ആപ്പ്ജില്ല

'അങ്കിള്‍ ഐ വാണ്ട് ടു മാരി യു'; ഉഷാറാണിയ്ക്ക് അന്ന് 19 വയസായിരുന്നു, ശങ്കരന്‍ നായര്‍ക്ക് 51 ഉം

മോഹന്‍ലാലുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു ഉഷാറാണി. ഉഷയുടെ മകന്റെ പഠിപ്പ് സ്പോണ്‍സര്‍ ചെയ്തിരുന്നത് മോഹന്‍ലാലായിരുന്നു. ഈ ലോക്ക്ഡൗണ്‍ കാലത്തും ഉഷയെ തേടി മോഹന്‍ലാലിന്റെ കരുതലെത്തിയിരുന്നു.

Samayam Malayalam 21 Jun 2020, 10:50 am
ചെന്നെെയിലായിരുന്നു ഉഷാ റാണിയുടെ ജനനം. അനിയത്തിയുടെ ജനനത്തിന് പിന്നാലെ അച്ഛനും അമ്മയും പിരിഞ്ഞു. പിന്നീട് വളരെ കഷ്ടപ്പെട്ടായിരുന്നു അമ്മ ഉഷയേയും സഹോദരിയേയും വളര്‍ത്തിയത്. ജയില്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി ഉഷാറാണി സിനിമയിലെത്തി. അന്ന് എട്ട് വയസായിരുന്നു ഉഷയ്ക്ക്. സത്യന്‍, ശാരദ, കവിയൂര്‍ പൊന്നമ്മ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പിന്നീട് തമിഴിലും തമലയാളത്തിലുമായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. എംജിആറിനും പ്രേംനസീറിനുമൊപ്പം അഭിനയിച്ചു. 16-ാം വയസില്‍ കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന സിനിമ. ശിവാജി ഗണേഷന്‍, ജയലളിത എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു.
Samayam Malayalam അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ; ഉഷാറാണിയ്ക്ക് അന്ന് 19 വയസായിരുന്നു, ശങ്കരന്‍ നായര്‍ക്ക് 51 ഉം
'അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ'; ഉഷാറാണിയ്ക്ക് അന്ന് 19 വയസായിരുന്നു, ശങ്കരന്‍ നായര്‍ക്ക് 51 ഉം


അമ്മയുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉഷയ്ക്ക്. കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരു കുറവും അറിയിക്കാതെയാണ് അമ്മ ഉഷയേയും സഹോദരിയേയും വളര്‍ത്തിയത്. ഹൃദയസംബന്ധമായ അസുഖമായിരുന്നു അമ്മയ്ക്ക്. ഒരു ദിവസം അയ്യായിരം രൂപ കെെയ്യില്‍ നല്‍കിയിട്ട് അമ്മ ഉഷയോട് പറഞ്ഞു, ഇതെന്റെ മരണാനന്തര ചടങ്ങുകള്‍ക്കുള്ളതാണെന്ന്. അത്രമേലായിരുന്നു ആ അമ്മയ്ക്ക് മക്കളോടുള്ള കരുതല്‍.

Also Read: മുതി‍ർന്ന തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാ റാണി അന്തരിച്ചു

എന്നാല്‍ അമ്മയുടെ മരണം ഉഷയെ തളര്‍ത്തി. അമ്മ മരിക്കുമ്പോള്‍ 19 വയസായിരുന്നു ഉഷയ്ക്ക്. അനിയത്തി ഉഷയുടെ ഉത്തരവാദിത്തമായി മാറി. ജീവിതത്തില്‍ ഒറ്റയ്ക്ക് ആകുമെന്നു തോന്നിയപ്പോഴാണ് ഉഷ വിവാഹം കഴിക്കുന്നത്. ശങ്കരന്‍ നായരന്‍ ആയിരുന്നു വരന്‍. അദ്ദേഹത്തിന് 51 വയസായിരുന്നു. ഉഷയെ ബാലതാരമായി സിനിമയിലേക്ക് കൊണ്ടു വന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തെ ഉഷ വിളിച്ചിരുന്നത് അങ്കിള്‍ എന്നായിരുന്നു. വിവാഹത്തെ കുറിച്ച് ഉഷാറാണി പറഞ്ഞത് ഇങ്ങനെയാണ്,

'ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ എന്ന് പറഞ്ഞു. ഒരു ചിരിയായിരുന്നു മറുപടി. അതുകണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, അയാം സീരിയസ് ഐ റിയലി വാണ്ട് ടു മാരീയു എന്ന്. അങ്ങനെ ഞങ്ങള്‍ വിവാഹിതരമായി'.

പ്രായം അവര്‍ക്കിടയില്‍ ഒരു തടസമായിരുന്നില്ല. സന്തോഷത്തോടേയും സ്നേഹത്തോടേയും അവര്‍ ഒരുമിച്ച് ജീവിച്ചു. 2005 ലാണ് ശങ്കരന്‍ നായര്‍ മരിക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തോട് വിട പറഞ്ഞിരുന്നു ഉഷാറാണി. എന്നാല്‍ മകന് എട്ട് വയസാപ്പോള്‍ അവര്‍ സിനിമയിലേക്ക് മടങ്ങിയെത്തി. അമ്മ വേഷങ്ങളിലൂടെയായിരുന്നു തിരിച്ചുവരവ്. അകം ആയിരുന്നു മടങ്ങിവരവ് സിനിമ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.

Also Read: ബോളിവുഡിലെ പ്രമുഖരെ ആരാധകർ കൈവിടുന്നോ?

മോഹന്‍ലാലുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു ഉഷാറാണി. ഉഷയുടെ മകന്റെ പഠിപ്പ് സ്പോണ്‍സര്‍ ചെയ്തിരുന്നത് മോഹന്‍ലാലായിരുന്നു. ഈ ലോക്ക്ഡൗണ്‍ കാലത്തും ഉഷയെ തേടി മോഹന്‍ലാലിന്റെ കരുതലെത്തിയിരുന്നു. അദ്ദേഹത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കുമെന്ന് ഉഷ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്