ആപ്പ്ജില്ല

കാലൊടിഞ്ഞ് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു! മോനിഷയെ ഓര്‍ത്താണ് ജീവിതത്തിലേക്ക് തിരികെ വന്നത്! അന്നത്തെ അപകടത്തെക്കുറിച്ച് ശ്രീദേവി ഉണ്ണി

നര്‍ത്തകിയും അഭിനേത്രിയുമായ മോനിഷയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ കരയിപ്പിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ വിടവാങ്ങിയ മോനിഷയുടെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

Samayam Malayalam 21 Jul 2022, 6:48 pm
ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു മോനിഷ അപകടത്തില്‍പ്പെട്ടതും വിയോഗം സംഭവിച്ചതും. ആ യാത്ര വേണ്ടിയിരുന്നില്ലെന്ന് ചിലരൊക്കെ പറഞ്ഞുവെങ്കിലും ഡേറ്റ് മാറ്റാനാവില്ലെന്ന് പറഞ്ഞ് പോവുകയായിരുന്നു മോനിഷയും അമ്മയും. അന്നത്തെ അപകടത്തില്‍ തന്റെ കാലുകള്‍ക്ക് സാരമായ പരിക്കേറ്റിരുന്നുവെന്നും ഡോക്ടര്‍ ആര്‍എം വര്‍മ്മയാണ് തന്നെ തിരികെ നടത്തിച്ചതെന്നും ശ്രീദേവി ഉണ്ണി പറയുന്നു. ഫ്‌ളവേഴ്‌സ് ടിവിയൊരുക്കിയ അമ്മമാരുടെ സംസ്ഥാന സമ്മേളനത്തിനിടയിലായിരുന്നു അവര്‍ മകളെക്കുറിച്ചും അന്നത്തെ അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്തതിനെക്കുറിച്ചും സംസാരിച്ചത്. ഒത്തിരി പേരാണ് എന്നെ പിന്തുണച്ച് സ്‌നേഹം അറിയിച്ചത്. ആ സമയത്താണ് ആളുകളുടെ സ്‌നേഹം തിരിച്ചറിഞ്ഞത്.
Samayam Malayalam sreedevi unni talks about her daughter monisha
കാലൊടിഞ്ഞ് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു! മോനിഷയെ ഓര്‍ത്താണ് ജീവിതത്തിലേക്ക് തിരികെ വന്നത്! അന്നത്തെ അപകടത്തെക്കുറിച്ച് ശ്രീദേവി ഉണ്ണി

കാലൊക്കെ പൊട്ടിയതിനാല്‍ നടക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. വീല്‍ ചെയറിലായിരുന്നു. നിങ്ങളൊരു മോഹിനിയാട്ടം നര്‍ത്തകിയല്ലേ, ഇനിയും ഡാന്‍സ് ചെയ്യണ്ടേയെന്നും ചോദിച്ച് ഡോക്ടറാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതെന്ന് അവര്‍ പറയുന്നു. ഞാനിങ്ങനെ കിടന്നാല്‍ എന്റെ മകള്‍ക്ക് വേണ്ട കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല. പാട്ടും അഭിനയവും ഡാന്‍സുമൊക്കെയായി മോനിഷയ്ക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. അതെല്ലാം എന്നിലൂടെ സാക്ഷാത്ക്കരിക്കണമെന്നുണ്ടായിരുന്നു. വേദനയെ കൊണ്ട് തന്നെ വേദന എടുത്ത് കളഞ്ഞ് തിരികെ വരികയായിരുന്നു താനെന്നുമായിരുന്നു ശ്രീദേവി ഉണ്ണി പറഞ്ഞത്. ദു:ഖത്തെ വരിച്ച് ജീവിക്കുക, പിന്നീട് ദു:ഖമൊരു സുഖമായി മാറുമെന്ന് അമ്മ പറയാറുണ്ടായിരുന്നു. അങ്ങനെ മുള്ളിനെ മുള്ളിനെക്കൊണ്ട് തന്നെ എടുക്കുകയായിരുന്നു ഞാന്‍. ഇപ്പോഴും എന്നെ ആളുകള്‍ പരിചയപ്പെടുത്തുന്നത് മോനിഷയുടെ അമ്മയെന്നാണ്. അതൊരുപാട് സന്തോഷമുള്ള കാര്യമാണ്.

മോനിഷ ഇപ്പോഴും നമ്മളുടെ കൂടെ നില്‍ക്കുന്നത് അമ്മയിലൂടെയാണെന്നായിരുന്നു പ്രജോദ് പറഞ്ഞത്. 15ാമത്തെ വയസില്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ മോനിഷ 21ാമത്തെ വയസിലായിരുന്നു വിടവാങ്ങിയത്. നഖക്ഷതങ്ങളെന്ന ചിത്രത്തിലൂടെയായിരുന്നു മോനിഷ മലയാളത്തില്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. ഗൗരിയെന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ആര്യന്‍, അധിപന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, പെരുന്തച്ചന്‍, ഒരു കൊച്ചു ഭൂമികുലുക്കം, കമലദളം, ചമ്പക്കുളം തച്ചന്‍, ചെപ്പടിവിദ്യ തുടങ്ങിയ സിനിമകളിലെ മോനിഷയെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്