ആപ്പ്ജില്ല

ഞാനിപ്പോഴും അവളെ ഇവിടെ കണ്ടതല്ലേ! ലീലയ്ക്ക് എന്താ പറ്റിയെ എന്ന് അമ്മ വരെ ചോദിച്ചു! മരിച്ചെന്ന് പറഞ്ഞ് രണ്ടുപേർ വീട്ടിലും വന്നു! സ്വന്തം മരണവാർത്ത കേൾക്കേണ്ടി വന്നതിനെക്കുറിച്ച് കുളപ്പുള്ളി ലീല

സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി കുളപ്പുള്ളി ലീല വിട പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. 94 വയസുണ്ട് എന്റെ അമ്മയ്ക്ക്. അമ്മയെ ഓര്‍ത്ത് എന്നെ കൊല്ലാതിരിക്കുക. അമ്മയ്ക്ക് കാര്യങ്ങളെല്ലാം അത്ര കറക്റ്റല്ല. അമ്മ വരെ ഒരു ദിവസം ഇതേക്കുറിച്ച് ചോദിച്ചു. ലീലയ്ക്ക് എന്താ പറ്റിയെ, അവള്‍ മരിച്ചോയെന്ന്

Samayam Malayalam 12 Sept 2022, 4:39 pm
അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് സുബി സുരേഷ്. യൂട്യൂബ് ചാനലിലൂടെയായും സുബി വിശേഷങ്ങള്‍ പങ്കിടാറുണ്ട്്. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം പങ്കിടുന്ന സുബിയുടെ വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മലയാളികള്‍ക്ക് ചിരപരിചിതയായി മാറിയ കുളപ്പുള്ളി ലീലയ്‌ക്കൊപ്പമുള്ള വീഡിയോയുമായാണ് കഴിഞ്ഞ ദിവസം സുബി സുരേഷ് എത്തിയത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ചും അവസരങ്ങള്‍ കിട്ടാത്തതിനെക്കുറിച്ചുമൊക്കെയായിരുന്നു കുളപ്പുള്ളി ലീല പറഞ്ഞത്.
Samayam Malayalam when kulappully leela shared about how she face her death news
ഞാനിപ്പോഴും അവളെ ഇവിടെ കണ്ടതല്ലേ! ലീലയ്ക്ക് എന്താ പറ്റിയെ എന്ന് അമ്മ വരെ ചോദിച്ചു! മരിച്ചെന്ന് പറഞ്ഞ് രണ്ടുപേർ വീട്ടിലും വന്നു! സ്വന്തം മരണവാർത്ത കേൾക്കേണ്ടി വന്നതിനെക്കുറിച്ച് കുളപ്പുള്ളി ലീല


അസുഖമാണെന്ന്

എല്ലാവരും ഞാന്‍ ചാവുന്നത് കാണാന്‍ നടക്കുകയാണ്. എന്റെ നമ്പര്‍ ചോദിക്കുന്നവരോട് അയ്യോ, കുളപ്പുള്ളി ലീലയോ, ചാവാന്‍ കിടക്കുകയാണ്. ഒരു രക്ഷയുമില്ല. നിങ്ങള്‍ വിളിക്കാനും പറയാനുമൊന്നും പോവണ്ട. പിടിച്ച് എഴുന്നേല്‍പ്പിച്ചാലെങ്കിലും, അവരുടെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതുപോലത്തെ അവസ്ഥയാണ് എന്നൊക്കെയായിരുന്നു ചിലര്‍ പറയുന്നത്. എങ്ങനെയെങ്കിലും നമ്പര്‍ തേടിപ്പിടിച്ച് വിളിക്കുന്നവര്‍ ചേച്ചിക്ക് വയ്യെന്നൊക്കെ കേട്ടല്ലോ, അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്. എനിക്ക് ഷുഗറും കൊളസ്‌ട്രോളും വരെയില്ല.

