ആപ്പ്ജില്ല

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി; നടന്‍ പരാതി നല്‍കി

ശ്രീലങ്കയിലെ തമിഴരുടെ ജീവിതം മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ഗായിക ചിന്മയി, ഡിഎംകെ എംപി സെന്തില്‍ കുമാര്‍ തുടങ്ങിയവര്‍ നടപടിയാവശ്യപ്പെട്ടു കൊണ്ട് രംഗത്ത് എത്തി

Samayam Malayalam 20 Oct 2020, 1:21 pm
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതകഥയില്‍ വിജയ് സേതുപതി നായകനാകുന്നതെിരെ തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപകമാണ്. ഇതിന് പിന്നാലെ മുത്തയ്യ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതിഷേധം തുടര്‍ന്നതോടെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്മാറുകയുണ്ടായി. അതേസമയം, വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിലൂടെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് യുവാവ്.
Samayam Malayalam vijay sethupathi
വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി; നടന്‍ പരാതി നല്‍കി


പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ഭീഷണി. വ്യാജ അക്കൗണ്ടില്‍ നിന്നുമാണ് ഭീഷണി. ഇതിനെതിരെ വിജയ് സേതുപതി സെെബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് സെെബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ശ്രീലങ്കയിലെ തമിഴരുടെ ജീവിതം മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി.

Also Read: പ്രതിഷേധം ശക്തം, 'മുത്തയ്യ മുരളീധരൻ ചിത്രം' വേണ്ടെന്ന് വെച്ച് വിജയ് സേതുപതി, കാരണമിതാണ്!

സംഭവത്തിന് പിന്നാലെ നടപടിയാവശ്യപ്പെട്ടു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തി. ഗായിക ചിന്മയി, ഡിഎംകെ എംപി സെന്തില്‍ കുമാര്‍ തുടങ്ങിയവര്‍ നടപടിയാവശ്യപ്പെട്ടു കൊണ്ട് രംഗത്ത് എത്തി. ഭീഷണി ഉയര്‍ത്തിയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് തമിഴ് സംഘടനകളും ആവശ്യപ്പെട്ടു. അതേസമയം ഈ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിന്മാറിയത്. സിംഹളര്‍ ഭൂരിപക്ഷമുള്ള ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് വംശജരോട് കാണിക്കുന്ന ക്രൂരതകളാണ് വിമർശകർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

Also Read: നടന്‍ പൃഥ്വിരാജിന് കൊവിഡ്

ചിത്രം വിജയ് സേതുപതിയുടെ ഭാവിയെ ബാധിക്കുമെന്നും അതിനാൽ ചിത്രത്തിൽ നിന്നു പിന്മ‍ാറണമെന്നും മുരളീധരൻ താരത്തോട് അഭ്യർത്ഥിച്ചെന്നും ഇതെ തുടർന്നാണ് വിജയ് സേതുപതി ഈ തീരുമാനം എടുത്തതെന്നും , വിജയ് സേതുപതിയോട് അഭ്യർഥിച്ചതിനു പിന്നാലെയാണു താരത്തിന്റെ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്