ആപ്പ്ജില്ല

മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞു! വിപ്ലവത്തിന് വേണ്ടിയല്ല ഞാൻ മാറിയത്! വിവാഹശേഷം നമ്പൂതിരിയായി മാറിയതിനെക്കുറിച്ച് ശ്രീലത നമ്പൂതിരി പറഞ്ഞത്?

ആ സമയത്താണ് ഞാന്‍ ബ്രാഹ്‌മണയായത്. മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു. വിപ്ലവമുണ്ടാക്കാനല്ലായിരുന്നു ഞാന്‍ മാറിയതെന്നും ശ്രീലത നമ്പൂതിരി പറഞ്ഞിരുന്നു. ചിക്കൻ കഴിച്ചാലും മീൻ കഴിക്കരുതെന്നും മീന് ഭയങ്കരമായ നാറ്റമാണെന്നുമായിരുന്നു ഭർത്താവ് പറയാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

Samayam Malayalam 30 Sept 2022, 7:30 pm
അഭിനയവും പാട്ടുമൊക്കെയായി സജീവമാണ് ശ്രീലത നമ്പൂതിരി. നാടകത്തിലൂടെയായാണ് ശ്രീലത സിനിമയിലേക്കെത്തിയത്. സിനിമകളിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരം ചാനല്‍ പരിപാടികളിലേക്കും എത്താറുണ്ട്. ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്കും ശ്രീലത എത്തിയിരുന്നു. അഭിനയത്തിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ശ്രീലത പങ്കുവെച്ചിരുന്നു. അമ്മ മ്യൂസിക് ടീച്ചറായിരുന്നു, അങ്ങനെയാണ് ഞാനും പാടിത്തുടങ്ങിയതെന്ന് ശ്രീലത പറഞ്ഞിരുന്നു. പാട്ടും അഭിനയവും മാത്രമല്ല കുട്ടിക്കാലത്ത് സ്‌പോര്‍ട്‌സിലും സജീവമായിരുന്നു താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Samayam Malayalam when sreelatha namboothiri opened about her life changes after marriage
മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞു! വിപ്ലവത്തിന് വേണ്ടിയല്ല ഞാൻ മാറിയത്! വിവാഹശേഷം നമ്പൂതിരിയായി മാറിയതിനെക്കുറിച്ച് ശ്രീലത നമ്പൂതിരി പറഞ്ഞത്?


നാടകത്തിലൂടെ

കുട്ടിക്കാലത്ത് തന്നെ അഭിനയത്തില്‍ സജീവമായിരുന്നു. നാടകത്തിനായി ഒത്തിരി സ്ഥലങ്ങളിലേക്ക് പോയിരുന്നു. മെലിഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നതിനാല്‍ വിശപ്പിനുള്ള മരുന്നൊക്കെ കഴിച്ചിരുന്നു. കെപിഎസിയിലായിരുന്നു അന്ന്. അങ്ങനെയാണ് തടി വെച്ചത്. വിശക്കുന്നുണ്ടെന്ന് പറഞ്ഞ് എല്ലാവരേയും ഉണര്‍ത്തുമായിരുന്നു. അതിന് ശേഷമായാണ് സിനിമയില്‍ അവസരം ലഭിച്ചത്.

എന്റെ ചിന്ത

കുറേ പേര്‍ കല്യാണം കഴിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് തന്നെ കുറെ പ്രാരാബ്ധമുണ്ട്. അതിന്റെ കൂടെ ഇതുംകൂടെ എടുത്ത് തലയില്‍ വെക്കേണ്ടല്ലോയെന്നാണ് എന്റെ ചിന്ത. രവികുമാറിന്റെ പ്രണയാഭ്യാര്‍ത്ഥന നിരസിച്ചിരുന്നു. രവിയും എവിടെയെത്തിയിട്ടില്ല, ഞാനും എത്തിയിട്ടില്ല. ഇനിയും ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നായിരുന്നു പറഞ്ഞത്.

ഭര്‍ത്താവിനെക്കുറിച്ച്

ഡോക്ടര്‍ കാലടി നമ്പൂതിരിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. ആരാധകനായി കൂടെക്കൂടിയതാണ് അദ്ദേഹം. ആ സിനിമയില്‍ ഞാനൊരു അന്തര്‍ജനവും അദ്ദേഹം ഒരു നായരുമായിരുന്നു. ഞാനൊരു പാട്ടുപാടി അദ്ദേഹത്തെ വളയ്ക്കുന്നതൊക്കെയുണ്ട്. എന്റെയൊരു കച്ചേരി കേള്‍ക്കാനായി അദ്ദേഹം എത്തിയിരുന്നു. മുന്നില്‍ത്തന്നെയുണ്ടായിരുന്നു അദ്ദേഹം. ഷൂട്ടിംഗ് കഴിഞ്ഞ് പോവാന്‍ നേരത്ത് ഞാന്‍ പോയിട്ട് വരാമെന്ന് പറഞ്ഞിരുന്നു. ഇതെന്തോ പണിയാവുന്ന ലക്ഷണമുണ്ടെന്നായിരുന്നു സുകുമാരി പറഞ്ഞത്.

വിവാഹം

നമുക്കങ്ങ് കെട്ടിയാലെന്തായെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വേറെ ഏതേലും ബന്ധമുണ്ടോയെന്ന് ചോദിച്ചിരുന്നു. ദുബായ്ക്കാരനുമായി ബന്ധമുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അഡ്രസ് ചോദിച്ചപ്പോഴാണ് സഹോദരന്റെ അഡ്രസ് കൊടുത്തത്. അദ്ദേഹത്തോട് എഴുതി ചോദിച്ചിരുന്നു.അവരുടെ വീട്ടില്‍ നമ്മളെ കയറ്റുന്നില്ലെന്ന് അറിയാമായിരുന്നു. അദ്ദേഹം ബ്രാഹ്‌മണനാണ്. ഗുരുവായൂര്‍ തൊഴാന്‍ കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു.

മാറിയത്

കല്യാണം രജിസ്റ്റര്‍ ചെയ്തിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ അങ്ങോട്ട് കയറ്റിയില്ല. വീടിനടുത്തൊരു വാടക വീടെടുത്തു. പിന്നീടാണ് വീട്ടില്‍ കയറ്റിയത്. ആ സമയത്താണ് ഞാന്‍ ബ്രാഹ്‌മണയായത്. മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു. വിപ്ലവമുണ്ടാക്കാനല്ലായിരുന്നു ഞാന്‍ മാറിയതെന്നും ശ്രീലത നമ്പൂതിരി പറഞ്ഞിരുന്നു. ചിക്കൻ കഴിച്ചാലും മീൻ കഴിക്കരുതെന്നും മീന് ഭയങ്കരമായ നാറ്റമാണെന്നുമായിരുന്നു ഭർത്താവ് പറയാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്