തിരുവനന്തപുരം: അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നെന്ന് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻെറ മൊഴി. തൃശൂരില്‍ നിന്ന് കൊല്ലം വരെയാണ് താൻ വാഹനം ഓടിച്ചത്. അതിന് ശേഷം ബാലഭാസ്കറാണ് വണ്ടി ഓടിച്ചതെന്ന് ഡ്രൈവറുടെ മൊഴിയിൽ പറയുന്നു.
അപകടം നടക്കുമ്പോൾ താൻ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ലക്ഷ്മിയും മകൾ തേജസ്വിനിയും മുന്നിൽ ഇടതുവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു. താൻ ചെറുതായി മയങ്ങപ്പോയ സമയത്താണ് അപകടം നടന്നതെന്നും ഡ്രൈവർ പറഞ്ഞു.
അപകടത്തിൽ ബാലഭാസ്കറിൻെറ മകൾ തേജസ്വിനി അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് ബാലഭാസ്കർ മരിച്ചത്. സെപ്തംബര്‍ 25 നാണ് വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.
അപകടം നടക്കുമ്പോൾ താൻ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ലക്ഷ്മിയും മകൾ തേജസ്വിനിയും മുന്നിൽ ഇടതുവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു. താൻ ചെറുതായി മയങ്ങപ്പോയ സമയത്താണ് അപകടം നടന്നതെന്നും ഡ്രൈവർ പറഞ്ഞു.
അപകടത്തിൽ ബാലഭാസ്കറിൻെറ മകൾ തേജസ്വിനി അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് ബാലഭാസ്കർ മരിച്ചത്. സെപ്തംബര്‍ 25 നാണ് വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.