ആപ്പ്ജില്ല

തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടന്റെ റൂമിൽ വിഷ കുപ്പി തപ്പുകയായിരുന്നു പലരും; ഉള്ളുനീറി ജിബിറ്റിന്റെ സഹോദരി

മെയ് ഒമ്പതിനായിരുന്നു ജിബിറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകനായിരുന്നു ജിബിറ്റ്.

Samayam Malayalam 9 Jul 2020, 1:36 pm
അന്തരിച്ച യുവ സംവിധായകന്‍ ജിബിറ്റ് ജോര്‍ജിന്റെ സഹോദരി ജിബിനയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. സഹോദരന്റെ മരണത്തെ തുടര്‍ന്നുണ്ടായ അനുഭവങ്ങളാണ് ജിബിന തുറന്നെഴുതിയിരിക്കുന്നത്. ജിബിറ്റിന്റെ മരണത്തെ കുറിച്ച് നടത്തിയ തെറ്റായ പ്രചരണങ്ങളെ കുറിച്ചാണ് ജിബിന പറയുന്നത്. മെയ് ഒമ്പതിനായിരുന്നു ജിബിറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകനായിരുന്നു ജിബിറ്റ്.
Samayam Malayalam sister of late director jibit george writes what the family went through after his death
തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടന്റെ റൂമിൽ വിഷ കുപ്പി തപ്പുകയായിരുന്നു പലരും; ഉള്ളുനീറി ജിബിറ്റിന്റെ സഹോദരി


Also Read: അറുപതാം വയസ്സിലും ഹെവി വർക്ക് ഔട്ട്! ഭീമനാകാനുള്ള ഒരുക്കമോ എന്ന് ആരാധകര്‍

ഇന്നേക്ക് 62 ദിവസം, കാത്തിരിപ്പ് നീളുകയാണ്

''ഗ്യാസ് എന്ന് കരുതി പരിശോധിച്ചപ്പോൾ ഹൃദയത്തിൽ ബ്ലോക്ക്, കാത്തു നില്കാതെ അവൻ യാത്രയായി. " ഞാൻ മരിച്ചാലും മൂന്ന് ദിവസം കഴിഞ്ഞു വരൂടി നീ പേടിക്കേണ്ട" ആരെങ്കിലുമൊക്കെ മരിക്കുമ്പോൾ ആ വാർത്ത കേട്ട് ചേട്ടനും വീട്ടിൽ പറയുമായിരുന്നു. എന്നാൽ ഇന്നേക്ക് 62 ദിവസം തികയുകയാണ്. കാത്തിരിപ്പ് നീളുകയാണ്'' ജിബിന പറയുന്നു.

നിങ്ങളുടെ കുടുംബങ്ങളിലും ഇത് സംഭവിക്കാം

ഇന്ന് ഞങ്ങൾക്കു മുമ്പിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പും കിട്ടി. മരണകാരണം അറ്റാക്ക്‌. കുറച്ച് കാര്യങ്ങൾ കൂടി നിങ്ങളോടൊന്ന് പറയാന്നൊണ്ട്. ആരും വായിക്കാതെ പോകരുത്.കാരണം ഒരു നിമിഷമെങ്കിലും നിങ്ങളുടെ കുടുംബങ്ങളിലും ഇത് സംഭവിക്കാം.(അങ്ങനെയൊന്നും വരരുതേയെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.)

ലക്ഷ്യം യാഥാർത്യമാക്കിയാണ് പടിയിറങ്ങിയത്

ഏറ്റവും സമ്പന്നമായ സ്ഥലത്താണ് ഇന്ന് ജിബിറ്റ് കിടന്നുറങ്ങുന്നത്. ഒരു സ്വപ്നത്തിൻ്റെ പുറകേ നടന്നത് ആ ലക്ഷ്യം യാഥാർത്യമാക്കിയാണ് അവൻ്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്. ജിവിതത്തിൽ വഹിച്ച സ്ഥാനങ്ങളോ, ബഹുമതികളോ, പദവികളോ ഒന്നുമില്ലാതെ തൻ്റെ ലക്ഷ്യം യാഥാർത്ഥ്യമാക്കി സ്വന്തം ജീവിതത്തിന് വിലയിട്ട് ദൈവത്തിന്റെ മുമ്പിൽ ഒരു സ്ഥാനം വച്ചിട്ടാണ് അവൻ യാത്രയായത്.

ജിബിറ്റ് എന്തിനിതു ചെയ്തു ?

'ഇതൊക്കെ മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന കുറെ ആളുകളെ എനിക്ക് കണ്ടെത്താൻ സാധിച്ചു. നൊന്തു പ്രസവിച്ച അമ്മ മുപ്പതാം വയസ്സിൽ മകനെ നഷ്ടപ്പെടുമ്പോൾ, എനിക്കിനി കൂടെപ്പിറപ്പായി ആരെയും ചൂണ്ടിക്കാണിക്കാനില്ലാതെ വരുമ്പോഴുണ്ടാകുന്ന ഓരോ വേദനയ്ക്കും നടുവിൽ, ഞങ്ങളുടെ തന്നെ ബന്ധുമിത്രാഥികളുടെ മനസ്സിലും കുറച്ച് നാട്ടുകാരും പറഞ്ഞു നടന്നത് ജിബിറ്റ് എന്തിനിതു ചെയ്തു എന്നാണ്?അമ്മയും അനിയത്തിയും നാട്ടുകാരെ കാണിക്കാൻ നെഞ്ചത്തടിച്ചു കരഞ്ഞതാണത്രേ. ഹോസ്പിറ്റലിൻ്റെ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും ചേട്ടൻ്റെ റൂമിൽ വിഷ കുപ്പി തപ്പുകയായിരുന്നു പലരും' ജിബിന പറയുന്നു.

ചേട്ടന്റെ സ്ഥാനത്ത് നിൽക്കാൻ പോലും യോഗ്യതയില്ല

'അവരോടെക്കെ ഒന്നേ പറയാനുള്ളു എനിക്ക് നിങ്ങളും മരിക്കും ഒരു ദിവസം ആരാലും അറിയപ്പെടാതെ. എന്റെ ചേട്ടന്റെ സ്ഥാനത്ത് നിൽക്കാൻ പോലും ദൈവത്തിന്റെ മുമ്പിൽ യോഗ്യത കണ്ടെത്താൻ കഴിയില്ല. ഇതൊക്കൊ പറഞ്ഞു നടക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്യുന്നതല്ല. വേദന ഒഴിയാതെ ജീവിക്കുന്ന മനസ്സിൽ കുറച്ചെങ്കിലും വേദനയ്ക്ക് കുറവ് തോന്നട്ടെയെന്ന് വിചാരിച്ചാണ്'ജിബിന കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്