തമിഴ് നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ചെന്നൈയിലെ വത്സരവക്കത്തുള്ള വസതിയിൽ വെച്ചാണ് അറുപത്തിരണ്ടുകാരനായ നടൻ അന്തരിച്ചത്. നിഴൽകൾ (1980), ഒരു തലൈ രാഗം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പാലൈവനചോലൈ, ചിന്നപ്പൂവേ മെല്ലെ പേസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
നടൻ്റെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകരും സഹതാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അറിയിക്കുന്നുണ്ട്. ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ഇദ്ദേഹം. ടെലിവിഷൻ രംഗത്തു സജീവമായി നിൽക്കവേയാണ് അദ്ദേഹം അസുഖബാധിതനായത്.
ഒരുകാലത്ത് തമിഴ്സിനിമയിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ റൊബോർട്ട്-രാജശേഖരൻ കൂട്ടുകെട്ടിൽ ഒരാളായിരുന്നു ഇദ്ദേഹം. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം മികച്ച ബോക്സോഫീസ് വിജയം കൈവരിച്ചിരുന്നു.
നടൻ്റെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകരും സഹതാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അറിയിക്കുന്നുണ്ട്. ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ഇദ്ദേഹം. ടെലിവിഷൻ രംഗത്തു സജീവമായി നിൽക്കവേയാണ് അദ്ദേഹം അസുഖബാധിതനായത്.
ഒരുകാലത്ത് തമിഴ്സിനിമയിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ റൊബോർട്ട്-രാജശേഖരൻ കൂട്ടുകെട്ടിൽ ഒരാളായിരുന്നു ഇദ്ദേഹം. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം മികച്ച ബോക്സോഫീസ് വിജയം കൈവരിച്ചിരുന്നു.