ആപ്പ്ജില്ല

ശ്രീനാഥ് മരിച്ച ദിവസം രണ്ടു പേർ കാണാനെത്തിയെന്ന് മൊഴി

23ന് രാവിലെയാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

TNN 16 Jul 2017, 11:27 am
തിരുവനന്തപുരം: നടൻ ശ്രീനാഥിന്‍റെ മരണത്തിലെ ദുരൂഹതയേറുന്നു. ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ശ്രീനാഥ് മരിക്കുന്നതിന് മുൻപ് രണ്ടു പേർ എത്തിയിരുന്നെന്നും ഇവർ ഇരുപത് മിനിറ്റോളം മുറിയിൽ ഉണ്ടായിരുന്നെന്നും ഹോട്ടലിന്‍റെ ജനറൽ മാനേജർ ജോയി മൊഴി നൽകി
Samayam Malayalam two came to visit sreenath on the day he found dead statement says
ശ്രീനാഥ് മരിച്ച ദിവസം രണ്ടു പേർ കാണാനെത്തിയെന്ന് മൊഴി


ശ്രീനാഥ് അഭിനയിക്കാനിരുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സഞ്‌ജു വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ മനോജ് എന്നിവർ അന്ന് രാവിലെ ശ്രീനാഥിനെ കാണാൻ എത്തിയിരുന്നതായും ജോയി മൊഴി നൽകി. 20 മിനിറ്റ് കഴിഞ്ഞ് ഇരുവരും റിസപ്‌ഷനിലെത്തി ശ്രീനാഥിനെ സിനിമയിൽ നിന്ന് മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു.

പിന്നീട് ശ്രീനാഥിന്‍റെ മുറിയിൽ നിന്ന് ഫോൺ വന്നു. കോൾ എടുത്തപ്പോൾ ഞരക്കം മാത്രം കേട്ടതിനെ തുടർന്ന് മുറിയിൽ എത്തിയപ്പോൾ വാതിലിന് പിന്നിൽ രക്തം ഒലിച്ച് കിടക്കുന്ന ശ്രീനാഥിനെയാണ് കണ്ടതെന്നും ജോയി പോലീസിനോട് പറഞ്ഞു.

പത്മകുമാർ സംവിധാനം ചെയ്‌ത ശിക്കാറിൽ അഭിനയിക്കാൻ 2010 ഏപ്രിൽ 21 നാണ് ശ്രീനാഥ് കോതമംഗലത്തുള്ള മരിയ ഇന്‍റര്‍നാഷണല്‍ ഹോട്ടലിൽ മുറിയെടുത്തത്. 23ന് രാവിലെയാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Two came to visit Sreenath on the day he found dead, statement says

Genral Manager of the Kothamangalam hotel says two persons visited Sreenath on the day he found dead

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്