ഭരത്ചന്ദ്രന് മുൻപും പിൻപും എന്ന് തന്നെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തെ പറയാം. അടിപൊളി ഡയലോഗുകളും ആക്ഷൻ രംഗങ്ങളും എല്ലാം കൊണ്ട് ആ സിനിമയും കഥാപാത്രവും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ പ്രേക്ഷകർക്ക് മാത്രമല്ല നടൻ സുരേഷ് ഗോപിക്കും ഇന്നും പ്രിയപ്പെട്ടതാണ് ഈ കഥാപാത്രം. വർഷങ്ങൾക്ക് ശേഷവും തന്നെ ലഹരി പിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ് ഈ കഥാപാത്രം എന്നാണ് സുരേഷ് പറയുന്നത്. വർഷങ്ങൾക്ക് മുൻപ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത സിനിമ ചിരിമ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. സംവിധായകൻ സിദ്ദിഖ്, നാദിർഷ എന്നിവരും ഉണ്ടായിരുന്നു ആ വേദിയിൽ.
Also Read; സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി ദുൽഖറിന് കിട്ടിയ പിറന്നാൾ സമ്മാനം, പ്രതീക്ഷയുടെ കൊടുമുടിയിലേറി ആരാധകരും!
ഈ ഉത്തരത്തിനു പിന്നാലെയാണ് സിനിമ തന്നെ ഒരു വലിയ ലഹരി ആണെന്നും ചില കഥാപാത്രങ്ങൾ ഇന്നും മത്തുപിടിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞത്. "സിനിമ വലിയൊരു ലഹരിയാണ്. ഒരു സ്സീനിന്റെ പ്രകടനം ഒരു വർഷത്തേക്ക്. ഇപ്പോഴും കമ്മീഷണറിലെ ഭാരത്ചന്ദ്രൻ എന്നെ ലഹരിപിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ്. അത് പോലെ കളിയാട്ടത്തിലെ പെരുമലയനെ ഓർത്താൽ ലഹരിയാണ്," സുരേഷ് ഗോപി പറയുന്നു.
ഇതേ എപ്പിസോഡിൽ ഡോൾഫിൻ സിനിമയിലെ തന്റെ വ്യത്യസ്ത കഥാപാത്രം പനയമുട്ടം സുരയെക്കുറിച്ചും സുരേഷ് ഗോപി പറയുന്നുണ്ട്. പറയുക മാത്രമല്ല കുറച്ചു നേരം സ്റ്റേജിൽ സുരയായി മാറി ഈ ആക്ഷൻ ഹീറോ. ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാളം സിനിമ രംഗത്ത് സജീവമാകുകയാണ് സുരേഷ് ഗോപി. ഒരുപിടി ബിഗ് ബഡ്ജറ് സിനിമകളുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് താരം. തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കറുടെ മകന് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് മേക്കര്‍ ജോഷി ഒരുക്കുന്ന പാപ്പാന്, ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന മാത്യൂ തോമസ് ചിത്രം ഒറ്റക്കൊമ്പന് എന്നിവയാണ് തീയറ്റര്‍ റിലീസിനായി ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രങ്ങള്‍.