ആപ്പ്ജില്ല

കുഞ്ചാക്കോ ബോബന്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു! അദ്ദേഹത്തെ ഇല്ലാതാക്കിയത് തിരിച്ചടിയായി! മഴവില്ല് പരാജയമായതിനെക്കുറിച്ച് വിനീത്‌

നൃത്തവും അഭിനയവും ഡബ്ബിംഗുമൊക്കെയായി സജീവമാണ് വിനീത്. പാച്ചുവും അത്ഭുവിളക്കിലൂടെയായി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. ആഗ്രഹിച്ചത് പോലെ തന്നെയുള്ള ക്യാരക്ടറാണ് ലഭിച്ചത്. ഫഹദാണ് ചിത്രത്തിലെ നായകന്‍ എന്ന് കേട്ടും ഓക്കെ പറയുകയായിരുന്നു. പിന്നീടാണ് കഥ കേട്ടത്.

Samayam Malayalam 6 May 2023, 4:04 pm
നായകനായി മാത്രമല്ല വില്ലനായും കൈയ്യടി നേടിയ താരമാണ് വിനീത്. വില്ലത്തരം ചെയ്യുമ്പോള്‍ ചാലഞ്ചിംഗായിട്ടുള്ളത് വന്നിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ അതൊരു വെല്ലുവിളിയാണ്. നേരത്തെയൊക്കെ നെഗറ്റീവ് എന്ന് പറഞ്ഞാല്‍ അതൊരു കാറ്റഗറിയാണ്. ഇന്ന് അങ്ങനെയല്ല, വില്ലത്തരത്തിലെ മൈന്യൂട്ട് കാര്യങ്ങളെക്കുറിച്ച് വരെ പ്രേക്ഷകര്‍ ശ്രദ്ധിക്കാറുണ്ട്. സിനിമയില്‍ വന്ന സമയത്ത് ഒരു വിനീതേയുണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു. ശ്രീനിയേട്ടന്റെ വീട്ടുപേര് വിനീത് എന്നായിരുന്നു. എനിക്ക് വരുന്ന കുറേ ലെറ്റര്‍ അങ്ങോട്ടേക്ക് പോവുമായിരുന്നു. അവിടേക്കുള്ളത് എനിക്കും വരുമായിരുന്നു. എന്റെ ഒഫീഷ്യല്‍ നെയിം വിനീത് രാധാകൃഷ്ണന്‍ എന്നാണ്. ഇപ്പോള്‍ ചില സിനിമകളിലെല്ലാം അങ്ങനെ കൊടുക്കുന്നുണ്ട്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് വിശേഷങ്ങള്‍ പങ്കുവെച്ചത്.
Samayam Malayalam vineeth talks about mazhavillu movie
കുഞ്ചാക്കോ ബോബന്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു! അദ്ദേഹത്തെ ഇല്ലാതാക്കിയത് തിരിച്ചടിയായി! മഴവില്ല് പരാജയമായതിനെക്കുറിച്ച് വിനീത്‌

15ാമത്തെ വയസിലാണ് നഖക്ഷതങ്ങളില്‍ അഭിനയിക്കുന്നത്. ഡിഗ്രി കഴിഞ്ഞ സമയത്താണ് കമലദളത്തില്‍ അഭിനയിച്ചത്. മഴവില്ല് കണ്ടാണ് പലരും എന്നെ വെറുത്തത്. അതങ്ങനെയൊരു വില്ലനായിരുന്നു. കുഞ്ചാക്കോ ബോബന്‍ അന്നത്തെ ചോക്ലേറ്റ് ഹീറോയാണ്. അങ്ങനെ നില്‍ക്കുന്ന സമയത്താണ് മഴവില്ല് ചെയ്യുന്നത്. അതില്‍ ഞാന്‍ കൊല്ലുകയും ചെയ്തു. ആ പടത്തിനും അത് നെഗറ്റീവായിരുന്നു.
Also Watch:
സിനിമ പരാജയമായിരുന്നു. ചാക്കോച്ചനെ കൊന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതൊരു കന്നഡ സിനിമയുടെ റീമേക്കായിരുന്നു. അതില്‍ പയ്യന്‍ ചെറുതും കപ്പിള്‍ മുതിര്‍ന്നതുമായിരുന്നു. ഇവിടെ നേരെ തിരിച്ചായിരുന്നല്ലോ.
ദിനേശ് ബാബുവായിരുന്നു മഴവില്ല് സംവിധാനം ചെയ്തത്. പ്രീതിയായിരുന്നു ചാക്കോച്ചന്റെ ജോഡിയായി എത്തിയത്. ലാലു അലക്‌സ്, ചിത്ര, പ്രവീണ, കോട്ടയം നസീര്‍ തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അനിയത്തിപ്രാവിന് വേണ്ടി പാച്ചിക്ക എന്നെ വിളിച്ചിരുന്നു. അത് ചെയ്യാനായില്ല. മണിച്ചിത്രത്താഴിന് വേണ്ടിയും എന്നെ സമീപിച്ചിരുന്നു. സല്ലാപത്തിലെ വേഷവും എനിക്ക് മിസ്സായതാണ്. ഞാന്‍ ചെയ്യേണ്ടിയിരുന്നതാണ് എന്നല്ല, എന്നെ പരിഗണിച്ചിരുന്നുവെന്നേ ഞാന്‍ പറയൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്