മലയാളസിനിമാ ലോകത്ത് അനശ്വരങ്ങളായ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവൻ നൽകിയ നടൻ തിലകൻ ഓർമ്മയായിട്ട് ഇന്നേക്ക് ഏഴ് വർഷം. 2012 സെപ്റ്റംബർ 24ന് ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മരണം. 3 ദേശീയ പുരസ്കാരങ്ങളും 11 സംസ്ഥാനപുരസ്കാരങ്ങളും നേടിയിട്ടുള്ള ആ അതുല്യ നടൻ ഇന്നും ജനമനസ്സുകളിൽ അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ്. പി.എസ്.കേശവൻ-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് അദ്ദേഹം ജനിച്ചത്. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. കുറച്ച് കാലം സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തിലകന് പിന്നീട് നാടക രംഗത്ത് എത്തിയശേഷം നാടക രംഗത്ത് നിന്നാണ് സിനിമയില്‍ എത്തിയത്.
പി ജെ ആന്‍റണിയുടെ സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972). ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ഗന്ധർവ്വക്ഷേത്രത്തിൽ അദ്ദേഹം ചെയ്തിരുന്നത്. പിന്നീട് 1979ഓടെയാണ് സിനിമയിൽ സജീവമായി. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത "ഉൾക്കടൽ" എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ അഭിനയയാത്രയുടെ തുടക്കം.
യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ തുടങ്ങി തിലകന്‍റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങള്‍ ഒട്ടനവധിയാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.
പലപ്പോഴും തന്‍റേതായ നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹം സിനിമാരംഗത്ത് തന്നെ ഒരു ഒറ്റയാനായിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വരികയുമുണ്ടായി.
2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിക്കുകയുണ്ടായി. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിക്കുകയുണ്ടായി. 2009-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുമുണ്ടായി.
പി ജെ ആന്‍റണിയുടെ സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972). ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ഗന്ധർവ്വക്ഷേത്രത്തിൽ അദ്ദേഹം ചെയ്തിരുന്നത്. പിന്നീട് 1979ഓടെയാണ് സിനിമയിൽ സജീവമായി. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത "ഉൾക്കടൽ" എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ അഭിനയയാത്രയുടെ തുടക്കം.
യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ തുടങ്ങി തിലകന്‍റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങള്‍ ഒട്ടനവധിയാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.
പലപ്പോഴും തന്‍റേതായ നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹം സിനിമാരംഗത്ത് തന്നെ ഒരു ഒറ്റയാനായിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വരികയുമുണ്ടായി.
2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിക്കുകയുണ്ടായി. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിക്കുകയുണ്ടായി. 2009-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുമുണ്ടായി.