ആപ്പ്ജില്ല

പേസ് മേക്കറുമായി നാലാം വർ‍ഷം; ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ

സംഗീത വഴികളിൽ പുതുമ തേടുന്ന ഹരീഷ് വേദികളിലൂടെ ആരാധകരുടെ മനസ്സിലിടം നേടി സിനിമാ പിന്നണി ഗായകനായി തീർന്ന പാട്ടുകാരനാണ്

Samayam Malayalam 22 Oct 2020, 6:50 pm
അകം എന്ന സംഗീതബാൻഡുമായി എത്തി സംഗീത പ്രേമികളുടെ ചങ്കിൽ ഇടം നേടിയ പാട്ടുകാരനാണ് ഹരീഷ് ശിവ രാമകൃഷ്ണൻ. വേദികളിൽ ജോൺസൺ മാഷിന്‍റേയും വിദ്യാസാഗറിന്‍റേയുമടക്കം നിരവധി സംഗീതജ്ഞരുടെ മാസ്മരിക ഈണത്തിലുള്ള ഗാനങ്ങള്‍ അവർ നൽകിയതിലുമേറെ സംഗതികള്‍ നൽകി പാടി ഏറെ ആരാധകരെ സ്വന്തമാക്കിയ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചൊരു കുറിപ്പ് അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്‍റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
Samayam Malayalam singer and musician harish sivaramakrishnan reveals that he is living with a pacemaker
പേസ് മേക്കറുമായി നാലാം വർ‍ഷം; ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ



പേസ്മേക്കറുമായി ജീവിതം

തോൾ എല്ലിന് താഴെ നെഞ്ചിൻ കുഴിയിൽ ഒരു ഗോദ്‍റെജിന്‍റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് നാലാം വർഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്‍റെ നാലാം വാർഷികവും, ഹരീഷ് കുറിച്ചിരിക്കുകയാണ്.

മോർ പവർ ടു മീ...

ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടർമാർക്കും ഒരുപാട് നന്ദി, സ്നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്നേഹം. മോർ പവർ ടു മീ.കൂളിംഗ് ഗ്ലാസ്‌ വിട്ടു ഒരു കളിയും ഇല്ല. കണ്ണുപൊട്ടൻ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. എന്ന് കുറിച്ചുകൊണ്ട് ഒരു ചിത്രവും ഹരീഷ് പങ്കുവെച്ചിരിക്കുകയാണ്.

Also Watch: 'അന്നും ഇന്നും ഒരേ സ്വഭാവം,അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകതയും' ആശംസയുമായി സാധിക!

അകം

കര്‍ണാടക സംഗീതത്തിനൊപ്പം സിനിമാഗാനങ്ങളും നാടന്‍പാട്ടുകളും അദ്ദേഹത്തിന്‍റെ ബാൻഡായ ‘അകം' വേദികളിൽ പത്തു വർഷത്തിലേറെയായി ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. നിരവധി സിനിമകളിലും ഇതിനകം അദ്ദേഹം പിന്നണി പാടിയിട്ടുണ്ട്.

കെമിക്കൽ എൻജിനിയറിംഗും

ഷൊർണൂർ സ്വദേശിയാണ് ഹരീഷ്, ബാംഗ്ലൂരിൽ ക്രെഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്. കെമിക്കൽ എൻജിനീയറിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം അഡോബി, സ്‌നാപ്‌ഡീൽ, ഗൂഗിൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ളയാള്‍ കൂടിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്