ആപ്പ്ജില്ല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണം എന്ന നിലപാടാണ് ഡബ്ലൂസിസിക്ക് ഉള്ളത് : മന്ത്രി പി. രാജീവിനെ തള്ളി ദീദി ദാമോദരന്‍

നടി ആക്രമിക്കപ്പെട്ട കേസിലും ഇപ്പോള്‍ വിജയ് ബാബുവിന് എതിരായി നിലനില്‍ക്കുന്ന പരാതിയിലായാലും ഡബ്ലൂസിസി നിരന്തരം ആവശ്യപ്പെടുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരണം എന്നും സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കണം എന്നുമാണ്.

Samayam Malayalam 2 May 2022, 11:26 am

ഹൈലൈറ്റ്:

  • ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന നിലപാടില്‍ മാറ്റമില്ല
  • മന്ത്രി പി. രാജീവിനെ തള്ളി ഡബ്ലൂസിസി അംഗം ദീദി ദാമോദരന്‍
  • വിജയ് ബാബു വിഷയത്തില്‍ അമ്മ സ്വീകരിക്കുന്ന നിലപാട് ന്യായീകരിക്കാന്‍ സാധിക്കില്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam wcc member deedi damodaran rejects minister p rajeev statement on hema committee report
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണം എന്ന നിലപാടാണ് ഡബ്ലൂസിസിക്ക് ഉള്ളത് : മന്ത്രി പി. രാജീവിനെ തള്ളി ദീദി ദാമോദരന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഡബ്ലൂസിസി ആവശ്യപ്പെട്ടെന്ന മന്ത്രി പി. രാജീവിന്റെ നിലപാടിനെ തള്ളി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. റിപ്പോര്‍ട്ട് പുറത്തു വിടണം എന്ന് തന്നെയാണ് ഇപ്പോഴും സംഘടന ആവശ്യപ്പെടുന്നതെന്ന് ഡബ്ല്യുസിസി അംഗംകൂടിയായ ദീദി ദാമോദരന്‍ പറഞ്ഞു. വിജയ് ബാബുവിനെതിരായ ലൈംഗിക ആരോപണ പരാതി നിലനില്‍ക്കുമ്പോഴും താര സംഘടനയായ 'അമ്മ' നടനു വേണ്ടിയാണ് നിലപാടെടുക്കുന്നതെന്നും ദീദി കുറ്റപ്പെടുത്തി. സിനിമ സംഘടനകളില്‍ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ല. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും ഇതുവരെ അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നില്‍ക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Also Read : വിജയ് ബാബുവിനെതിരെ നടപടി എടുത്തില്ല! നിലപാട് കടുപ്പിച്ച് താരങ്ങള്‍! അമ്മയുടെ പരാതി പരിഹാര സെല്ലില്‍ നിന്നും രാജിവെച്ച് മാല പാര്‍വതി

നടി ആക്രമിക്കപ്പെട്ട കേസിലും ഇപ്പോള്‍ വിജയ് ബാബുവിന് എതിരായി നിലനില്‍ക്കുന്ന പരാതിയിലായാലും ഡബ്ലൂസിസി നിരന്തരം ആവശ്യപ്പെടുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരണം എന്നും സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിക്കണം എന്നുമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി പി. രാജീവിന്റെ പ്രതികരണം. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ പൊതു സമൂഹത്തിലടക്കം നിരന്തരം ആരോപിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം പുറത്തുവരുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും ഈ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടു എന്നുമാണ് അഭിമുഖത്തില്‍ പി രാജീവ് പറയുന്നത്. ഡബ്ലൂസിസിയുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിക്കുന്ന ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും കമ്മീഷന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ധേശങ്ങള്‍ നടപ്പാക്കണമെന്നും ഡബ്ലൂസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ചിലര്‍ നടത്തിയ തുറന്നു പറച്ചിലു പുറത്തുവിടരുതെന്ന അഭിപ്രായം ഡബ്ലൂസിസി അംഗങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഇത് വെളിപ്പെടുത്തിയ ആളുകള്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഡബ്ലൂസിസി അക്കാര്യം മുന്നോട്ടുവെച്ചത്. എന്നാല്‍ അത്തരം വെളിപ്പെടുത്തലുകള്‍ മറച്ചുവെച്ചാല്‍ റിപ്പോര്‍ട്ട് പൂര്‍ണമാവില്ല എന്നാണ് സര്‍ക്കാര്‍ വാദം.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്