ആപ്പ്ജില്ല

'ഒരിക്കലും നികത്താനാകാത്ത ശൂന്യത'; 'മിസ് യൂ ബാല' എന്ന് സ്റ്റീഫൻ ദേവസി

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിൽ സ്റ്റീഫൻ ദേവസി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്ന ഹൃദയം തൊടുന്ന കുറിപ്പ് വൈറലായിരിക്കുകയാണ്

Samayam Malayalam 2 Oct 2019, 11:12 am
'നീ പോയിട്ട് ഒരു വര്‍ഷമാകുന്നു. പക്ഷേ ഓര്‍മ്മകള്‍ ഇന്നും മനസ്സിൽ സജീവമായുണ്ട്. ഹൃദയത്തിൽ
Samayam Malayalam bala

ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണുള്ളത്. ഹൃദയത്തിൽ എന്നും നീ ജീവനോടെയുണ്ടാകും. മിസ് യൂ ബാല', വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കര്‍ മരിച്ചതിന്‍റെ ഓര്‍മ്മദിനത്തിൽ ഉള്ളു നീറിക്കൊണ്ട് സഹപാഠിയും നിരവധി സ്റ്റേജ് ഷോകളിൽ ഒരുമിച്ച് പെര്‍ഫോം ചെയ്തിട്ടുള്ളയാളുമായ പിയാനിസ്റ്റും സംഗീതസംവിധായകനുമായ സ്റ്റീഫൻ ദേവസി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്ന ഈ വാക്കുകള്‍ വൈറലായിരിക്കുകയാണ്.

Also Read: മരിക്കാത്ത ഓർമ്മകൾ; ആ താരാട്ട് ഗീതം നിലച്ചിട്ട് ഒരു വർഷം

ഇരുവരും ചേര്‍ന്ന് സ്റ്റേജിൽ പെര്‍ഫോം ചെയ്യുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്റ്റീഫൻ ദേവസിയുടെ കുറിപ്പ്. 2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2-ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു മരണപ്പെട്ടത്.

Also Read: ബാലഭാസ്‌കറിന്‍റെ മരണം: സിബിഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് ബെഹ്‌റ

ബാലഭാസ്കറിന്‍റെ കുടുംബം കാറിൽ ഒരുമിച്ച് സഞ്ചരിക്കുമ്പോഴായിരുന്നു അപടകം. മകള്‍ തേജസ്വിനി അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്നും ചുരുളഴിയാത്ത അപകടമരണമാണ് അതെന്നും റിപ്പോർട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ബാലഭാസ്‌കറിന്‍റെ മരണം സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരിനെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്‍റെ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകിയതോടെയായിരുന്നു ഇത്.

Also Read: ബാലഭാസ്‌കറിന്റെ മരണം: വാഹനമോടിച്ചിരുന്നത് അർജുനെന്ന് ക്രൈം ബ്രാഞ്ച്

ബാലഭാസ്‌കറിന്‍റെ കാർ അപകടത്തിൽപ്പെട്ടപ്പോൾ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. എന്നാൽ, അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആയിരുന്നുവെന്നാണ് അർജുൻ നൽകിയ മൊഴി നൽകിയതോടെയുള്ള വൈരുദ്ധ്യതയാണ് കേസ് മറ്റ് രീതിയിലുള്ള അന്വേഷണത്തിലേക്ക് നയിച്ചത്.

ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചപ്പോൾ വാഹനം ഓടിച്ചിരുന്നത് അർജുനാണെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. അർജുന്‍റെ മൊഴി പൂർണമായും തള്ളുന്നതായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കൂടാതെ, അന്ന് സംഭവിച്ചത് കൊലപാതകമല്ല, മറിച്ച് അപകടമരണമാണെന്നുമുളള കണ്ടെത്തലിൽ ഉറച്ചു നിൽക്കുകയാണിപ്പോഴും ക്രൈം ബ്രാഞ്ച്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്