ആപ്പ്ജില്ല

അമ്മ എന്നെ എടുത്തേ, നെഞ്ചിലൊരു ഇടി തരട്ടെയെന്നായിരുന്നു അവൻ പറഞ്ഞത്! ടൊവിനോ തോമസിന്റെ രസകരമായ കുസൃതികളെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞത്

എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് സിനിമയിലെത്തിവര്‍ ഏറെയാണ്. ടൊവിനോ തോമസും ജോലി രാജിവെച്ച് സിനിമയിലെത്തിയ താരമാണ്. എടുത്ത് പറയാനും മാത്രമുള്ള സിനിമാബന്ധമോ പാരമ്പര്യമോ ഇല്ലാതെയായിരുന്നു ടൊവിനോ സിനിമയിലെത്തിയത്.

Samayam Malayalam 20 Aug 2022, 5:45 pm
മകളുടെ വിവാഹം കഴിഞ്ഞ് ആണ്‍മക്കള്‍ക്ക് ജോലിയുമായി സന്തോഷത്തോടെ കഴിഞ്ഞുവരുന്ന കുടുംബം. അതിനിടയിലാണ് സിനിമയെന്ന് പറഞ്ഞ് രണ്ടാമത്തെ മകനായ ടൊവിനോ തോമസ് ജോലി കളഞ്ഞത്. ഇവന്‍ അഭിനയിക്കാന്‍ പോണമെന്ന് പറഞ്ഞപ്പോള്‍ സഹോദരങ്ങളെല്ലാം നല്ല പിന്തുണയായിരുന്നു കൊടുത്തത്. എന്നാല്‍ അക്കാര്യത്തെക്കുറിച്ച് തനിക്ക് ആശങ്കയായിരുന്നുവെന്ന് പിതാവ് പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സ് ടൊവിനോ ഫാന്‍സ് മീറ്റിലേക്കായിരുന്നു നടന്റെ അപ്പനും അമ്മയും വന്നത്.
Samayam Malayalam when tovino thomas parents talks about their son s childhood
അമ്മ എന്നെ എടുത്തേ, നെഞ്ചിലൊരു ഇടി തരട്ടെയെന്നായിരുന്നു അവൻ പറഞ്ഞത്! ടൊവിനോ തോമസിന്റെ രസകരമായ കുസൃതികളെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞത്



വക്കീലാണ്

അപ്പന്‍ വക്കീലാണ്. ചേട്ടന്‍ എഞ്ചിനീയറാണ്. ഞാനും എഞ്ചിനീയറായിരുന്നു. എഞ്ചീനിയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അഭിനയമോഹം കലശലായത്. അന്ന് കാമുകിയും ഇന്ന് ഭാര്യയുമായ ലിഡിയയും ടൊവിനോയുടെ തീരുമാനത്തിന് പിന്തുണ അറിയിച്ചിരുന്നു. സാമ്പത്തികമായ സഹായങ്ങളെല്ലാം ചെയ്തിരുന്നത് ജ്യേഷ്ഠനായിരുന്നു. ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ താന്‍ വികാരഭരിതനായി പോവുമെന്ന് ടൊവിനോ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് അടിയായിരുന്നുവെങ്കിലും മുതിര്‍ന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പ്രത്യേകമായൊരു ബോണ്ട് വന്നെന്ന് ടൊവിനോ വ്യക്തമാക്കിയിരുന്നു.

എതിര്‍ത്തതിന് കാരണം

പ്രത്യേകിച്ച് സിനിമാബന്ധങ്ങളോ പാരമ്പര്യമോ ഒന്നും ഇല്ലായിരുന്നു. നിലയില്ലാക്കയത്തിലേക്ക് മകന്‍ ചാടുന്നത് പോലെയാണ് അന്ന് തോന്നിയത്. ഒരുവര്‍ഷം കൊണ്ട് ഒന്നുമായില്ലെങ്കില്‍ ജോലിയിലേക്ക് തന്നെ തിരിച്ച് പോവണമെന്നായിരുന്നു അന്ന് താന്‍ മകനോട് പറഞ്ഞിരുന്നതെന്ന് ടൊവിനോയുടെ പിതാവ് പറയുന്നു. ജോലി രാജി വെക്കാന്‍ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്ന് തന്റെ കൂട്ടുകാരന്‍ ആത്മഹത്യ ചെയ്തുവെന്ന് അന്ന് ടൊവിനോ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോഴാണ് ടൊവിനോയുടെ ആഗ്രഹം എത്രത്തോളമാണെന്ന് മനസിലാക്കിയത്.

ചെയ്ത് തീരുന്നത് വരെ

ഒരുകാര്യം ചെയ്യാനായി തീരുമാനിച്ചാല്‍ അത് തീരുംവരെ സൈ്വര്യം തരാത്തയാളാണ് ടൊവിനോ. ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ അവന്‍ ചില സിനിമകളില്‍ മുഖം കാണിച്ചിരുന്നു. തനിക്ക് തമാശ വഴങ്ങില്ലെന്ന തരത്തിലൊരു ചിന്തയായിരുന്നു അപ്പന്റേത്. യൂ ടൂ ബ്രൂട്ടസ് ചെയ്തതിന് ശേഷം ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചിരുന്നു. അവന്റെ ഇന്നത്തെ ഉയര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും ടൊവിനോയുടെ അപ്പന്‍ പറയുന്നു.

തമാശകള്‍

ടൊവിനോയുടെ കുട്ടിക്കാലത്തെ കുസൃതികളെക്കുറിച്ചും മാതാപിതാക്കള്‍ സംസാരിച്ചിരുന്നു. ഒരിക്കല്‍ കുരുമുളക് നിലത്ത് വാരിവിതറിയപ്പോള്‍ അവനെ തല്ലിയിരുന്നു. അമ്മ എന്നെ ഒന്ന് എടുത്തേ, ഞാന്‍ അമ്മയുടെ നെഞ്ചത്ത് ഒരു ഇടി ഇടിക്കട്ടെയെന്നായിരുന്നു അവന്‍ പറഞ്ഞത്. നമ്മള്‍ ദേഷ്യപ്പെട്ടാലും അവന്‍ നമ്മളുടെ കൂടെത്തന്നെയിരിക്കും. എങ്ങോട്ടേക്കും പോവില്ല. അതേപോലെ ഒരുപ്രാവശ്യം പനി കൂടി മുഴുവനും പുതപ്പിച്ച് ടെന്‍ഷനോടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. മൂക്കിലൊരു പഞ്ഞി കൂടി വെച്ചൂടേയെന്നായിരുന്നു അന്ന് അവന്‍ ചോദിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്