ആപ്പ്ജില്ല

ഇഷ്ടമുള്ളൊരാളുടെ കൂടെ ലിവിങ് റിലേഷന്‍ഷിപ്പ് തുടങ്ങിയതിലെന്താണ് പ്രശ്‌നം? പേഴ്‌സണല്‍ ജീവിതം ആളുകള്‍ ചര്‍ച്ച ചെയ്യുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല! നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചെന്ന് അഭയ ഹിരണ്‍മയി! വീഡിയോ വൈറല്‍

ഗായികയായ അഭയ ഹിരണ്‍മയിയുടെ പഴയ പോസ്റ്റുകളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ലിവിങ് റ്റുഗദര്‍ പങ്കാളിയായിരുന്ന ഗോപി സുന്ദറിനെക്കുറിച്ച് പറഞ്ഞുള്ള അഭിമുഖങ്ങളും വൈറലായി മാറിയിരുന്നു.

Samayam Malayalam 9 Jun 2022, 9:22 am
പഠിച്ചത് എഞ്ചിനീയറിംഗാണെങ്കിലും ആ മേഖലയില്‍ അത്ര മിടുക്കിയൊന്നുമായിരുന്നില്ല താനെന്ന് അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു.
Samayam Malayalam when abhaya hiranmayi opened about how her personal life matter become public old video went viral again
ഇഷ്ടമുള്ളൊരാളുടെ കൂടെ ലിവിങ് റിലേഷന്‍ഷിപ്പ് തുടങ്ങിയതിലെന്താണ് പ്രശ്‌നം? പേഴ്‌സണല്‍ ജീവിതം ആളുകള്‍ ചര്‍ച്ച ചെയ്യുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല! നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചെന്ന് അഭയ ഹിരണ്‍മയി! വീഡിയോ വൈറല്‍

അമ്മയിലൂടെയായാണ് തനിക്കും സംഗീതം പകര്‍ന്നുകിട്ടിയത്. തനിക്ക് പാട്ടിന്റെ വഴിയെ സഞ്ചരിച്ചൂടേയെന്ന് ആദ്യം ചോദിച്ചത് ഗോപി സുന്ദറായിരുന്നുവെന്നും അഭയ അന്ന് പറഞ്ഞിരുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അഭയ ഹിരണ്‍മയി ഗോപി സുന്ദറിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചുമെല്ലാം പറഞ്ഞത് വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.


യോജിപ്പുണ്ടായിരുന്നില്ല

സംഗീത കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഞാന്‍ പാട്ട് കരിയറാക്കുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എഞ്ചിനീയറിംഗിന് പഠിച്ചോണ്ടിരുന്ന സമയത്തായിരുന്നു ഗോപി സുന്ദറിനെ പരിചയപ്പെട്ടത്. താനെന്തിനാ കമ്പിയുടെ കണക്കൊക്കെ എടുക്കാന്‍ പോവുന്നത് പാട്ടുകാരിയായിക്കൂടേയെന്ന് ചോദിച്ചത് ഗോപിയാണ്. എന്റെ ശബ്ദത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ഒത്തിരിപ്പേര്‍ പറഞ്ഞിട്ടുണ്ടെന്നും അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു.

സംഗീതത്തിലേക്ക്

അന്നയുടെ കൂടെയാണ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിലേക്ക് പോയത്. അപ്പങ്ങളെമ്പാടുമായിരുന്നു അന്ന് പാടിയത്. അന്നാദ്യമായാണ് മ്യൂസിക് കംപോസിഷന്‍ നേരില്‍ കണ്ടത്. ഞാന്‍ ജോലി ചെയ്യുന്ന സമയമായിരുന്നു അത്. ഗോപി എന്നെ പാടിപ്പിച്ച് നോക്കിയിരുന്നു. മ്യൂസിക്കാണ് എന്റെ പാഷനെന്ന് മനസിലാക്കിയത് ആ സമയത്താണ്. സംഗീതം ബ്ലഡിലുണ്ടായിരുന്നെങ്കിലും എഞ്ചിനീയറിംഗ് കഴിഞ്ഞതിന് ശേഷമാണ് ഇതാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത്.

നെ​ഗറ്റീവ് കമന്റുകൾ

നെഗറ്റീവ് കമന്റുകള്‍ കണ്ടാല്‍ പ്രതികരിക്കാറുണ്ട്. നമ്മളെത്ര പോസിറ്റീവായിരിക്കാന്‍ ശ്രമിച്ചാലും നെഗറ്റീവായിപ്പോവുന്ന സന്ദര്‍ഭങ്ങളുണ്ട്. മറുപടി കൊടുത്ത് കഴിഞ്ഞാല്‍ ഞാന്‍ ഹാപ്പിയാവും. സുഹൃത്തുക്കളാണ് അക്കാര്യത്തില്‍ എനിക്ക് നിര്‍ദേശങ്ങള്‍ തരുന്നത്. ചിലരുടെ ഇന്‍ബോക്‌സിലൊക്കെ പോയി മറുപടി കൊടുത്തിരുന്നു തുടക്കത്തില്‍. വളരെ അടുത്തുള്ളവരില്‍ നിന്നും ഫേസ് റ്റു ഫേസ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു അന്ന് അഭയ പറഞ്ഞത്.

ശരിയായി വരുന്നില്ല

എന്ത് കാര്യം ചെയ്തിട്ടും ശരിയായി വരുന്നുണ്ടായിരുന്നില്ല. കര്‍ണാടിക് മ്യൂസിക്കായിരുന്നു ഞാന്‍ കൂടുതലും കേട്ടിരുന്നത് പോലും. അങ്ങനെയാണ് സംഗീതം കരിയറാക്കാനായി തീരുമാനിച്ചത്. കുട്ടിക്കാലം മുതലേ തന്നെ ഞാന്‍ പെറ്റലവറാണ്. എപ്പോഴും എനിക്കൊപ്പം പെറ്റ്‌സുകളുണ്ടാവാറുണ്ട്. ഒരാളെ മിസ്സായപ്പോഴാണ് ഞാന്‍ പോസ്റ്റിട്ടത്. ഒരു ഡോഗ് മരിച്ചാലും മിസ്സായാലും സങ്കടമാണ്.

പ്രണയത്തെക്കുറിച്ച്

തന്റെ പ്രണയവും ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ചുമെല്ലാം അഭയ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞിരുന്നു. പേഴ്‌സണല്‍ ലൈഫ് പേഴ്‌സണലായി വെക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ്. പുറത്തോട്ട് കൊണ്ടുവന്ന് ആളുകള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് മാറ്റാനിഷ്ടമില്ല. നിര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് സംഭവിച്ചത്. റവല്യൂഷണറി ലൈഫായതിനാലാവാം. പിന്നെ സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹമില്ലേ അതും ആവാമെന്നുമായിരുന്നു അന്ന് അഭയ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്