ആപ്പ്ജില്ല

പത്മരാജൻ ഓർമ്മയായിട്ട് 26 വര്‍ഷങ്ങൾ

മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച സംവിധായകൻ

TNN 23 Jan 2018, 6:55 pm
പി പത്മരാജന്റെ 26-ാം ചരമവാര്‍ഷിക ദിനം ഇന്ന്. കഥാകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, ഇതെല്ലാമായിരുന്നു പത്മരാജന്‍. മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച സംവിധായകൻ. മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ വരുന്ന നോവല്‍, ചെറുകഥാസമാഹാര പ്രസിദ്ധീകരണങ്ങള്‍ എന്നിവ സിനിമയ്ക്ക് പുറത്ത് അദ്ദേഹം രചിച്ചിട്ടുണ്ട്. സ്വന്തം തിരക്കഥയിൽ 18 സിനിമകൾ. അന്യ സംവിധായകര്‍ക്കായി ഇരുപതോളം തിരക്കഥകള്‍. 1945 മെയ് 23ന് ആലപ്പുഴയിൽ ജനനം. പഠനശേഷം 65-ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രോഗ്രാം അനൗൺസറായി. 86-വരെ അവിടെ തുടർന്നു.
Samayam Malayalam remembering the master story teller p padmarajan
പത്മരാജൻ ഓർമ്മയായിട്ട് 26 വര്‍ഷങ്ങൾ


1970-ൽ രാധാലക്ഷ്മിയുമായി വിവാഹം. 75-ലാണ് സിനിമാരംഗത്തേക്കുകൂടി കടന്നത്. ഭരതനായി പ്രയാണം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയായിരുന്നു തുടക്കം. 79-ൽ പെരുവഴിയമ്പലത്തിലൂടെ സംവിധായകനായി. പിന്നീട് ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്‍റെ നഷ്ടം തുടങ്ങി ഞാൻ ഗന്ധർ‍വ്വൻ വരെയുള്ള നിരവധി സിനിമകൾ. ദേശീയ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ പെരുവഴിയമ്പലവും തിങ്കളാഴ്ച നല്ലദിവസവും. 91 ‍ജനുവരി 23നായിരുന്നു മരണം. ഞാൻ ഗന്ധ‍ർവ്വൻ സിനിമയുടെ പ്രൊമോഷന്‍റെ സമയത്ത് ഹോട്ടലിൽ വച്ചായിരുന്നു അത് സംഭവിച്ചത്. ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് മടങ്ങി ആ ഗന്ധ‍ർവ്വൻ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്