സിനിമയിലെ താരാധിപത്യത്തിനെതിരെ ശബ്ദിച്ചത് കാരണം താന്‍ നിരന്തരം വേട്ടയാടപ്പെട്ടതായി ശ്രീകുമാരന്‍ തമ്പി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ശേഷം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരാധിപത്യം സിനിമയെ നശിപ്പിക്കുമെന്ന് താന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. സത്യം വിളിച്ചു പറഞ്ഞതിന് സിനിമയിലും സാഹിത്യത്തിലും വര്‍ഷങ്ങളോളം അവഗണ നേരിട്ടു. മുപ്പത് വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി യുവജനോത്സവം എന്ന സിനിമ എടുത്തു. പിന്നീട് ഞാന്‍ അദ്ദേഹത്തെ വച്ച് സിനിമ എടുത്തിട്ടില്ല.
1985ല്‍ മമ്മൂട്ടി നായകനാക്കി വിളിച്ചു വിളി കേട്ടൂ എന്ന സിനിമയുമെടുത്തു പിന്നീട് അദ്ദേഹത്തെ വച്ചും താന്‍ സിനിമ എടുത്തിട്ടില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. പിന്നീടാണ് അവരിരുവരും സൂപ്പര്‍ നായക പദവിയിലേക്കു പോകുന്നത്. അവര്‍ ഒരിക്കലും എന്നെ സഹായിച്ചിട്ടില്ലെന്നു മാത്രമല്ല എന്നില്‍ നിന്ന് അകന്ന് പോയിക്കൊണ്ടുമിരുന്നു.
ഇരുവരും നടന്നുപോയ വഴി എന്നില്‍ ആശങ്കയുണ്ടാക്കി. താരമൂല്യം വളരുകയും സിനിമ തകരുകയും ചെയ്തു. ഞാന്‍ മുപ്പത് കൊല്ലം മുന്‍പ് പറഞ്ഞത് ഇപ്പോള്‍ പലരും ഏറ്റു പറഞ്ഞു. ഞാന്‍ സത്യം പറഞ്ഞു. സത്യം കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. അത് തന്നെയാണ് എന്നെ പലര്‍ക്കും ഇഷ്ടമല്ലാത്തത്. കേരള സര്‍ക്കാര്‍ എന്നെ അവഗണിച്ചു. 31ാം വയസില്‍ ഞാനൊരു പുരസ്കാരം നേടി .പിന്നെ 40 വര്‍ഷം കഴിഞ്ഞാണ് മറ്റൊരു പുരസ്കാരം ലഭിക്കുന്നത്.
ഈ 40 വര്‍ഷങ്ങളുടെ കാലയളവില്‍ ഞാന്‍ ഒരു നല്ല പാട്ടും എഴുതിയിട്ടില്ല എന്നാണോ അവര്‍ ഉദ്ദേശിക്കുന്നത്. സാഹിത്യരംഗത്തും സിനിമാരംഗത്തും തനിക്ക് ലഭിക്കേണ്ട അംഗീകാരങ്ങള്‍ പലതും ലഭിച്ചിട്ടില്ല. വൈകിയെത്തിയതാണെങ്കിലും ജെ സി ഡാനിയല്‍ പുരസ്‌കാരത്തെ നെഞ്ചോട് ചേര്‍ക്കുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
താരാധിപത്യം സിനിമയെ നശിപ്പിക്കുമെന്ന് താന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. സത്യം വിളിച്ചു പറഞ്ഞതിന് സിനിമയിലും സാഹിത്യത്തിലും വര്‍ഷങ്ങളോളം അവഗണ നേരിട്ടു. മുപ്പത് വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി യുവജനോത്സവം എന്ന സിനിമ എടുത്തു. പിന്നീട് ഞാന്‍ അദ്ദേഹത്തെ വച്ച് സിനിമ എടുത്തിട്ടില്ല.
1985ല്‍ മമ്മൂട്ടി നായകനാക്കി വിളിച്ചു വിളി കേട്ടൂ എന്ന സിനിമയുമെടുത്തു പിന്നീട് അദ്ദേഹത്തെ വച്ചും താന്‍ സിനിമ എടുത്തിട്ടില്ലെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. പിന്നീടാണ് അവരിരുവരും സൂപ്പര്‍ നായക പദവിയിലേക്കു പോകുന്നത്. അവര്‍ ഒരിക്കലും എന്നെ സഹായിച്ചിട്ടില്ലെന്നു മാത്രമല്ല എന്നില്‍ നിന്ന് അകന്ന് പോയിക്കൊണ്ടുമിരുന്നു.
ഇരുവരും നടന്നുപോയ വഴി എന്നില്‍ ആശങ്കയുണ്ടാക്കി. താരമൂല്യം വളരുകയും സിനിമ തകരുകയും ചെയ്തു. ഞാന്‍ മുപ്പത് കൊല്ലം മുന്‍പ് പറഞ്ഞത് ഇപ്പോള്‍ പലരും ഏറ്റു പറഞ്ഞു. ഞാന്‍ സത്യം പറഞ്ഞു. സത്യം കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. അത് തന്നെയാണ് എന്നെ പലര്‍ക്കും ഇഷ്ടമല്ലാത്തത്. കേരള സര്‍ക്കാര്‍ എന്നെ അവഗണിച്ചു. 31ാം വയസില്‍ ഞാനൊരു പുരസ്കാരം നേടി .പിന്നെ 40 വര്‍ഷം കഴിഞ്ഞാണ് മറ്റൊരു പുരസ്കാരം ലഭിക്കുന്നത്.
ഈ 40 വര്‍ഷങ്ങളുടെ കാലയളവില്‍ ഞാന്‍ ഒരു നല്ല പാട്ടും എഴുതിയിട്ടില്ല എന്നാണോ അവര്‍ ഉദ്ദേശിക്കുന്നത്. സാഹിത്യരംഗത്തും സിനിമാരംഗത്തും തനിക്ക് ലഭിക്കേണ്ട അംഗീകാരങ്ങള്‍ പലതും ലഭിച്ചിട്ടില്ല. വൈകിയെത്തിയതാണെങ്കിലും ജെ സി ഡാനിയല്‍ പുരസ്‌കാരത്തെ നെഞ്ചോട് ചേര്‍ക്കുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.