കെ.എസ്.ശബരീനാഥന്‍ എംഎല്‍എയുടേയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യർ ഐഎഎസിൻ്റേയും കുഞ്ഞിന് പേര് നൽകി. മഴയുടെ രാഗത്തിൻ്റെ പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. മൽഹാര്‍ ദിവ്യ ശബരീനാഥൻ എന്ന് കുഞ്ഞിന് പേര് നൽകിയെന്ന് ശബരീനാഥ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന 'മൽഹാർ രാഗം' ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണെന്നും പ്രാർത്ഥനയോടെ മകനു പേരിട്ടുവെന്നും ശബരീനാഥ് കുറിച്ചു.
2017 ജൂൺ മുപ്പതിനായിരുന്നു അരുവിക്കര എംഎല്‍എ ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായത്. കന്യാകുമാരിയിലെ തക്കല കുമാര കോവിലിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. തുടര്‍ന്ന് നടത്തിയ വിവാഹ സൽക്കാരവും വളരെ ലളിതമായിരുന്നു.
ഇരുവരുടെയും പ്രണ വിവാഹമായിരുന്നു. പുസ്തകങ്ങളാണ് തങ്ങളെ ചേര്‍ത്തു വെച്ചതെന്ന് കെ.എസ് ശബരിനാഥും ദിവ്യ എസ് അയ്യരും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയൻ്റെയും സുലേഖയുടെയും മകനാണ് ശബരീനാഥ്. ഐഎസ്ആര്‍ഒ ഉദ്യേഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫീസര്‍ ഭഗവതി അമ്മാളിൻ്റെയും മകളാണ് ദിവ്യ.
2017 ജൂൺ മുപ്പതിനായിരുന്നു അരുവിക്കര എംഎല്‍എ ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായത്. കന്യാകുമാരിയിലെ തക്കല കുമാര കോവിലിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. തുടര്‍ന്ന് നടത്തിയ വിവാഹ സൽക്കാരവും വളരെ ലളിതമായിരുന്നു.
ഇരുവരുടെയും പ്രണ വിവാഹമായിരുന്നു. പുസ്തകങ്ങളാണ് തങ്ങളെ ചേര്‍ത്തു വെച്ചതെന്ന് കെ.എസ് ശബരിനാഥും ദിവ്യ എസ് അയ്യരും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയൻ്റെയും സുലേഖയുടെയും മകനാണ് ശബരീനാഥ്. ഐഎസ്ആര്‍ഒ ഉദ്യേഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫീസര്‍ ഭഗവതി അമ്മാളിൻ്റെയും മകളാണ് ദിവ്യ.