ആപ്പ്ജില്ല

സിദ്ധു ഐസിയുവില്‍ ആയിരുന്ന സമയത്തും ചേച്ചി വന്ന് സിനിമ പൂര്‍ത്തിയാക്കി! അഭിനയമായിരുന്നു ചേച്ചിയുടെ ജീവനും ജീവിതവുമെന്ന് രഞ്ജിത് ശങ്കര്‍

മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയൊരു വിയോഗം കൂടി. അമ്മ വേഷങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ കെപിഎസി ലളിത ഓര്‍മ്മയായി. നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തില്‍ തന്റെ പേര് രേഖപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു പ്രിയതാരം നമ്മെ വിട്ടുപിരിഞ്ഞത്.

Samayam Malayalam 23 Feb 2022, 1:58 pm
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു കെപിഎസി ലളിത. അസുഖാവസ്ഥയിലായതോടെയാണ് താരത്തെ മകനായ സിദ്ധാര്‍ത്ഥ് തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുവന്നത്. വടക്കാഞ്ചേരിയില്‍ നിന്നും വരുമ്പോള്‍ ഓര്‍മ്മയില്ലാതെ, ആളുകളെ തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു താരം. ചികിത്സകള്‍ക്ക് ശേഷമായി പഴയ അവസ്ഥ ലളിതാമ്മ വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയപ്പെട്ടവര്‍. പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയായിരുന്നു താരത്തിന്റെ വിയോഗം. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തി സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറിയ ലളിതയ്ക്ക് ആദരാഞ്ജലി നേരാനും അവസാനമായി കാണാനുമായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. കൊച്ചിയിലുള്ള സിനിമാപ്രവര്‍ത്തകരെല്ലാം രാത്രി തന്നെ സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റിലേക്കെത്തിയിരുന്നു.
Samayam Malayalam ranjith sankar about kpac lalitha s dedication
സിദ്ധു ഐസിയുവില്‍ ആയിരുന്ന സമയത്തും ചേച്ചി വന്ന് സിനിമ പൂര്‍ത്തിയാക്കി! അഭിനയമായിരുന്നു ചേച്ചിയുടെ ജീവനും ജീവിതവുമെന്ന് രഞ്ജിത് ശങ്കര്‍

സിദ്ധാര്‍ത്ഥിന് അപകടം പറ്റിയ സമയത്തും ചേച്ചി സിനിമയില്‍ അഭിനയിച്ചിരുന്നുവെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം ലളിതാമ്മയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കിട്ടത്. ഗുരുതരമായ അപകടം സംഭവിച്ച് സിദ്ധാര്‍ത്ഥ് ഐസിയുവില്‍ കഴിഞ്ഞിരുന്ന സമയമായിരുന്നു അത്. ആശുപത്രിയില്‍ നിന്നും വന്നായിരുന്നു ലളിത ചേച്ചി സുസുധി വാത്മീകത്തിലെ കല്യാണനിശ്ചയ സീനില്‍ അഭിനയിച്ചത്.

അഭിനയമായിരുന്നു ചേച്ചിയുടെ ജീവനും ജീവിതവുമെന്ന് രഞ്ജിത് ശങ്കര്‍


സു സു സുധി വാത്മീകത്തിൽ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത് ലളിത ചേച്ചിയുടെ കാർമികത്വത്തിലാണ്. ആ സീനിൽ സുധി ഏതു വിരലിലാണു മോതിരം ഇടേണത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകൻ്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്. അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ഐസിയുവിലാണ്. ആ സിനിമ പൂർത്തിയാക്കാൻ ആശുപത്രിയിൽ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമ ആണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു.കാരണം ചേച്ചിക്ക് അഭിനയം ജീവനും ജീവിതമായിരുന്നു. ഇനി നമുക്ക് അങ്ങിനെ ഒരു നടിയില്ല. പ്രണാമം എന്നായിരുന്നു രഞ്ജിത് ശങ്കർ കുറിച്ചത്.
ഏറ്റെടുത്ത കഥാപാത്രത്തെ അങ്ങേയറ്റം അനശ്വരമാക്കാറുണ്ട് കെപിഎസി ലളിത. സംസാരത്തിലൂടെ വരെ അമ്പരപ്പിച്ച മതിലുകളിലെ നാരായണിയെക്കുറിച്ച് പറഞ്ഞും ആരാധകരെത്തിയിരുന്നു. മനസിനക്കരെ, അനിയത്തിപ്രാവ് തുടങ്ങിയ സിനിമകളിലെ അസമാന്യ അഭിനയമികവിനെക്കുറിച്ച് പറഞ്ഞും ആരാകരെത്തിയിരുന്നു. കെപിഎസി ലളിതയെക്കുറിച്ചുള്ള കുറിപ്പുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്