വ്യാജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് എസ്.പി.ബിയുടെ മകന് എസ്.പി ചരണ്‍. ആശുപത്രിയില്‍ അടയ്ക്കാല്‍ പണമില്ലാതെ എസ്.പി.ബിയുടെ കുടുംബം ബുദ്ധിമുട്ടിയിരുന്നുവെന്നും ഉപരാഷ്ട്രപതി ഇടപെടേണ്ടി വന്നുമെന്നായിരുന്നു വാര്‍ത്ത. ഇതിനെതിരെയാണ് മകന് രംഗത്ത് എത്തിയത്. എസ്.പി.ബിയുടെ ഒഫീഷ്യല്‍ പേജിലൂടെയായിരുന്നു എസ്.പി ചരണ്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് എത്തിയത്.
Also Read: കാത്തിരിക്കാനേറെ; പ്രതീക്ഷയേറ്റി മാലിക് ലൊക്കേഷൻ ചിത്രം!
എസ്.പി.ബിയുടെ കുടുംബത്തിന് ആശുപത്രിയില്‍ പണം അടക്കാന്‍ സാധിച്ചില്ല. അതിനാല്‍ തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചു. എന്നാല്‍ അവര്‍ സഹായിച്ചില്ല. ഇതോടെ ഉപരാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടു നല്കാന് തീരുമാനമായത് എന്നെല്ലാമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതെല്ലാം ശുദ്ധ നുണയാണെന്ന് എസ്.പി ചരണ്‍ പറഞ്ഞു.
Also Read: മാസങ്ങൾക്ക് ശേഷം ലൊക്കേഷനിൽ; സന്തോഷം പങ്കിട്ട് പ്രിയങ്ക
കഴിഞ്ഞ മാസം അഞ്ച് മുതല്‍ എസ്.പി.ബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്നു മുതലുള്ള എല്ലാ ബില്ലുകളും അടച്ചതാണ്. കുടുംബം തന്നെയാണ് ബില്ല് അടച്ചതെന്നും എസ്.പി ചരണ്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ തന്റെ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് ആളുകൾ ഇങ്ങനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എസ്പിബിയുമായി അടുപ്പമുള്ളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: കാത്തിരിക്കാനേറെ; പ്രതീക്ഷയേറ്റി മാലിക് ലൊക്കേഷൻ ചിത്രം!
എസ്.പി.ബിയുടെ കുടുംബത്തിന് ആശുപത്രിയില്‍ പണം അടക്കാന്‍ സാധിച്ചില്ല. അതിനാല്‍ തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചു. എന്നാല്‍ അവര്‍ സഹായിച്ചില്ല. ഇതോടെ ഉപരാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടു നല്കാന് തീരുമാനമായത് എന്നെല്ലാമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതെല്ലാം ശുദ്ധ നുണയാണെന്ന് എസ്.പി ചരണ്‍ പറഞ്ഞു.
Also Read: മാസങ്ങൾക്ക് ശേഷം ലൊക്കേഷനിൽ; സന്തോഷം പങ്കിട്ട് പ്രിയങ്ക
കഴിഞ്ഞ മാസം അഞ്ച് മുതല്‍ എസ്.പി.ബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്നു മുതലുള്ള എല്ലാ ബില്ലുകളും അടച്ചതാണ്. കുടുംബം തന്നെയാണ് ബില്ല് അടച്ചതെന്നും എസ്.പി ചരണ്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ തന്റെ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് ആളുകൾ ഇങ്ങനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എസ്പിബിയുമായി അടുപ്പമുള്ളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.