കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ ഏതൊരു വേഷവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന മലയാളികളുടെ പ്രിയ താരമാണ് ടോവിനോ തോമസ്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവിലൂടെ കാമുകനായും ടോവിനോ പ്രേക്ഷകരുടെ മനം കവർന്നു.
കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസയറബിൾ മാൻ(2016) ആയി തെരഞ്ഞെടുത്ത ടോവിനോയ്ക്ക് പ്രണയത്തെ കുറിച്ച് പറയാനുള്ളത് നോക്കാം. പ്രണയദിനത്തോടനുബന്ധിച്ച് സമയം മലയാളത്തിന് താരം നൽകിയ പ്രത്യേക അഭിമുഖം.
* മുഴുനീള റൊമാന്റിക് റോളുകൾ ചെയ്ത് കണ്ടിട്ടില്ല. ഉടൻ എങ്ങാനും ലവ്സ്റ്റോറിയുമായി പ്രതീക്ഷിക്കാമോ?
ലവ് സ്റ്റോറി ചെയ്യാൻ എനിക്കിഷ്ടമാണ്. ശരിയായ സ്ക്രിപ്റ്റ് ഒത്തുവന്നാൽ തീർച്ചായായും റൊമാന്റിക് റോൾ ചെയ്യുന്നതായിരിക്കും.
* പ്രണയ കാലത്തെ കുറിച്ച്?
എന്റേതൊരു പ്രണയ വിവാഹമായിരുന്നു. പരസ്പരം കോംപ്ലിമെന്റ് ചെയ്യുന്ന പല കാര്യങ്ങളും ഞങ്ങൾക്കിടിയിൽ ഉണ്ടായിരുന്നു. മൊബൈലും മെസ്സേജും ഉള്ള കാലത്തായിരുന്നെങ്കിലും കത്തുകളിലൂടെയാണ് ഞാൻ പ്രണയ സന്ദേശം കൈമാറിയിരുന്നത്. കത്തുകൾ എഴുതുന്നത് എന്നെ സന്തോഷിപ്പിച്ചിരുന്ന ഒരു കാര്യമായിരുന്നു.
* സോഷ്യൽ മീഡിയ വന്നതിന് ശേഷം പ്രണയത്തിൽ വന്ന മാറ്റമായി തോന്നുന്നത്?
മനസ്സ് കൊണ്ട് ഞാനൊരു പഴയ മനുഷ്യനാണ്. അതുകൊണ്ടായിരിക്കാം സോഷ്യൽ മീഡിയ പ്രണയത്തിന്റെ ഭംഗി കുറച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.
* പ്രേമം അക്രമത്തിലേക്ക് വഴി തെളിച്ച പല സംഭവങ്ങളും ഈ അടുത്ത കാലത്തായി ഉണ്ടായി. അതിനെ കുറിച്ച്?
ഏതൊരു സാഹചര്യമാണെങ്കിലും ആത്മാർഥമായി പ്രണയിക്കുന്ന പെൺകുട്ടിയെ ഒരു തരത്തിലും ദ്രോഹിക്കാൻ കഴിയില്ല. സ്നേഹം എന്നാൽ അക്രമം അല്ലല്ലോ. രണ്ടും രണ്ട് എക്സ്ട്രീമിലുള്ള കാര്യങ്ങളാണ്.
* എന്ന് നിന്റെ മൊയ്തീനിൽ വളരെ ജനശ്രദ്ധയാകർഷിച്ച രംഗമാണ് അപ്പു(ടോവിനോ) കാഞ്ചനയെ പെണ്ണുകാണാൻ വരുന്നത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും വീഡിയോ കാണാറുമുണ്ട്. ആ രംഗത്തെ കുറിച്ച്?
സ്ക്രിപ്റ്റ് വായിച്ചപ്പോൾ മുതൽ ചെയ്യാൻ കൊതിച്ച ഭാഗമാണത്. ആ സീൻ സ്ക്രീനിൽ കണ്ടപ്പോൾ കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.
* ഇന്ത്യൻ സിനിമയിൽ ഒരാളെ ഡേറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചാൽ ആരെ തെരഞ്ഞെടുക്കും?
ഒരാളെ മാത്രം പറയാൻ ബുദ്ധിമുട്ടാണ്. എല്ലാവരും വന്നോട്ടെ. ഒരു സമ്മേളനം തന്നെയാക്കാം...
* മെക്സിക്കൻ അപാരതയെ കുറിച്ച്?
നിഷ്കളങ്കനായ യുവാവ് ക്യാമ്പസിലെത്തിയതിന് ശേഷമുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. അതിൽ മനോഹരമായ ഒരു പ്രണയമുണ്ട്. ചെറിയ പ്രണയം.
