Tamil Actress Sindhu About Her Life And Cancer Treattment
രോഗം മൂർശ്ചിച്ചപ്പോഴാണ് എൻ്റെ സ്തനങ്ങൾ നീക്കം ചെയ്തത്; ദയവു ചെയ്ത് ഉറങ്ങുമ്പോൾ എന്നെ വിഷം കുത്തിവച്ച് കൊല്ലൂ.. കടുത്ത ദാരിദ്ര്യമാണ്, പ്രേക്ഷകർക്ക് മുന്നിൽ കൈ നീട്ടി നടി സിന്ധു പറയുന്നു
അങ്ങാടി തെരു, നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി ഏതാനും സിനിമകളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടി സിന്ധു ഇന്നു കാൻസർ രോഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. വിധവയായ മകളും ഒരു വയസുകാരി ചെറുമകളും ഒപ്പമുണ്ട്. ചികിത്സ നടത്താൻ പോലും സാധിക്കാത്ത അവസ്ഥ. ദുരിതകയങ്ങളിൽ അവസാന പ്രതീക്ഷയെന്നവണ്ണം പ്രേക്ഷകരോട് തൻ്റെ രോഗവിവരങ്ങളും ജീവിതവും പങ്കുവെയ്ക്കുകയാണ് താരം.
Authored byജിയ ജോഷി | Samayam Malayalam4 Mar 2023, 7:27 pm
വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് നടി സിന്ധുവിൻ്റെ ജീവിതത്തിലേക്ക് ഞണ്ടുകൾ പിടിയാഴ്ത്തുന്നത്. പിന്നീട് വേദനയുടെ നാളുകളായിരുന്നു. ആശുപത്രി വാസവും മരുന്നിൻ്റെ ഗന്ധവും കാൻസർ രോഗത്തിനുള്ള ചികിത്സയുമൊക്കെയായി ജീവിതത്തിൻ്റെ നിറങ്ങൾ വറ്റിത്തുടങ്ങിയത് നിസഹായതയോടെ സിന്ധു തിരിച്ചറിയുകയായിരുന്നു. ഒരു കാലത്തു തൻ്റെ ശരീത്തിന് അഴകേകിയ ഭാഗങ്ങൾ വ്രണമായി തീർന്നു മുറിച്ചു മാറ്റിയപ്പോഴും മരുന്നിൻ്റെ പാർശ്വഫലത്താൽ ശരീര ഭാരം കൂടിയപ്പോഴും കൈകളുടെ ബലം നഷ്ടപ്പെട്ട് പ്രാഥമിക കാര്യങ്ങൾ പോലും തനിച്ച് ചെയ്യാനാവാതെ വന്നപ്പോഴും സിന്ധു അതിജീവിക്കാൻ ശ്രമിച്ചു. പക്ഷേ, ഇനിയും വേദന സഹിക്കാൻ വയ്യ... താൻ ഉറങ്ങുമ്പോൾ വിഷം കുത്തിവെച്ച് എന്നോട് കരുണ കാണിക്കൂ... സിന്ധുവിൻ്റെ വാകകുകൾ ദുർബലമാവുകയാണ്...
ഒരുപിടി സിനിമകളിലെ താരം
തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അങ്ങാടി തെരു. പിന്നാലെ നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി ഏതാനും സിനിമകളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടിയാണ് സിന്ധു. സിനിമകൾക്കു പിന്നാലെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൊറോണ കാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിന്ധു മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി കാൻസർ രോഗത്തെ തുടർന്നു വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് സിന്ധു കടന്നു പോകുന്നത്. "നിങ്ങളുടെ 10 രൂപയോ, ഇരുപതോ അമ്പതോ എഴുത്തിയഞ്ചോ എങ്കിലും എനിക്കു തന്ന് എന്നെ സഹായിക്കൂ..." ഒരു കാലത്ത് വലിയ ആരാധക വൃന്ദത്തെ നേടിയ താരമാണ് ഇന്ന് അതേ ആരാധകരോട് സഹായം ചോദിക്കുന്നത്. സമീപകാലത്ത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് സിന്ധുവിൻ്റെ അവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞത്.
പല ചികിത്സകൾ, പല മരുന്നുകൾ
കുറച്ചു വർഷങ്ങളായി കാൻസർ രോഗ ബാധിതയായ സിന്ധു പലവിധത്തിലുള്ള ചികിത്സ നടത്തി. എന്നിട്ടും രോഗം ഭേതമായില്ല. 2020 ലാണ് എനിക്ക് ക്യാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. രോഗം മൂർശ്ചിച്ചപ്പോൾ എൻ്റെ സ്തനങ്ങൾ നീക്കം ചെയ്തു. ഇപ്പോൾ സ്തനങ്ങളുടെ മുറിവുകൾ ഇല്ലാതായി, പക്ഷേ എൻ്റെ രോഗം പരിഹരിച്ചിട്ടില്ല. ഇംഗ്ലീഷ് മെഡിസിനും സിദ്ധ മരുന്നുകളും പരീക്ഷിച്ചിരുന്നു. ഇംഗ്ലീഷ് മരുന്നുകളിലുള്ള ചികിത്സ നടത്തിയതിനു ശേഷം തഞ്ചാവൂരിലെ ഒരു ഗ്രാമത്തിൽ ഒരു മാസത്തിലേറെ പച്ചില മരുന്നുകളും പരീക്ഷിച്ചു. ചികിത്സ കുറയൊക്കെ ഫലം കണ്ടു. എങ്കിലും പിന്നീട് അണുബാധയായതിനെ തുടന്നായിരുന്നു സ്തനങ്ങൾ മിറിച്ചു മാറ്റേണ്ടി വന്നത്, സിന്ധു പറയുന്നു.
