ആപ്പ്ജില്ല

അപകടത്തിന്‍റെ 'ഭീകരത' പ്രചരിപ്പിച്ചവരോട് ഗായിക സിതാര

സിതാര ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് തകര്‍ന്ന കാറിന്‍റെ ചിത്രങ്ങള്‍ ഇന്നലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു

Samayam Malayalam 19 May 2018, 3:35 pm
വാഹനാപകടത്തിനു ശേഷം അപകടത്തിന്‍റെ 'ഭീകരത' പകര്‍ത്തി പ്രചരിപ്പിച്ചവരോട് താൻ സുരക്ഷിതയാണെന്ന് വ്യക്തമാക്കി ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ രംഗത്ത്. ഗായിക സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകരിലേക്കെത്തിയത്. തൃശൂര്‍ പൂങ്കുന്നത്ത് വച്ചായിരുന്നു അപകടം. സിതാര ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് തകര്‍ന്ന കാറിന്‍റെ ചിത്രങ്ങള്‍ ഇന്നലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് അപകടത്തിന്‍റെ വിശദാംശങ്ങളുമായി സിതാര തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam അപകടത്തിന്‍റെ ഭീകരത പ്രചരിപ്പിച്ചവരോട് ഗായിക സിതാര
അപകടത്തിന്‍റെ ഭീകരത പ്രചരിപ്പിച്ചവരോട് ഗായിക സിതാര



അപകടത്തിൽ തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും താന്‍ സുരക്ഷിതയാണെന്നും സിതാര ഫേസ്‍‍ബുക്കിൽ കുറിച്ചു. അപകട വാര്‍ത്തയുടെ 'ഭീകരത' കൃത്യമായി മനസിലാക്കാതെ താന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിക്കാതെ അത് പ്രചരിപ്പിച്ച മാധ്യമങ്ങളെ ഗായിക ഫേസ്‍‍ബുക്കിലൂടെ കുറ്റപ്പെടുത്തി. അപകടത്തിൽ പെട്ട കാര്‍ ഭീകരത തോന്നിപ്പിക്കുന്ന വിധത്തിൽ പകര്‍ത്തിയ ചത്രങ്ങള്‍ വൈറലാക്കിയവരേയും ഗായിക കുറിപ്പിലൂടെ കുറ്റപ്പെടുത്തിയിട്ടുണ്ട്.


സിതാര കൃഷ്ണകുമാറിന്‍റെ ഫേസ്‍ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

ദൈവത്തിന്‍റെ വലിയ കടാക്ഷം കൊണ്ട് ആര്‍ക്കും ഒന്ന് സംഭവിച്ചില്ല. ഒരു ബൈക്ക് എന്‍റെ എതിര്‍ വശത്തു കൂടി വന്ന ബസിനെ ഓവര്‍ടേക്ക് ചെയ്തതിനാല്‍ പെട്ടെന്ന് ലെഫ്റ്റ് ടേണ്‍ വെട്ടിക്കേണ്ടി വന്നു. ഇടുങ്ങിയ റോഡ് ആയിരുന്നു. അതിനാൽ കാര്‍ അവിടെയുണ്ടായിരുന്ന ടെലിഫോണ്‍ പോസ്റ്റിന് സമീപത്തെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിക്കുകയായിരുന്നു. കഴിയുന്നതിലും ഏറ്റവും മോശമായ ആംഗിളില്‍ ചിത്രങ്ങൾ പകര്‍ത്താന്‍ പരിശ്രമിച്ചവരോട് നന്ദി. കാരണം എന്നാലല്ലേ അപകടത്തിന് ഭീകരത കൈവരുള്ളൂ. എന്നെ വിളിച്ചു ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിക്കാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നന്ദി. ഈ ലോകം എത്ര വിചിത്രമാണ്. ആത്മാര്‍ത്ഥമായി ഉത്കണ്ഠ പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്