ജോധ്‌പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ചു വർഷത്തെ തടവ് വിധിച്ചതിനെതിരെ നടൻ സൽമാൻ ഖാൻ നൽകിയ ഹർജി ഈ മാസം 17 ന് പരിഗണിക്കും. അപ്പീൽ പരിഗണിച്ച സമയത്ത് സൽമാൻ ഖാൻ ജോധ്‌പൂരിലെത്തിയിരുന്നു.
അപ്പീൽ പരിഗണിക്കുമ്പോൾ സൽമാനെ കോടതിയിൽ ഹാജരാക്കും. ഏപ്രിൽ ഏഴിനാണ് കേസിൽ ശിക്ഷിക്കപ്പെട്ട സൽമാൻ ഖാൻ ജാമ്യം നേടി പുറത്തിറങ്ങിയത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദേവ് കുമാർ ഖത്രി ഏപ്രിൽ അഞ്ചിനാണ് താരത്തിന് അഞ്ചു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. സൽമാൻ ഖാനും മറ്റ് അഞ്ചു പേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ കൃഷ്ണമൃഗത്തെ വെടി വെച്ചു കൊന്നെന്നായിരുന്നു കേസ്.
അപ്പീൽ പരിഗണിക്കുമ്പോൾ സൽമാനെ കോടതിയിൽ ഹാജരാക്കും. ഏപ്രിൽ ഏഴിനാണ് കേസിൽ ശിക്ഷിക്കപ്പെട്ട സൽമാൻ ഖാൻ ജാമ്യം നേടി പുറത്തിറങ്ങിയത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദേവ് കുമാർ ഖത്രി ഏപ്രിൽ അഞ്ചിനാണ് താരത്തിന് അഞ്ചു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. സൽമാൻ ഖാനും മറ്റ് അഞ്ചു പേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ കൃഷ്ണമൃഗത്തെ വെടി വെച്ചു കൊന്നെന്നായിരുന്നു കേസ്.