ആപ്പ്ജില്ല

'മോദിയും അമിത് ഷായും കൃഷ്ണനെയും അർജുനനെയും പോലെ'; രജനീകാന്തിനെ പിന്തുണച്ച് നടി സുമലത രംഗത്ത്

ഈ പരാമര്‍ശം ഏറെ വിമര്‍ശനങ്ങൾക്ക് വിധേയമാകുകയാണപ്പോൾ. ഈ പശ്ചാത്തലത്തിലാണ് രജനീകാന്തിന് പിന്തുണയുമായി നടിയും രാഷ്ട്രീയ നേതാവുമായ സുമലത രംഗത്തെത്തിയത്. അദ്ദേഹത്തിന് പുരാണത്തിൽ നല്ല പ്രാവീണ്യമുണ്ട്. കാര്യമറിയാതെ അദ്ദേഹത്തെ വിമർശിക്കരുതെന്നും സുമലത

Samayam Malayalam 13 Aug 2019, 3:00 pm
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മഹാഭാരതത്തിലെ കൃഷ്ണനേയും അര്‍ജുനനേയും പോലെയാണെന്ന് തമിശ് സൂപ്പര്‍താരം രജനീകാന്ത് പറഞ്ഞിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങൾക്ക് വിധേയമാകുകയും ചെയ്തിരുന്നു. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എഴുതിയ “ലിസണിങ്, ലേണിങ്, ലീഡിങ്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെ രജനീകാന്ത് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് അമിത് ഷായെ അദ്ദേഹം അഭിനന്ദിക്കുകയും മോദിയേയും ഷായേയും കൃഷ്ണനും അർജുനനുമായി താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.
Samayam Malayalam മോദിയും അമിത് ഷായും കൃഷ്ണനെയും അർജുനനെയും പോലെ; രജനീകാന്തിനെ പിന്തുണച്ച് നടി സുമലത രംഗത്ത്


ഈ പരാമര്‍ശം ഏറെ വിമര്‍ശനങ്ങൾക്ക് വിധേയമാകുന്ന പശ്ചാത്തലത്തില്‍ രജനീകാന്തിന് പിന്തുണയുമായി നടിയും രാഷ്ട്രീയ നേതാവുമായ സുമലത അംബരീഷ് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. രജനീകാന്തിന് പുരാണത്തിൽ നല്ല പ്രാവീണ്യമുണ്ടെന്നും കാര്യമറിയാതെ അദ്ദേഹത്തെ വിമർശിക്കരുതെന്നും സുമലത ട്വിറ്ററിൽ കുറിച്ചു.


“നിരവധി കമൻ്റുകൾ, എല്ലാം രാഷ്ട്രീയവും. ഇവർക്കാർക്കും അദ്ദേഹത്തെ അറിയുക പോലുമില്ല. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അറിയുക പോലും ഇല്ലാതെ വിമർശിക്കുന്ന 99 ശതമാനം ആളുകളെക്കാൾ നന്നായി പുരാണത്തെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. നിങ്ങൾക്ക് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളുമായി വിയോജിക്കാം. അതിൽ പ്രശ്നമില്ല,” സുമലത ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.

സോഷ്യൽ മീഡിയയിൽ രജനികാന്ത് പറഞ്ഞ വാക്കുകളെ മാറ്റി കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ദുശാസനനുമാണ് മോദിയും ഷായും എന്ന തരത്തിലുള്ള വിമർശനങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുമലത പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്.



രജനികാന്ത് ചടങ്ങിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. “കശ്മീർ ദൗത്യത്തിന് അമിത് ഷാ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെൻ്റിൽ നടത്തിയ പ്രസംഗം. ഫെൻ്റാസ്റ്റിക് സർ. അമിത് ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്. ഇതിൽ ആരാണ് അർജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,”

Also Read: മഹാഭാരതം വീണ്ടും ശ്രദ്ധിച്ചു വായിക്കൂ; രജനികാന്തിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ്

രജനികാന്തിൻ്റെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ച് തമിഴ്നാട്കോൺഗ്രസ് അധ്യക്ഷനും രംഗത്തെത്തിയിരുന്നു. കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ തട്ടിപ്പറച്ച ആളുകള്‍ക്കെങ്ങനെ കൃഷ്ണനും അര്‍ജുനനും ആകാന്‍ കഴിയുമെന്ന് അഴഗിരി ചോദിച്ചു. രജനീകാന്ത് ഒരിക്കൽ കൂടി മഹാഭാരതം വായിക്കണമെന്നും അഴഗിരി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത ഒരു ചടങ്ങില്‍ വെച്ചാണ് രജനീകാന്ത് അമിത് ഷായെയും നരേന്ദ്രമോദിയെയും പുകഴ്ത്തി സംസാരിച്ചത്. ആ സംസ്ഥാനമൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണ് ജമ്മുകശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി. കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനകള്‍ എടുത്ത് കളയാതിരുന്നതെന്നും അഴഗിരി ചോദ്യമുന്നയിച്ചു.

സംസ്ഥാനം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ടാണ് കശ്മീരിൻ്റെ പ്രത്യേക അധികാരം എടുത്തു മാറ്റിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും ആവശ്യപ്പെട്ടിരുന്നു. കശ്മീരില്‍ വലിയ പ്രക്ഷോഭവും പ്രതിഷേധവും നടക്കുന്നുണ്ടെന്നും എന്നാൽ ഇത് പക്ഷെ ഇന്ത്യന്‍ മാധ്യമങ്ങള്‍ മൂടി വെക്കുകയാണെന്നും വിദേശമാധ്യമങ്ങൾ മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്