ഇവിടേക്ക് വന്നു

ചേച്ചി അസുഖമൊക്കെ മാറിയോ, നടക്കാനൊക്കെ തുടങ്ങിയോ എന്ന് ചോദിച്ച് അടുത്തിടെയും ഒരാള്‍ വിളിച്ചിരുന്നു. അപ്പോഴാണ് ഞാന്‍ എനിക്കൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞത്. നേരത്തെ എന്റെ മരണം വരെ ആഘോഷിച്ചതാണ്. ഇവിടെ രണ്ട് പേര് വന്നിരുന്നു. കിഴക്കേ അമ്പലത്തിലെ പൂജാരികളുണ്ട്, അവർ രണ്ടുപേരെ വിളിച്ചു. രണ്ടാളും ഫോണെടുത്തില്ല. ഇവിടെ ഫ്‌ളക്‌സോ കരിങ്കടിയോ ഒന്നും കാണുന്നില്ല. കോഴിക്കോട്ടേക്ക് കൊണ്ടുപോയെന്നാണ് തോന്നുന്നത്. ലീലമ്മയ്ക്ക് ഒന്നും പറ്റിയില്ല, അവരുടെ ശബ്ദമാണ് കേള്‍ക്കുന്നത്. ഞാന്‍ ചോദിച്ച് നിങ്ങള്‍ വല്ല റീത്തും കൊണ്ടുവന്നത്. എപ്പോഴാ എടുക്കുകയെന്നറിയില്ല, ഒന്ന് കണ്ടിട്ട് വരാമെന്ന് പറഞ്ഞാണ് അവര്‍ ഇങ്ങോട്ടേക്ക് വന്നത്.

അമ്മയെ ഓര്‍ത്തെങ്കിലും

സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി കുളപ്പുള്ളി ലീല വിട പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. 94 വയസുണ്ട് എന്റെ അമ്മയ്ക്ക്. അമ്മയെ ഓര്‍ത്ത് എന്നെ കൊല്ലാതിരിക്കുക. അമ്മയ്ക്ക് കാര്യങ്ങളെല്ലാം അത്ര കറക്റ്റല്ല. അമ്മ വരെ ഒരു ദിവസം ഇതേക്കുറിച്ച് ചോദിച്ചു. ലീലയ്ക്ക് എന്താ പറ്റിയെ, അവള്‍ മരിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഇല്ല സിനിമയിലെ കാര്യമാണ് പറഞ്ഞതെന്ന് പറഞ്ഞു. ഞാനിപ്പോഴും ഇവിടെ കണ്ടതല്ലേ, പിന്നെ അവള്‍ക്കെന്താ പറ്റിയെ എന്നായിരുന്നു അമ്മയുടെ ചോദ്യം. അമ്മയെ ഓര്‍ത്തെങ്കിലും എന്നെ കൊല്ലാതിരിക്കണമെന്ന് പറഞ്ഞ് കൈകൂപ്പുകയായിരുന്നു അവര്‍.

വിളിച്ച് ചോദിക്കാമായിരുന്നു

എന്നെ ആദ്യം മുതലേ നന്നായി അറിയാവുന്നൊരു ഡയറക്ടറുണ്ട്. അയാള്‍ വരെ പോസ്റ്റിട്ടിരുന്നു. അത് കണ്ട് കുറേപേര്‍ വിളിച്ചിരുന്നു. ഇദ്ദേഹം ഇട്ട് തന്നതാണെന്നായിരുന്നു ഒരു പയ്യന്‍ പറഞ്ഞത്. എല്ലാവരും അമ്മേ എന്ന് വിളിക്കുന്നതിനാല്‍ മക്കളില്ലാത്ത വിഷമം ഞാന്‍ അറിഞ്ഞിട്ടില്ല. അവര്‍ക്കൊക്കെ എന്റെ ഫോണിലൊന്ന് വിളിച്ച് ചോദിച്ചൂടേ, നമ്മള്‍ പോയാലും ഫോണും കൊണ്ട് പോവില്ലല്ലോ, ആരെങ്കിലും എടുക്കുമല്ലോ എന്നുമായിരുന്നു കുളപ്പുള്ളി ലീല ചോദിച്ചത്.

Latest Malayalam Movie News

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്