പ്രണയവിവാഹം
കോളേജില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു നെടുമുടി വേണുവും സുശീലയും പ്രണയത്തിലായത്. ശശിയെന്നായിരുന്നു അദ്ദേഹത്തെ വീട്ടില്‍ വിളിച്ചിരുന്നത്. ഒരേ നാട്ടുകാരും അടുത്ത ബന്ധുക്കളുമായിരുന്നു ഇവര്‍. ടൈഫോയ്ഡ് ബാധിച്ച് കിടന്ന സമയത്ത് കാണാനായി അദ്ദേഹം വന്നിരുന്നു. ഞാനൊന്നും കഴിക്കുന്നില്ലെന്ന് അമ്മ അദ്ദേഹത്തോട് പരാതി പറഞ്ഞിരുന്നു. അതെന്താണ് കഴിക്കാത്തതെന്ന് ചോദിച്ച അദ്ദേഹം കഞ്ഞി വാരിത്തന്നിരുന്നു. അതിനിടയിലാണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് സുശീല പറയുന്നു.
എതിര്‍പ്പുകള്‍ക്കിടയില്‍
ബന്ധുക്കളായിരുന്നതിനാല്‍ വിവാഹത്തിന് എതിര്‍പ്പുകളുണ്ടാവില്ലെന്നായിരുന്നു കരുതിയത്. അദ്ദേഹം അച്ഛനെ കണ്ട് വിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും അച്ഛന്‍ മറുപടി കൊടുത്തിരുന്നില്ല. പിന്നീടാണ് ഈ ബന്ധത്തിന് താല്‍പര്യമില്ലെന്ന് അച്ഛന്‍ പറയുന്നത്. വേറെ കല്യാണമൊക്കെ ആലോചിച്ചിരുന്നുവെങ്കിലും അതൊന്നും നടന്നിരുന്നില്ല. അതിന് ശേഷമായാണ് വീടുവിട്ടിറങ്ങി രജിസ്റ്റര്‍ വിവാഹം നടത്തിയത്.
ദേഷ്യപ്പെടാറില്ല
എപ്പോഴും ചിരിച്ച് കളിച്ച് ഇടപഴകുന്നയാളാണ് അദ്ദേഹം. ഒന്നിനും നിര്‍ബന്ധമില്ലാത്ത ക്യാരക്ടറാണ്. അവസാനകാലത്ത് പോലും ഉത്സാഹത്തോടെയായിരുന്നു അദ്ദേഹത്തെ കണ്ടത്. ജീവിതത്തിലൊരിക്കല്‍പ്പോലും അദ്ദേഹം എന്നോടോ മക്കളോടോ ദേഷ്യപ്പെട്ടിട്ടില്ല. അദ്ദേഹം പോയെന്നറിഞ്ഞപ്പോള്‍ വല്ലാത്തൊരു മരവിപ്പായിരുന്നു. അതിഥികളൊക്കെ വന്നാല്‍ അങ്ങനെ പുറത്തിറങ്ങാത്ത ആളായിരുന്നു നേരത്തെ. അദ്ദേഹം പോയതിന് ശേഷമാണ് ആ സ്വഭാവമൊക്കെ മാറിയതെന്നും ഒരു അഭിമുഖത്തില്‍ സുശീല പറഞ്ഞിരുന്നു.
സമ്മതിക്കാതിരുന്നതിന്റെ കാരണം
കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ നെടുമുടി വേണു അതിന് സമ്മതിച്ചിരുന്നില്ല. സുശീല കരള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. ആയുസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വഭാവികമായ മരണമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതെന്നുമായിരുന്നു ഭാര്യ പറഞ്ഞത്.