ഗായികയായ അഭയ ഹിരണ്‍മയി സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് താരം പ്രവര്‍ത്തികളിലൂടെ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ചോ അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ അഭയ പ്രതികരിച്ചിരുന്നില്ല. ഗോപിക്കൊപ്പമുള്ള ഫോട്ടോയുമായി അമൃത എത്തിയപ്പോള്‍ മുതല്‍ അഭയയും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. പേഴ്‌സണല്‍ കാര്യങ്ങള്‍ പുറംലോകത്തിന് മുന്നില്‍ പരസ്യമാക്കാനോ ചര്‍ച്ചയാക്കാനോ താല്‍പര്യമില്ലെന്ന നിലപാടാണ് ഇരുവരുടേയും. അതിനാല്‍ത്തന്നെ ഇരുവരും അതേക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.
ഒമര്‍ ലുലുവിന്റെ സിനിമയില്‍ പാടാനെത്തിയപ്പോള്‍ ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നു. നോ കമന്‍സ്, ആ വിഷയം സംസാരിക്കാനുദ്ദേശിക്കുന്നില്ലെന്നായിരുന്നു അഭയ പറഞ്ഞത്. പാടാനുള്ള മൂഡ് പോവുന്നതിലല്ല അതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്. ഗോപിയും അഭയയും പിരിഞ്ഞുവെന്ന വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ ഇവരുടെ പഴയ പോസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം ചര്‍ച്ചയായിരുന്നു.
ജീവിതത്തില്‍ തനിക്കാദ്യമായി കിട്ടിയ പുസ്തകമായ എന്റെ കഥയെക്കുറിച്ചുള്ള കുറിപ്പുമായും അഭയ എത്തിയിരുന്നു. എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടി. അവർ ഉൾക്കൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ ?എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് "എന്റെ കഥയാണ് "! ആവേശത്തിനപ്പുറം പുസ്തകത്തിന്റെ കവർ ചിത്രം നോക്കി ഇരുന്നിട്ടുണ്ട് കൊറേ നേരം. കറുത്ത കുർത്തയും മുടി കാറ്റിൽ പാറിച്ചു നമ്മളെ തന്നെ നോക്കിനിൽക്കുന്ന എക്കാലത്തെയും പ്രണയിനി. സ്നേഹത്തെ കുറിച്ച് മാത്രമേ അവർക്കു എപ്പോഴും സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നിട്ടും ദേഷ്യവും സങ്കടവും അസൂയയും കുശുമ്പും ഒക്കെ കാണിച്ചിരുന്നു താനും. മനുഷ്യസ്ത്രീ, പച്ചയായ സ്ത്രീ. അവര് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നത് തന്നെ ഒരു കുളിര് എന്നായിരുന്നു അഭയ ഹിരൺമയി കുറിച്ചത്.
ഒമര്‍ ലുലുവിന്റെ സിനിമയില്‍ പാടാനെത്തിയപ്പോള്‍ ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നു. നോ കമന്‍സ്, ആ വിഷയം സംസാരിക്കാനുദ്ദേശിക്കുന്നില്ലെന്നായിരുന്നു അഭയ പറഞ്ഞത്. പാടാനുള്ള മൂഡ് പോവുന്നതിലല്ല അതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്. ഗോപിയും അഭയയും പിരിഞ്ഞുവെന്ന വിവരം പുറത്തുവന്നപ്പോള്‍ മുതല്‍ ഇവരുടെ പഴയ പോസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം ചര്‍ച്ചയായിരുന്നു.
ജീവിതത്തില്‍ തനിക്കാദ്യമായി കിട്ടിയ പുസ്തകമായ എന്റെ കഥയെക്കുറിച്ചുള്ള കുറിപ്പുമായും അഭയ എത്തിയിരുന്നു. എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടി. അവർ ഉൾക്കൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ ?എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് "എന്റെ കഥയാണ് "! ആവേശത്തിനപ്പുറം പുസ്തകത്തിന്റെ കവർ ചിത്രം നോക്കി ഇരുന്നിട്ടുണ്ട് കൊറേ നേരം. കറുത്ത കുർത്തയും മുടി കാറ്റിൽ പാറിച്ചു നമ്മളെ തന്നെ നോക്കിനിൽക്കുന്ന എക്കാലത്തെയും പ്രണയിനി. സ്നേഹത്തെ കുറിച്ച് മാത്രമേ അവർക്കു എപ്പോഴും സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നിട്ടും ദേഷ്യവും സങ്കടവും അസൂയയും കുശുമ്പും ഒക്കെ കാണിച്ചിരുന്നു താനും. മനുഷ്യസ്ത്രീ, പച്ചയായ സ്ത്രീ. അവര് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നത് തന്നെ ഒരു കുളിര് എന്നായിരുന്നു അഭയ ഹിരൺമയി കുറിച്ചത്.