വൈക്കം: കാഴ്ചയില്ലായ്മയെന്ന തന്‍റെ വൈകല്യത്തെ അതുല്യമായ തന്‍റെ കഴിവുകള്‍ കൊണ്ട് പരാജയപ്പെടുത്തിയ മലയാളത്തിന്‍റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മിമിക്രി കലാകാരനും ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകൻ എന്‍.അനൂപാണ് വരന്‍.
ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്‍റെയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. 2 വര്‍ഷം മുമ്പ് വൈക്കം വിജയലക്ഷ്മിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെ വിവാഹഭ്യര്‍ഥന മുന്നോട്ട് വയ്ക്കുകയായിരുന്നു. വിജയലക്ഷ്മിയുടെ സംഗീതത്തെയും ഗായത്രിവീണയേയും ഏറെ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് അനൂപ്.
ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്‍റെയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. 2 വര്‍ഷം മുമ്പ് വൈക്കം വിജയലക്ഷ്മിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെ വിവാഹഭ്യര്‍ഥന മുന്നോട്ട് വയ്ക്കുകയായിരുന്നു. വിജയലക്ഷ്മിയുടെ സംഗീതത്തെയും ഗായത്രിവീണയേയും ഏറെ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് അനൂപ്.