ആപ്പ്ജില്ല

സമാധാനവും സന്തോഷവുമുണ്ട്! ഡിവോഴ്സിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

പ്രതീക്ഷകളോടെയാണ് വൈക്കം വിജയലക്ഷ്മി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. കാര്യങ്ങളെല്ലാം അറിയാവുന്ന, കലാകാരനായ ഒരാൾ മകൾക്ക് ജീവിതപങ്കാളിയായി വന്നപ്പോൾ അച്ഛനും അമ്മയും സന്തോഷിച്ചിരുന്നു. ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. അധികം പോവും മുൻപ് വിജയലക്ഷ്മി തന്നെ വേർപിരിയാനായി തീരുമാനിക്കുകയായിരുന്നു.

Edited byഅനുപമ നായർ | Samayam Malayalam 19 Feb 2023, 9:34 am
വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. വൈവിധ്യമാര്‍ന്ന നിരവധി ഗാനങ്ങളാണ് ഗായിക പാടിയത്. മെലഡിയും അടിപൊളിയുമെല്ലാം തന്റെ കൈയ്യില്‍ ഭദ്രമാണെന്നും വിജയലക്ഷ്മി തെളിയിച്ചിരുന്നു. പാട്ട് മാത്രമല്ല ആളുകളെ അനുകരിക്കാനും മിടുക്കിയാണ് ഈ ഗായിക. എം ജയചന്ദ്രനുള്‍പ്പടെയുള്ളവര്‍ വിജിയുടെ മിമിക്രിയെക്കുറിച്ച് വാചാലരായിട്ടുണ്ട്. വിവാഹമോചന ശേഷമുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാണെന്ന് വിജയലക്ഷ്മി പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പ്രതികരണം.
Samayam Malayalam vaikom vijayalakshmi s open talk about her life after divorce
സമാധാനവും സന്തോഷവുമുണ്ട്! ഡിവോഴ്സിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി


ഭഗവാന്‍ തന്നോളും

കുട്ടിക്കാലം മുതലേ തന്നെ പാട്ട് പഠിക്കാന്‍ തുടങ്ങിയതാണ്. സാധകം മുടക്കാറില്ല. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. സമയമാവുമ്പോള്‍ എല്ലാം ഭഗവാന്‍ തന്നോളും എന്നാണ് വിശ്വസിച്ചത്. ഇപ്പോഴും പഠിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ മടി പിടിച്ചിരിക്കും. അല്ലെങ്കില്‍ കുഴപ്പമില്ല. ഞാനും അച്ഛനുമൊക്കെ കൂടി പാരഡി ഗാനമുണ്ടാക്കാറുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ അച്ഛന്‍ വരാന്‍ മടിച്ചപ്പോള്‍ എന്നാ നാണമാണ് എന്നായിരുന്നു വിജയലക്ഷ്മി ചോദിച്ചത്. കൂടെ പാടാമോ എന്ന് ചോദിച്ചപ്പോള്‍ മോളുടെ കൂടെ പാടാനൊന്നുമായില്ലെന്നായിരുന്നു അച്ഛന്റെ കമന്റ്.

വിവാഹ ജീവിതത്തെക്കുറിച്ച്

ആദ്യമൊക്കെ നല്ലതായിരുന്നു. പിന്നെപ്പിന്നെ സ്വഭാവമൊക്കെ മാറി. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളായി. അതുപാടില്ല, ഇത് പാടില്ല എന്നൊക്കെ പറയുമായിരുന്നു. ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. സ്വസ്ത്ഥതയും സ്വാതന്ത്ര്യവുമൊക്കെയുണ്ട് ഇപ്പോള്‍ എന്നായിരുന്നു വിവാഹ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ വിജയലക്ഷ്മി പറഞ്ഞത്. വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞുള്ള വിജയലക്ഷ്മിയുടെ അഭിമുഖം നേരത്തെ വൈറലായിരുന്നു.

അന്ന് പറഞ്ഞത്

നടി ഗൗതമിയുമായി സംസാരിക്കുന്നതിനിടെയും വിജയലക്ഷ്മി ഡിവോഴ്‌സിനെക്കുറിച്ച് സംസാരിച്ചിരുന്നു. എല്ലാത്തിലും നെഗറ്റീവ് കാണുന്ന തരത്തിലുള്ള ക്യാരക്ടറായിരുന്നു. താളം പിടിക്കുന്നതോ കൈകൊട്ടുന്നതോ ഒന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അച്ഛനേയും അമ്മയേയും എന്നില്‍ നിന്നും അകറ്റാന്‍ നോക്കിയിരുന്നു. കരയാന്‍ മാത്രമേ അന്ന് നേരമുണ്ടായിരുന്നുള്ളൂ. പിരിയണമെന്ന തീരുമാനമെടുത്തത് ഞാനാണ്. അച്ഛനും അമ്മയും അത് സപ്പോര്‍ട്ട് ചെയ്തുവെന്നുമായിരുന്നു അന്ന് പറഞ്ഞത്.

സമ്മാനങ്ങള്‍

എവിടെപ്പോയാലും സമ്മാനങ്ങള്‍ കിട്ടാറുണ്ട്. മൗറീഷ്യസില്‍ പോയപ്പോള്‍ പാദസരം സമ്മാനമായി കിട്ടാറുണ്ട്. ഉത്സവ പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ട്. പാട്ടും കോമഡിയും പാരഡിയുമെല്ലാം പാടാറുണ്ട്. രസകരമായ കുറേ അനുഭവങ്ങളുണ്ട്. ആദ്യം കുറച്ച് സംസാരിച്ച് പിന്നെ നേരെ പാട്ടിലേക്ക് പോവും. ഗാനമേളകളില്‍ പാടാനിഷ്ടമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്