ആപ്പ്ജില്ല

എങ്ങനേലും ഇറങ്ങി പോയാൽ മതിയെന്നായി: ഇലയിൽ ചവിട്ടി വഴക്ക് ഉണ്ടാക്കാൻ അപ്പോൾ തീരുമാനിച്ചു; ഷൈൻ ടോം!

കോക്പിറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് താൻ പോയതെന്ന് ഷൈൻ പറഞ്ഞു. നമ്മളെ ഒരു മൂലയിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല.

Samayam Malayalam 30 Dec 2022, 11:33 am
കോക്ക്പിറ്റിൽ ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടിയാണ് താൻ കയറിയതെന്ന് പറയുകയാണ് ഷൈൻ ടോം ചാക്കോ. ഒരു കുഴലിൽ കൂടി നമ്മളെ കയറ്റുന്നു, ഇത്രയും കനം ഉള്ള സാധനം അല്ലെ. പിന്നെ എന്താണ് നടക്കുന്നതെന്ന് നമ്മൾക്ക് അറിയണ്ടേ. അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾക്ക് അറിയണം എങ്കിൽ റിക്വസ്റ്റ് ചെയ്യണ്ടേ. അതിനു എപ്പോഴും ആളുകൾ അതിനുള്ളിൽ അല്ലെ. മാത്രമല്ല ഇത് ഇവർ ഓടിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണ്ടേ. ഷൈൻ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Samayam Malayalam Shine Tom Chacko


ALSO READ: 5 വർഷത്തിനുള്ളിൽ ഈ അവസ്ഥയിൽ മാറ്റം വന്നേക്കാം എന്നാണ് ഞാൻ പറഞ്ഞത്; മമ്മൂട്ടിയുടെ ചോദ്യം; ബിബിൻ പറയുന്നു.

ചന്ദ്രനിൽ പോയി കാലു കുത്തിയ ആളുകൾ ഉണ്ട് ഇവിടെ അത് വിശ്വസിച്ചിട്ടില്ലേ. നമ്മൾ റിക്വസ്റ്റ് ചെയ്യാൻ വേണ്ടി അകത്തു കയറുന്നു. പക്ഷെ ആളെ കാണുന്നില്ല. അവർ ഏതു സമയവും കോക്ക്പിറ്റിൽ അല്ലെ. അപ്പോൾ അവരോട് റിക്വസ്റ്റ് ചെയ്യണം എങ്കിൽ അതിന്റെ ഉള്ളിൽ കയറണ്ടെ. ഒരു ഒറ്റ എയർഹോസ്റ്റസ് ആ ഫ്‌ളൈറ്റിൽ ഉണ്ടായിരുന്നില്ല. എനിക്ക് ദേഷ്യം പിടിച്ചു എങ്ങനേലും ഇറങ്ങി പോയാൽ മതി എന്നായി. അതിനു ഞാൻ കണ്ടുപിടിച്ച ഒരു ടെക്നിക് ആണ് ഇലയിൽ ചവിട്ടി വഴക്ക് ഉണ്ടാക്കുക എന്നത്.

ഷൈൻ ടോം ചാക്കോയ്ക്കെതിരെ കുറച്ചു ദിവസങ്ങൾക്ക് മുൻപേ എയർലൈൻസ് അധികൃതരുടെ നടപടിയുണ്ടായിരുന്നു. ദുബായ് വിമാനത്താവളത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. തിയറ്ററിലെത്തിയ ഭാരത് സർക്കസ് എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായാണ് ഷൈൻ‌ ടോം ചാക്കോയും സംഘവും ദുബായിലെത്തിയത്.


പ്രമോഷൻ ഇവൻ്റിനു ശേഷം തിരിച്ചു വരുന്നതിനായി ഉച്ചയ്ക്ക് 1.30 നുള്ള വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ ടോം ചാക്കോ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്. താരത്തിൻ്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ തുടർന്ന് അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് ഇമിഗ്രെഷനിൽ എത്തിച്ച ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനുള്ള നടപടികളാരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്