ആപ്പ്ജില്ല

അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിലേക്ക് ഒരു എരിവ് ചേര്‍ക്കാനാണ് ഞങ്ങളെ വലിച്ചിട്ടത്; ബാലയുടെ ആരോപണത്തെ കുറിച്ച് ആത്മിയ

സ്ത്രീകള്‍ക്ക് പ്രതിഫലം കിട്ടി എന്ന് മാത്രം പറയുന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല. ജോലി ചെയ്തു, പ്രതിഫലം കിട്ടി. പക്ഷെ ആ സംസാരത്തിനൊപ്പം ഒരു പരിഹാസവും ചിരിയും വരുമ്പോഴാണ് ധ്വനി മാറുന്നത്. അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിലേക്ക് ഒരു എരിവ് ചേര്‍ക്കുന്നത് പോലെയാണ് ആ പരമാര്‍ശം നടത്തിയത്. അത് വേണ്ടിയിരുന്നില്ല.

Samayam Malayalam 18 Dec 2022, 6:50 pm
ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച രണ്ടാമത്തെ ചിത്രമായ ഷഫീക്കിന്റെ സന്തോഷം കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമ മികച്ച വിജയം നേടി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പുറത്ത് വന്നത്, സിനിമയില്‍ അഭിനയിച്ചവര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും പ്രതിഫലം നല്‍കിയില്ല എന്ന ആരോപണമാണ്. ബാലയാണ് ഉണ്ണി മുകുന്ദന് എതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
Samayam Malayalam we were drawn to add a spice to their personal problems athmiya rajan about balas allegations
അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിലേക്ക് ഒരു എരിവ് ചേര്‍ക്കാനാണ് ഞങ്ങളെ വലിച്ചിട്ടത്; ബാലയുടെ ആരോപണത്തെ കുറിച്ച് ആത്മിയ


​പരമാര്‍ശം വേദനിപ്പിച്ചു എന്ന് ആത്മിയ

'സിനിമയില്‍ അഭിനയിച്ച താന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രതിഫലം കിട്ടിയില്ല, രാത്രിയും പകലും എന്നില്ലാതെ പ്രവൃത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നല്‍കിയില്ല. എന്നാല്‍ സിനിമയില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രം പ്രതിഫലം നല്‍കി' എന്നായിരുന്നു ബാലയുടെ ആരോപണം. ദിവ്യ പിള്ള, ആത്മിയ രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന നായികാ വേഷത്തില്‍ എത്തിയിരുന്നത്. ആ പരമാര്‍ശം തന്നെ വേദനിപ്പിച്ചു എന്നാണ് ഇപ്പോള്‍ ആത്മിയ പറയുന്നത്.

​എരിവ് ചേര്‍ക്കുന്നത് പോലെ ഞങ്ങളെ വലിച്ചിഴച്ചു

സ്ത്രീകള്‍ക്ക് പ്രതിഫലം കിട്ടി എന്ന് മാത്രം പറയുന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല. ജോലി ചെയ്തു, പ്രതിഫലം കിട്ടി. പക്ഷെ ആ സംസാരത്തിനൊപ്പം ഒരു പരിഹാസവും ചിരിയും വരുമ്പോഴാണ് ധ്വനി മാറുന്നത്. അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിലേക്ക് ഒരു എരിവ് ചേര്‍ക്കുന്നത് പോലെയാണ് ആ പരമാര്‍ശം നടത്തിയത്. അത് വേണ്ടിയിരുന്നില്ല. ജോലി ചെയ്താല്‍ പ്രതിഫലം ലഭിയ്ക്കുന്നത് സ്വാഭാവികമാണ്.

​ചാനല്‍ ചര്‍ച്ചയില്‍ പറയാനില്ല

തനിയ്ക്ക് എന്ത് പ്രതിഫലം കിട്ടി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ് അത് പുറത്ത് പറയേണ്ട ആവശ്യം ഇല്ല. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ചോദിക്കാനായി എന്നെ വിളിച്ചിരുന്നു. ഞാന്‍ ഒട്ടും പ്രിപ്പേയര്‍ഡ് ആയിരുന്നില്ല. മാത്രവുമല്ല അത്തരം ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ എനിക്ക് അറിയുകയും ഇല്ല. മറ്റൊന്ന് ഇവിടെ ആരെയും എനിക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒരു കുടുംബം പോലെ കഴിഞ്ഞ ഇടത്ത് നിന്നാണ് ഇത്തരം ഒരു പ്രശ്‌നം ഉണ്ടായത് എന്നാണ് എന്നെ വേദനിപ്പിച്ചത്

​ഉണ്ണിയും ബാല ചേട്ടനും

ഉണ്ണി മുകുന്ദനെ ആയാലും ബാല ചേട്ടനെ ആയാലും എനിക്ക് അത്രമേല്‍ വേണ്ടപ്പെട്ടവരാണ്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആണ് എന്റെ അച്ഛന് വയ്യാതെയായി എന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നത്. ഏറ്റവും വിഷമിച്ച് നില്‍ക്കുന്ന ആ സമയത്ത് എന്റെ അടുത്തേക്ക് ആദ്യം ഓടിയെത്തിയത് ബാല ചേട്ടനും ഉണ്ണിയും ആണ്. ആ സ്‌നേഹവും പരിഗണനയും എനിക്ക് എന്നും അവരോടുണ്ട് ഉണ്ടാവും- ആത്മിയ പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്