ആപ്പ്ജില്ല

മേടയിൽ വീട് എന്നും സുഹൃത്തുക്കൾക്കായ് മലർക്കെ തുറന്നു കിടക്കുമായിരുന്നു! എംജി രാധാകൃഷ്ണനെക്കുറിച്ച് ജി വേണു​ഗോപാലിന്റെ വാക്കുകൾ

ഗായകനും സംഗീത സംവിധായകനുമായ എംജി രാധാകൃഷ്ണന്റെ 80ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മേടയില്‍ വീടിനെക്കുറിച്ചും എംജി രാധാകൃഷ്ണനെക്കുറിച്ചും പത്മജയെക്കുറിച്ചുമെല്ലാം വാചാലനായെത്തിയിരിക്കുകയാണ് ജി വേണുഗോപാല്‍.

Samayam Malayalam 30 Jul 2022, 3:35 pm
മലയാള സിനിമയെ തീരാവേദനയിലാഴ്ത്തിയ വിയോഗമായിരുന്നു എംജി രാധാകൃഷ്ണന്റേത്. ജീവിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം അദ്ദേഹം 80ാം പിറന്നാള്‍ ആഘോഷിച്ചേനെ. എംജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചെത്ത് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. എംജിയെക്കുറിച്ചുള്ള ഓര്‍മ്മകളുമായി ജി വേണുഗോപാലും എത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം എംജിയെക്കുറിച്ച് വാചാലനായത്.
Samayam Malayalam singer g venugopal shared a new post about mg radhakrishnan
മേടയിൽ വീട് എന്നും സുഹൃത്തുക്കൾക്കായ് മലർക്കെ തുറന്നു കിടക്കുമായിരുന്നു! എംജി രാധാകൃഷ്ണനെക്കുറിച്ച് ജി വേണു​ഗോപാലിന്റെ വാക്കുകൾ

ഇന്നലെയാണ് കാത്തു വിളിക്കുന്നത്. വേണുച്ചേട്ടനിവിടെയുണ്ടെങ്കിൽ ഒന്ന് വീട്ടിലേയ്ക്ക് നാളെ വരണം. അച്ഛൻ്റെ (എംജി രാധാകൃഷ്ണൻ) എൺപത്തിരണ്ടാമത്തെ പിറന്നാളാണ്. ഞാൻ തിരുവനന്തപുരത്തില്ല മോളേ " എന്ന് പറഞ്ഞ് വയ്ക്കുമ്പോൾ, മേടയിൽ വീട്ടിൽ രാധാകൃഷ്ണൻ ചേട്ടനും പത്മജച്ചേച്ചിയുമുള്ള എത്രയോ അവസരങ്ങളിൽ അവരുടെ ആതിഥേയത്വം അനുഭവിച്ചറിഞ്ഞ സന്തോഷ സ്മരണകളായിരുന്നു മനസ്സ് മുഴുവൻ. എന്നും മേടയിൽ വീട് സുഹൃത്തുക്കൾക്കായ് മലർക്കെ തുറന്നു കിടക്കുമായിരുന്നു. ഭക്ഷണം ഒരിക്കലുമൊഴിയാത്തൊരു തീൻമേശയായിരുന്നു മേടയിലേത്. ഞാൻ തിരുവനന്തപുരത്തില്ലല്ലോ എന്നൊരു സങ്കടം വല്ലാതെ തോന്നി.

രണ്ടായിരമാണ്ടിന് ശേഷം, ആകാശവാണിയുടെ ലൈബ്രറിയിൽ നിന്ന് അപ്രത്യക്ഷമായ ചേട്ടൻ്റെ ഏതാനും പ്രശസ്തമായ ലളിതഗാനങ്ങൾ എന്നെക്കൊണ്ട് പാടിച്ച് റീ റിക്കാർഡ് ചെയ്തിരുന്നു. ദാസേട്ടൻ്റെ അതിപ്രശസ്തമായ " ഘനശ്യാമസന്ധ്യാ ഹൃദയം " അങ്ങനെ ഞാൻ വീണ്ടും പാടിയിരുന്നു. ഇന്ന് രാധാകൃഷ്ണൻ ചേട്ടൻ്റെ ഈ എൺപത്തിരണ്ടാം ജന്മദിനത്തിൽ വീണ്ടും നിങ്ങൾക്കായി ഘനശ്യാമ പോസ്റ്റ് ചെയ്യട്ടെ എന്നായിരുന്നു ജി വേണുഗോപാൽ കുറിച്ചത്. മനോഹരമായ ഗാനവും അതിമനോഹരവുമായ ആലാപനവും, ഒത്തിരി ഇഷ്ടമുള്ള മനോഹരമായ ഗാനമാണ്, മലയാള മനസില്‍ അലിഞ്ഞ് ചേര്‍ന്ന ഗാനമാണെന്നായിരുന്നു കമന്റുകള്‍. നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്