ആപ്പ്ജില്ല

പോലീസുകാരെ പുകഴ്ത്തി സിനിമ ഒരുക്കിയതിൽ കുറ്റബോധമെന്ന് 'സിങ്കം' സംവിധായകൻ

തമിഴിലെ മികച്ച പോലീസ് കഥകളൊരുക്കിയിട്ടുള്ള സംവിധായകനാണ് സംവിധായകൻ ഹരി

Samayam Malayalam 29 Jun 2020, 10:08 am
തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവരെ അരുകൊല ചെയ്ത പോലീസ് നടപടിയിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരിക്കുകയാണ്. പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റായിരുന്നു ഇരുവരേടയും മരണം. സോഷ്യൽമീഡിയയില്‍ ഉള്‍പ്പെടെ പലരും സംഭവത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഈ അവസരത്തിൽ സാമി, കോവിൽ, അയ്യ, സിങ്കം സിനിമകളൊരുക്കിയ സംവിധായകനായ ഹരി പോലീസുകാര്‍ക്കെതിരെ രംഗത്തെയിരിക്കുകയാണ്. പോലീസുകാരെ ഹീറോയാക്കി സിനിമ ചെയ്തതിൽ ഖേദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
Samayam Malayalam sathankulam custodial death singam saamy director hari regrets glorifying police
പോലീസുകാരെ പുകഴ്ത്തി സിനിമ ഒരുക്കിയതിൽ കുറ്റബോധമെന്ന് 'സിങ്കം' സംവിധായകൻ



ഖേദം തോന്നുന്നു

മിഴിലെ ഏറ്റവും മികച്ച പോലീസ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ് ഹരി. സൂര്യയുടെ സിങ്കം സീരീസ് വിക്രമിന്‍റെ സാമി, സാമി 2 തുടങ്ങി നിരവധി സിനിമകളൊരുക്കിയിട്ടുള്ള സംവിധായകൻ. എന്നാൽ പോലീസുകാരെ ഹീറോ ആക്കിയതിൽ തനിക്കിപ്പോള്‍ ഖേദം തോന്നുന്നുവെന്നാണ് ഹരി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പത്ര കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

​സാത്താൻകുളം ആവർത്തിക്കരുത്

സാത്താൻകുളം സംഭവത്തെ തുടര്‍ന്നാണ് ഹരിയുടെ പ്രസ്താവന. പോലീസുകാരിൽ ചിലർ ചെയ്ത ഒരു പ്രവൃത്തി പൊലീസ് സേനയെ തന്നെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. പോലീസുകാരെ പുകഴ്ത്തിക്കൊണ്ട് 5 സിനിമകള്‍ ചെയ്തുവെന്നതിൽ ഇപ്പോള്‍ വളരെയധികം വേദനിക്കുന്നു. ഭയാനകവും ക്രൂരവുമായ സാത്താൻകുളം സംഭവം തമിഴ്‌നാട്ടിൽ ഇനി സംഭവിക്കരുതെന്നുണ്ട്, ഹരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

Also Read: എസ്. ജാനകി മരിച്ചെന്ന് വ്യാജവാർത്ത; 'എന്തിനീ ക്രൂരത'യെന്ന് എസ്.പി.ബി

സിങ്കവും സാമിയും

ഈ സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഏക പരിഹാരം, ഹരി പ്രസ്താവിക്കുന്നു. ഹരിയെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സൂര്യയുടേയും വിക്രമിന്‍റേയും കരിയര്‍ തന്നെ മാറ്റിമറഞ്ഞ ചിത്രങ്ങളായിരുന്നു ഹരി ഒരുക്കിയ സിങ്കവും സാമിയും.

സാത്താൻകുളം സംഭവത്തിൽ ഹരിയുടെ നിലപാട്

സിങ്കത്തിന്‍റെ മൂന്ന് ഭാഗങ്ങളും സാമിയുടെ രണ്ട് ഭാഗങ്ങളുമാണ് പുറത്തിറങ്ങിയിട്ടുള്ളത്. സാമിയിൽ ഡിസിമി ആറുസാമി ഐപിഎസ് എന്ന കഥാപാത്രമായാണ് വിക്രം അഭിനയിച്ചിരുന്നത്. സിങ്കത്തിൽ എസിപി എസ്. ദുരൈസിങ്കം എന്ന കഥാപാത്രമായിട്ടായിരുന്നു സൂര്യ അഭിനയിച്ചത്. രണ്ട് ചിത്രങ്ങളും നിരവധി ആരാധകരെ സ്വന്തമാക്കിയ ചിത്രങ്ങളായിരുന്നു. ഈ സിനിമകള്‍ എടുത്തതിതിലാണ് താൻ ഖേദിക്കുന്നുവെന്ന് ഹരി പറഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തൂത്തുക്കുടി ജില്ലയിലെ സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഹരി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Also Read: വനിതയുടെ വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ പരാതിയുമായി ആദ്യ ഭാര്യ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്