ആപ്പ്ജില്ല

'ഭീകരി'യായൊരു സ്ത്രീയാണ്! എന്ത് രസമായിട്ടാണ് അവര്‍ പ്രണയിച്ചത്! എനിക്ക് അവരോട് സാമ്യമുണ്ടെന്ന് പലരും പറയാറുണ്ട്! അഭയ ഹിരണ്‍മയി ഏറെയിഷ്ടപ്പെടുന്ന ആ വനിത ആരാണ്?

സാഹിത്യകാരിയായ മാധവിക്കുട്ടിയെ ഏറെയിഷ്ടപ്പെടുന്നയാളാണ് താനെന്ന് നിരവധി തവണ അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു. അവരോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന പോസ്റ്റുകളുമായും അഭയ എത്തിയിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും ആ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് അഭയ വാചാലയായിരുന്നു.

Samayam Malayalam 4 Aug 2022, 4:57 pm
വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. ഏത് തരത്തിലേക്ക് വേണമെങ്കിലും ശബ്ദം മാറ്റാനാവുമെന്ന് അഭയ തെളിയിച്ചിരുന്നു. ജീവിതത്തില്‍ താനേറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് മാധവിക്കുട്ടിയുടേതെന്ന് അഭയ പറഞ്ഞിരുന്നു. ജീവിതത്തില്‍ ആദ്യമായി സമ്മാനമായി കിട്ടിയ പുസ്തകം എന്റെ കഥയായിരുന്നുവെന്നും ഗായിക പറഞ്ഞിരുന്നു.
Samayam Malayalam എന്ത് രസമായിട്ടാണ് അവര്‍ പ്രണയിച്ചത്! ഞാനും അവരും സാമ്യമുണ്ടെന്ന് പലരും പറയാറുണ്ട്! അഭയ ഹിരണ്‍മയി ഏറെയിഷ്ടപ്പെടുന്ന ആ വനിത, അവരൊരു തീ തന്നെ!
അഭയ ഹിരണ്‍മയി ഏറെയിഷ്ടപ്പെടുന്ന ആ വനിത ആരാണ്?

എങ്ങനെ പറഞ്ഞ് എങ്ങനെ അവസാനിപ്പിക്കണമെന്നറിയാത്ത വ്യക്തിത്വമാണ് മാധവിക്കുട്ടിയുടേത്. അവരുടെ അഭിമുഖങ്ങളെല്ലാം വീണ്ടും എടുത്ത് കാണാറുണ്ട്. അവരോട് അത്രയും ആരാധനയാണ്. മാധവിക്കുട്ടിയും ഞാനും തമ്മില്‍ ഒരുപാട് സാമ്യമുണ്ടെന്ന് പലരും പറയാറുണ്ട്. സാമ്യങ്ങളുണ്ടെന്നത് ശരിയാണ്. അത് ആറ്റിറ്റിയൂഡിലുമുണ്ടെന്നായിരുന്നു അവതാരക പറഞ്ഞത്. അവരൊരു തീയാണ്, ആ തീയെ നമുക്കെങ്ങനെയാണ് ആവാഹിക്കാന്‍ പറ്റുക. അതങ്ങനെ വിടണം. മാധവിക്കുട്ടിയെക്കുറിച്ച് എപ്പോള്‍ പറയുമ്പോഴും എക്‌സൈറ്റ്‌മെന്റാണ്.
ഭീകരിയായ സ്ത്രീയാണ്, ഭീകരി എന്ന് വാക്ക് മലയാളത്തില്‍ ഉപയോഗിക്കുന്നത് വേറൊരു തലത്തിലാണ്. ഉള്ളിന്റെ ഉള്ളില്‍ അവരൊരു ടെററാണ്. എങ്ങനെയാണ് അവര് പ്രണയിച്ചിരിക്കുന്നത്. എന്ത് രസമായിട്ടാണ് അവര് പ്രണയിച്ചത്. ഒരുകാലത്തും ആര്‍ക്കും അങ്ങനെ പ്രണയിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. അവര് ഇങ്ങനെ പറന്ന് പറന്ന് പ്രേമിക്കുകയായിരുന്നു. ഒന്നിനും അവര്‍ റിഗ്രറ്റ് ചെയ്യുന്നില്ലെന്നാണ്. അങ്ങനെയൊരു സ്ത്രീ ഒരിക്കല്‍ മാത്രമേ ജനിക്കുള്ളൂ.

എനിക്ക് അവരോട് സാമ്യമുണ്ടെന്ന് പലരും പറയാറുണ്ട്! അഭയ ഹിരണ്‍മയി ഏറെയിഷ്ടപ്പെടുന്ന ആ വനിത ആരാണ്?


'എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവിക്കുട്ടി. അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് എന്റെ കഥയാണ്. ആവേശത്തിനപ്പുറം പുസ്തകത്തിന്റെ കവർ ചിത്രം നോക്കി ഇരുന്നിട്ടുണ്ട് കുറേ നേരം. കറുത്ത കുർത്തയും മുടി കാറ്റിൽ പാറിച്ച് നമ്മളെ തന്നെ നോക്കി നിൽക്കുന്ന എക്കാലത്തെയും പ്രണയിനി. സ്നേഹത്തെ കുറിച്ച് മാത്രമേ അവർക്ക് എപ്പോഴും സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.' 'എന്നിട്ടും ദേഷ്യവും സങ്കടവും അസൂയയും കുശുമ്പുമൊക്കെ കാണിച്ചിരുന്നു താനും. മനുഷ്യസ്ത്രീ. പച്ചയായ സ്ത്രീ. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നുവെന്ന് പറയുന്നത് തന്നെ ഒരു കുളിരാണെന്നായിരുന്നു മുൻപ് മാധവിക്കുട്ടിയെക്കുറിച്ച് അഭയ കുറിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്