെൺവീട്ടുകാർ അന്വേഷണം നടത്തിയതിനെക്കുറിച്ച് പൃഥ്വിരാജ്

വിശാഖും ഞാനും തമ്മിൽ സൗഹൃദമുണ്ടെന്ന് അവർക്കറിയില്ലായിരുന്നു. അവരുടെ കോൾ വന്നപ്പോഴേ ഞാൻ വിശാഖിനെ വിളിച്ച് എന്താണ് നിന്റെ ഓഫര്‍ എന്ന് ചോദിച്ചിരുന്നു. ചേട്ടാ ഞാനെന്ത് വേണമെങ്കിലും ചെയ്യാമെന്നായിരുന്നു അവൻ പറഞ്ഞത്. എന്താണ് വേണ്ടതെന്ന് വൈകാതെ തന്നെ ഞാൻ പറയുമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Samayam Malayalam 28 Aug 2022, 11:46 am
നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്‌മണ്യന്റെ എന്‍ഗേജ്‌മെന്റ് അടുത്തിടെയായിരുന്നു നടന്നത്. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു ചടങ്ങിനെത്തിയത്. വിനീത് ശ്രീനിവാസന്‍, ദിവ്യ വിനീത്, പ്രണവ് മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരെല്ലാം വിശാഖിന് ആശംസ അറിയിച്ചെത്തിയിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. വിശാഖിനെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെയും പൃഥ്വിരാജിന്റെയും തുറന്നുപറച്ചിലുകളും വൈറലായിരുന്നു.
Samayam Malayalam prithviraj shared a funny incident about visakh subramaniam s engagement
ഞങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാതെ അവർ വിശാഖിനെക്കുറിച്ച് എന്നോട് ചോദിച്ചു! ചേട്ടാ ഞാനെന്ത് വേണമെങ്കിലും ചെയ്യാമെന്ന് അവൻ പറഞ്ഞു! പെൺവീട്ടുകാർ അന്വേഷണം നടത്തിയതിനെക്കുറിച്ച് പൃഥ്വിരാജ്


വിശാഖിനെ അറിയാം

ചെറിയ പ്രായം മുതലേ എനിക്ക് വിശാഖിനെ അറിയാം, ഈ എന്‍ഗേജ്‌മെന്റിന് പിന്നിലൊരു കഥയുണ്ടെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞത്. വിശാഖ് സിനിമയിലാണല്ലോ, എങ്ങനത്തെ പയ്യനാണെന്ന് നമുക്ക് പൃഥ്വിരാജിനോട് ചോദിക്കാമെന്നായിരുന്നു വധുവിന്റെ വീട്ടുകാര്‍ പറഞ്ഞത്. അവരെന്നെ വിളിച്ചിരുന്നു. അതിനിടയിലാണ് ഞാന്‍ വിശാഖിനെ വിളിച്ച് ചോദിച്ചത്. പറയെടാ എന്താണ് നിന്റെ ഓഫര്‍, എന്റെ കൈയ്യിലാണ് ഇപ്പോ കാര്യങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ ചേട്ടാ ഞാനെന്ത് വേണമെങ്കിലും ചെയ്യാമെന്നായിരുന്നു വിശാഖിന്റെ മറുപടി.

പറഞ്ഞിരുന്നു

അധികം വൈകാതെ തന്നെ എന്താണ് വേണ്ടതെന്ന് ഞാന്‍ പറയാം. ഏതായാലും വലിയ സന്തോഷം. ഒരു സിനിമാനിര്‍മ്മാതാവാകുന്നതിന് മുന്‍പെ വിശാഖിനെ അറിയാം. ഇവന്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ആവും കേട്ടോയെന്ന് ഞങ്ങളൊക്കെ ഇവനെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമയിലെത്തിയപ്പോഴും അവന്‍ അത് നിലനിര്‍ത്തുകയായിരുന്നു. ബാച്ചിലര്‍ ലൈഫ് എന്‍ജോയ് ചെയ്യുന്ന പ്രണവിനെ അസൂയയോടെയാണ് നോക്കുന്നതെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നു

വിശാഖിന്റെ മുത്തച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. ചെറുപ്പം മുതലേ എനിക്ക് വിശാഖിനെ അറിയാം. വിശാഖ് നല്ല പയ്യനാണെന്ന് ഹൃദയത്തിലൊരു ഡയലോഗുണ്ട്. അത് ഡയലോഗല്ല ശരിയായ കാര്യമാണെന്നായിരുന്നു സുചിത്ര മോഹന്‍ലാല്‍ പറഞ്ഞത്. ഹൃദയത്തിന്റെ സമയത്ത് എല്ലാകാര്യങ്ങളിലും പിന്തുണയുമായി സുചിത്രാന്റി കൂടെയുണ്ടായിരുന്നുവെന്ന് വിശാഖ് നേരത്തെ പറഞ്ഞിരുന്നു.

രക്ഷകനെപ്പോലെ

10 വര്‍ഷമായി എനിക്ക് വിശാഖിനെ അറിയാം. തട്ടത്തിന്‍ മറയത്ത് റിലീസ് ചെയ്ത അവന്റെ തിയേറ്ററിലെ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഒരേ സമയത്ത് തുടങ്ങിയ ആള്‍ക്കാരായിരുന്നു ഞങ്ങള്‍. ഹൃദയം ചെയ്‌തോണ്ടിരിക്കുന്ന സമയത്ത് കൊവിഡ് കാരണം ബ്രേക്ക് വന്നിരുന്നു. ഒരു രക്ഷകനെപ്പോലെ ഞങ്ങളുടെ കൂടെ വിശാഖുണ്ടായിരുന്നു. ഷൂട്ടിംഗ് സെറ്റിലെല്ലാം വിശാഖുമുണ്ടായിരുന്നു. റിലേഷന്‍ഷിപ്പിലേക്ക് പോവുന്നതിന് മുന്‍പെ തന്നെ പല സന്ദര്‍ഭങ്ങളും ഇരുവരും ഒന്നിച്ച് നേരിടുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്