ആപ്പ്ജില്ല

ഇന്നായിരുന്നു ആ സംഭവമെങ്കിൽ അവരെ വെടിവച്ചു കൊന്നേനേ; 'പട'യെക്കുറിച്ച് വിനായകൻ

1996 ൽ പാലക്കാട് കളക്ട്രേറ്റിൽ അയ്യങ്കാളി പടയിലെ നാലു പേർ കളക്ടറെ ബന്ദിയാക്കുകയും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

Samayam Malayalam 13 Mar 2022, 4:07 pm
കെ.എം കമൽ സംവിധാനം ചെയ്യുന്ന ചിത്രം പട തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ശക്തമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്. കേരളത്തിന്റെ സമരചരിത്രത്തിൽ വേറിട്ട പ്രതിരോധവുമായി ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയ സംഘടനയാണ് അയ്യങ്കാളിപ്പട. 25 വർഷങ്ങൾക്ക് മുൻപ് അയ്യങ്കാളിപ്പട നടത്തിയ യഥാർഥത്ത സമരത്തെ ആസ്പദമാക്കിയാണ് പട എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. 1996 ൽ പാലക്കാട് കളക്ട്രേറ്റിൽ അയ്യങ്കാളി പടയിലെ നാലു പേർ കളക്ടറെ ബന്ദിയാക്കുകയും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് നടൻ വിനായകൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിൽ ബാലു എന്ന കഥാപാത്രമായാണ് വിനായകനെത്തുന്നത്.
Samayam Malayalam vinayakan says about his new film pada
ഇന്നായിരുന്നു ആ സംഭവമെങ്കിൽ അവരെ വെടിവച്ചു കൊന്നേനേ; 'പട'യെക്കുറിച്ച് വിനായകൻ


Also Read:

ഞാൻ സെൽഫിഷായി ചിന്തിച്ചതിനാൽ രമ്യ എന്റെ ഭാര്യയായി! ആങ്കറിങ്ങിലെ പരിചയം വിവാഹത്തിലേക്ക് എത്തി! നിമ്മിയാണ് ഭാര്യ എന്നാണ് പലരും കരുതുന്നത്! പ്രണയവിവാഹത്തെക്കുറിച്ച് പറഞ്ഞ് നിഖിൽ

ഇന്നായിരുന്നെങ്കിൽ അവരെ വെടിവച്ചു കൊന്നേനെ...

ഇന്നാണ് ആ സംഭവമെങ്കിൽ എൻഎസ്ജി അവിടെ ലാൻഡ് ചെയ്ത് നാല് പേരെയും വെടിവച്ച് കൊല്ലും. റോഡ് മാർഗം എൻഎസ്ജി അന്ന് വാളയാർ വരെ എത്തിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്നായിരുന്നുവെങ്കിൽ വെടിയുണ്ടകൾ എപ്പോഴെ അവിടെ എത്തിയേക്കും. അത്രത്തോളം എല്ലാം മാറി പോയെന്ന് വിനായകൻ മനോരമ ഡോട്ട്കോമിനോട് പറഞ്ഞു.

പട പടാന്ന് എല്ലാം കഴി‍ഞ്ഞു....

വിഷയം ആ സമയത്ത് തന്നെ ഞാൻ അറിഞ്ഞിരുന്നതാണ്. കഥ കേട്ടപ്പോൾ പിന്നെ താൽപര്യമായി. ആ കഥാപാത്രവും വലിയ ഇഷ്ടമാണ്. കൂടെ അഭിനയിച്ചവർ എല്ലാം നല്ല സുഹൃത്തുക്കളാണ്. ആ ബന്ധം കഥാപാത്രത്തിന്റെ പൂർണതയിലേക്കെത്താൻ സഹായിച്ചു. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ തന്നെ വലിയൊരു പടയായി. പടയുടെ ഒരുക്കങ്ങളും പട പടായെന്നായിരുന്നുവെന്ന് വിനായകൻ മനോരമയോട് പറഞ്ഞു.

പട സമൂഹം ചർച്ച ചെയ്യണം...

'പട' സമൂഹം ചർച്ച ചെയ്യണം. പ്രായഭേദമന്യേ അവർ സംസാരിക്കട്ടെ. ഇതിലൂടെ സർക്കാരുകളുടെ രീതിയിലും മാറ്റം വരും. സംഘടന രാഷ്ട്രീയത്തിൽ നിന്നും ജനം മാറി ചിന്തിച്ചിരിക്കുന്നു. ഇത് സമൂഹത്തിന്റെ നന്മയുടെ ഭാഗമാണെന്നും വിനായകൻ പറയുന്നു. സംഘടനയിലേക്ക് ജനം കടക്കുന്നത് തെരഞ്ഞെടുപ്പുകളിൽ മാത്രമാണ്. കല്ലെറിയുന്ന സമരമുറകളിൽ നിന്ന് ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്. ഡിജിറ്റൽ യുഗത്തിൽ ഇനിയുണ്ടാവുക ഡിജിറ്റൽ സമരങ്ങളായിരിക്കും. നീതിക്കു വേണ്ടിയുള്ള സമരങ്ങൾ എന്നും ഉണ്ടാകും. അത് വേറെ തലത്തിൽ മാത്രമാകും എന്ന് വിനായകൻ പറഞ്ഞു.

സ്റ്റൈലിഷായി അഭിനയിക്കാൻ ഇഷ്ടം...

സ്റ്റൈലായി അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള പടങ്ങളും വരാറുണ്ട്. അതിലൊന്നും ഒരു പൂർണത തോന്നിയിട്ടില്ല. അതുകൊണ്ട് അത്തരം സിനിമകൾ സമയം എടുത്ത് ചെയ്യുന്നു. അതേസമയം പച്ചയായ ജീവിതം സിനിമയാകുമ്പോൾ അത് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും. ജീവിതത്തിലെ നായകൻമാരെ കുറിച്ച് സിനിമ വരുമ്പോൾ ജനം അത് വീണ്ടും ആസ്വദിച്ച് തുടങ്ങുന്നുവെന്നും വിനായകൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്