മൂന്നു വർഷം വിശ്രമം വേണമെന്ന്
ചെന്നൈയിൽ ഇഗ്ലീഷ് മരുന്നിൻ്റെ ചികിത്സയാണ് അവസാനം നടത്തിയത്. തുടർച്ചയായി മൂന്ന് വർഷം വിശ്രമിക്കണമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. പക്ഷേ, എനിക്ക് വേറാരുമില്ല. എൻ്റെ ഭക്ഷണത്തിനും വാടകയ്ക്കും ഞാൻ ജോലി ചെയ്യാൻ നിർബന്ധിതയാണ്. ഞാൻ ജോലി ചെയ്തു വരുമാനം കണ്ടെത്തിയാൽ മാത്രമേ മുന്നോട്ടു പോകാനാകു. ബാംഗ്ലൂരിലും ഹൈദരാബാദിലും മാത്രമാണ് എൻ്റെ ക്യാൻസർ രോഗത്തിനുള്ള ചികിത്സയ്ക്കുള്ള സംവിധാനമുള്ളു. പക്ഷേ അവിടെ പോയി നിന്നുകൊണ്ട് ചികിത്സ നടത്താൻ ധാരാളം പണം ചിലവാകും. അതിന് എനിക്ക് കഴിയുന്നില്ല.
മുഖ്യമന്ത്രിയോട് അപേക്ഷ
തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണണമെന്നും തൻ്റെ ചികിത്സയ്ക്ക് സഹായിക്കാൻ അദ്ദേഹത്തോട് സഹായം അഭ്യർത്ഥിക്കണമെന്നും സിന്ധു കരുതുന്നുണ്ട്. എന്നാൽ ഇതുവരെ അതിനു സാധിച്ചിട്ടില്ല. സിന്ധുവിന് 27 വയസുള്ള ഒരു മകളാണുള്ളത്. ഭർത്താവ് മരിച്ച മകൾക്ക് ഒരു സർക്കാർ ജോലിയോ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന വിധത്തിൽ എന്തെങ്കിലും സഹായം ചെയ്യണമെന്നും ആവശ്യപ്പെടണമെന്നുണ്ട്. മകൾക്ക് ഒരു വയസും മൂന്നു മാസവും പ്രായമുള്ള ഒരു പെൺകുഞ്ഞാണുള്ളത്. മരുമകൻ 32 -ാം വയസിൽ ഹെർട്ട് അറ്റാക്ക് വന്നു മാസങ്ങൾക്കു മുമ്പാണ് മരിച്ചത്. ഇപ്പോൾ സിന്ധുവിൻ്റെ ഇളയ സഹോദരനാണ് തുണയായിട്ടുള്ളത്.
മേഴ്സി കില്ലിംഗിലൂടെയെങ്കിലും
കാൻസർ ബാധിച്ച് താൻ വളരെയധികം കഷ്ടപ്പെടുകയാണെന്നും തന്നെ വിഷം കുത്തിവച്ച് കൊല്ലാൻ വീട്ടുകാരോട് കരുണ കാണിക്കണമെന്നും സിന്ധു മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. കരഞ്ഞു കരഞ്ഞ് എൻ്റെ കണ്ണുനീർ വറ്റിപ്പോയിരിക്കുന്നെന്നും കാൻസർ രോഗത്തിന് ചികിത്സ നടത്തണമെന്നും മകൾക്കും ചെറു മകൾക്കും വേണ്ടി തനിക്ക് ജീവിക്കണമെന്നും സിന്ധു പറയുന്നു. എങ്കിലും രോഗ പീഡ സഹിക്കാൻ കഴിയുന്നില്ല. ഞാൻ ഉറങ്ങുമ്പോൾ വിഷം കുത്തിവച്ച് കൊല്ലാൻ എൻ്റെ സഹോദരനോട് പോലും പറഞ്ഞിട്ടുണ്ട്, സിന്ധു കൂട്ടിച്ചേർത്തു.
സുഹൃത്തുക്കളുടെ സഹായം
കീമോതെറാപ്പി ചെയതതോടെ ഇപ്പോൾ സിന്ധുവിൻ്റെ ഇടതു കൈ നിശ്ചലമായിരിക്കുകയാണ്. ഒരു മൊബൈൽ ഫോൺ പോലും പിടിക്കാനാവില്ല. ചികിത്സയുടെ ഇടയിലും അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ പോയിരുന്നു. പക്ഷേ, അതും സ്തനങ്ങളിലെ അണുബാധയ്ക്കു കാരണമായി. ഷൂട്ടിംഗിനു വേണ്ടി ഇമിറ്റേഷൻ ഗോൾഡ് ധരിച്ച് ഇപ്പോൾ വലതു കൈയ്യും കഴുത്തും വീരുവെച്ച് വീങ്ങിയ സ്ഥിതിയിലാണ്. ഒരുപാട് സുഹൃത്തുക്കൾ സഹായിച്ചിട്ടുണ്ട്. അവർ കാരണമാണ് ഞാൻ ഭക്ഷണം കഴിക്കുകയും മറ്റ് ചിലവുകൾ നോക്കുകയും ചെയ്യുന്നത്. അവർക്കും ഭാരമാകരുതെന്നാണ് കരുതുന്നത്. ആത്മഹത്യ ചെയ്യാനാവില്ല എനിക്ക്. ഉറങ്ങുമ്പോൾ മരണം സംഭവിക്കണെ എന്നാണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്.
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.