ആപ്പ്ജില്ല

പ്രിയപ്പെട്ട ബാലു; പൊട്ടിക്കരഞ്ഞ് ശിവമണിയെത്തി

പ്രിയ സുഹൃത്തിൻ്റെ അന്ത്യയാത്രയില്‍ കണ്ണീ‍ർ‍പ്പൂക്കളുമായി ശിവമണി

Samayam Malayalam 4 Oct 2018, 11:34 am
വയലിനിൽ മന്ത്രവിരലുകൾ മീട്ടിയ നാദം നിലച്ചു. ബാലഭാസ്കറിന് കേരളം കണ്ണീരോടെ വിട ചോല്ലി. ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് ബാലഭാസ്‌കറുടെ മൃതദേഹം സംസ്‌കരിച്ചത് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിപേരാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച കോളേജിലും കലാഭവനിലും തിരുമലയിലെ വീട്ടിലും എത്തിയത്.
Samayam Malayalam maxresdefault (2)


സ്റ്റേജ് ഷോകളില്‍ ഫ്യൂഷന്‍ വിസ്മയം തീര്‍ത്ത സ്റ്റീഫന്‍ ദേവസ്യയും ശിവമണിയും ബാലുവിനെ കാണാൻ എത്തി. നിരവധി വേദികളിലാണ് ഡ്രമ്മ‍ർ ശിവമണിയൊത്താണ് ബാലഭാസ്ക‍ർ ഒരുമിച്ച് പ്രോഗ്രാം ചെയ്തിരുന്നത്. ഫ്യൂഷൻ അരങ്ങുകൾ ലോകത്തിന് നൽകാൻ ബാലുവിനൊപ്പം ആദ്യം കൂട്ടു വന്നത് ശിവമണിയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ബാലഭാസ്കറിന്‍റെ ഗുരുസ്ഥാനീയനാണ് ശിവമണി

ഇന്നലെ രാവിലെയാണ് ശിവമണി എത്തിയത്. ബാലഭാസ്‌കറുട ചേതനയേറ്റ ശരീരം കണ്ട് ശിവമണി പൊട്ടിക്കരഞ്ഞു. വിതുമ്പി നിന്ന ശിവമണിയെ സുഹൃത്തുക്കള്‍ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഒരുമിച്ചൊരു സംഗീത ആൽബം എന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് ബാലു പോയതെന്ന് ശിവമണി അനുസ്മരിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

ശിവമണിയും ബാലഭാസ്കറും ഒന്നിച്ചുളള ഒരു തകർപ്പൻ പ്രകടനം കാണാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്