ഒരു പാക്കേജ് തന്നെയാണ് മെക്സിക്കൻ അപാരത. എന്തായാലും കണ്ട് നോക്കൂ...
കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസയറബിൾ മാൻ(2016) ആയി തെരഞ്ഞെടുത്ത ടോവിനോയ്ക്ക് പ്രണയത്തെ കുറിച്ച് പറയാനുള്ളത് നോക്കാം. പ്രണയദിനത്തോടനുബന്ധിച്ച് സമയം മലയാളത്തിന് താരം നൽകിയ പ്രത്യേക അഭിമുഖം.
* മുഴുനീള റൊമാന്റിക് റോളുകൾ ചെയ്ത് കണ്ടിട്ടില്ല. ഉടൻ എങ്ങാനും ലവ്സ്റ്റോറിയുമായി പ്രതീക്ഷിക്കാമോ?
ലവ് സ്റ്റോറി ചെയ്യാൻ എനിക്കിഷ്ടമാണ്. ശരിയായ സ്ക്രിപ്റ്റ് ഒത്തുവന്നാൽ തീർച്ചായായും റൊമാന്റിക് റോൾ ചെയ്യുന്നതായിരിക്കും.
* പ്രണയ കാലത്തെ കുറിച്ച്?
എന്റേതൊരു പ്രണയ വിവാഹമായിരുന്നു. പരസ്പരം കോംപ്ലിമെന്റ് ചെയ്യുന്ന പല കാര്യങ്ങളും ഞങ്ങൾക്കിടിയിൽ ഉണ്ടായിരുന്നു. മൊബൈലും മെസ്സേജും ഉള്ള കാലത്തായിരുന്നെങ്കിലും കത്തുകളിലൂടെയാണ് ഞാൻ പ്രണയ സന്ദേശം കൈമാറിയിരുന്നത്. കത്തുകൾ എഴുതുന്നത് എന്നെ സന്തോഷിപ്പിച്ചിരുന്ന ഒരു കാര്യമായിരുന്നു.
* സോഷ്യൽ മീഡിയ വന്നതിന് ശേഷം പ്രണയത്തിൽ വന്ന മാറ്റമായി തോന്നുന്നത്?
മനസ്സ് കൊണ്ട് ഞാനൊരു പഴയ മനുഷ്യനാണ്. അതുകൊണ്ടായിരിക്കാം സോഷ്യൽ മീഡിയ പ്രണയത്തിന്റെ ഭംഗി കുറച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.
* പ്രേമം അക്രമത്തിലേക്ക് വഴി തെളിച്ച പല സംഭവങ്ങളും ഈ അടുത്ത കാലത്തായി ഉണ്ടായി. അതിനെ കുറിച്ച്?
ഏതൊരു സാഹചര്യമാണെങ്കിലും ആത്മാർഥമായി പ്രണയിക്കുന്ന പെൺകുട്ടിയെ ഒരു തരത്തിലും ദ്രോഹിക്കാൻ കഴിയില്ല. സ്നേഹം എന്നാൽ അക്രമം അല്ലല്ലോ. രണ്ടും രണ്ട് എക്സ്ട്രീമിലുള്ള കാര്യങ്ങളാണ്.
* എന്ന് നിന്റെ മൊയ്തീനിൽ വളരെ ജനശ്രദ്ധയാകർഷിച്ച രംഗമാണ് അപ്പു(ടോവിനോ) കാഞ്ചനയെ പെണ്ണുകാണാൻ വരുന്നത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും വീഡിയോ കാണാറുമുണ്ട്. ആ രംഗത്തെ കുറിച്ച്?
സ്ക്രിപ്റ്റ് വായിച്ചപ്പോൾ മുതൽ ചെയ്യാൻ കൊതിച്ച ഭാഗമാണത്. ആ സീൻ സ്ക്രീനിൽ കണ്ടപ്പോൾ കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.
* ഇന്ത്യൻ സിനിമയിൽ ഒരാളെ ഡേറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചാൽ ആരെ തെരഞ്ഞെടുക്കും?
ഒരാളെ മാത്രം പറയാൻ ബുദ്ധിമുട്ടാണ്. എല്ലാവരും വന്നോട്ടെ. ഒരു സമ്മേളനം തന്നെയാക്കാം...
* മെക്സിക്കൻ അപാരതയെ കുറിച്ച്?
നിഷ്കളങ്കനായ യുവാവ് ക്യാമ്പസിലെത്തിയതിന് ശേഷമുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. അതിൽ മനോഹരമായ ഒരു പ്രണയമുണ്ട്. ചെറിയ പ്രണയം.
ഒരു പാക്കേജ് തന്നെയാണ് മെക്സിക്കൻ അപാരത. എന്തായാലും കണ്ട് നോക്കൂ...