ആപ്പ്ജില്ല

പെയ്ന്‍ കില്ലറും കഴിച്ച് റസ്റ്റില്‍ കഴിയുകയായിരുന്നു! ഷൈന്‍ ടോം ലഹരി ഉപയോഗിച്ചിട്ടില്ല, വാസ്തവം അറിയാതെ വിമര്‍ശിക്കരുതെന്ന് സുഹൃത്ത്‌

വെയില്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്ന സമയത്ത് ഷൈന്‍ ടോം ചാക്കോ ലഹരി മരുന്ന് ഉപയോഗിച്ചുവെന്നായിരുന്നു പ്രചാരണങ്ങള്‍. കാലൊടിഞ്ഞ് വിശ്രമത്തില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു ഷൈനോട് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഒന്നും രണ്ടുമല്ല 15 ലധികം അഭിമുഖങ്ങളായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.

Samayam Malayalam 28 Feb 2022, 5:47 pm
യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായ ഷൈന്‍ ടോം ലഹരിമരുന്ന് ഉപയോഗിച്ചതിന് ശേഷമായി അഭിമുഖം നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ളൊരു കാര്യമേ സംഭവിച്ചിട്ടില്ലെന്നും സാഹചര്യം എന്താണെന്ന് വ്യക്തമായി മനസിലാക്കാത്തവരാണ് ഷൈന്‍ ടോമിനെ വിമര്‍ശിക്കുന്നതെന്നുമായിരുന്നു നടന്റെ അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
Samayam Malayalam viral writeup about shine tom chacko s leg injury
പെയ്ന്‍ കില്ലറും കഴിച്ച് റസ്റ്റില്‍ കഴിയുകയായിരുന്നു! ഷൈന്‍ ടോം ലഹരി ഉപയോഗിച്ചിട്ടില്ല, വാസ്തവം അറിയാതെ വിമര്‍ശിക്കരുതെന്ന് സുഹൃത്ത്‌

ഷെെന്‍ ടോമിന്‍റെ ഇന്‍റര്‍വ്യൂ സത്യം എന്താണ് ? തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫെെറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷെെന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സംഭവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷെെന്‍ ടോമിനോട് വെയില്‍ സിനിമക്ക് വേണ്ടി ഇന്‍റര്‍വ്യു കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പക്ഷെ, അവിടെ ഒരു ഇന്‍റര്‍വ്യുവിന് പകരം 16 ഇന്‍റര്‍വ്യുകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യുകളും കെെവിട്ട് പോവുകയും ചെയ്തു.

ഷൈന്‍ ടോം ലഹരി ഉപയോഗിച്ചിട്ടില്ല, വാസ്തവം അറിയാതെ വിമര്‍ശിക്കരുതെന്ന് സുഹൃത്ത്‌


പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്‍റര്‍വ്യുന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലെെന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷെെന്‍ ടോമുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യുവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു എന്നുമായിരുന്നു കുറിപ്പ്.
അയാളെ ഇതൊന്നും ബാധിക്കുക പോലുമില്ല, അയാളിപ്പോഴും ആർത്തിയോടെ സിനിമകൾ ചെയ്യുകയാണ് . തെറ്റ്, ഇൻറർവ്യൂ എടുത്തവൻ്റെ ഭാഗത്തു നല്ലോണമുണ്ട്. അവസ്ഥ മോശമാണെന്ന് കണ്ടാൽ ഇങ്ങിനെയൊരു അവസരം ഒരുക്കരുതായിരുന്നു. അഥവാ മദ്യപിച്ചു എന്ന് തന്നെയിരിക്കട്ടെ മനുഷ്യ സഹചമാണ്. മര്യാദയുള്ള തത്വദീക്ഷയുള്ള മാധ്യമ പ്രവർത്തകരാണെങ്കിൽ ഒഴിവാക്കും മറ്റൊരവസരത്തിൽ / ദിവസത്തിൽ ഇൻ്റർവ്യൂ എടുക്കാമെന്ന് തീരുമാനിക്കും. ഒരു മനുഷ്യൻ്റെ ഏന്ത്, ഏതവസ്ഥയും കച്ചവടമാക്കാനുള്ള വ്യഗ്രതയുണ്ടല്ലോ. അതാണിതിൽ കാണാവുന്നത് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്