ആപ്പ്ജില്ല

ജയസൂര്യയുടെ കഠിനാധ്വാനത്തിന് കിട്ടിയ അവാർഡാണ്! വെള്ളം അതിനൊരു നിയോഗമായതിൽ അഭിമാനം! മുരളിയായി ജീവിക്കുകയായിരുന്നു അദ്ദേഹം! പ്രജേഷിന്റെ വാക്കുകൾ!

വെള്ളത്തിലൂടെ വീണ്ടും മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യ. സുഹാസിനി അധ്യക്ഷയായുള്ള ജൂറിയായിരുന്നു പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിലായാണ് ജയസൂര്യ മികച്ച നടനായതെന്നായിരുന്നു ജൂറി വിലയിരുത്തിയത്.

Samayam Malayalam 17 Oct 2021, 7:57 am
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളത്തിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരിക്കുകയാണ് ജയസൂര്യ. മുരളിയെന്ന കഥാപാത്രമായി ജയസൂര്യ ജീവിക്കുകയായിരുന്നുവെന്ന് പ്രേക്ഷകരെല്ലാം വിലയിരുത്തിയിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചേക്കുമെന്ന പ്രവചനങ്ങളുമുണ്ടായിരുന്നു. അന്ന ബെന്നായിരുന്നു മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. വെള്ളത്തെക്കുറിച്ചും ജയസൂര്യയുടെ അഭിനയത്തെക്കുറിച്ചും വാചാലനായെത്തിയിരിക്കുകയാണ് സംവിധായകനായ പ്രജേഷ് സെന്‍.
Samayam Malayalam writer director prajesh sen about jayasurya s hard work and dedication
ജയസൂര്യയുടെ കഠിനാധ്വാനത്തിന് കിട്ടിയ അവാർഡാണ്! വെള്ളം അതിനൊരു നിയോഗമായതിൽ അഭിമാനം! മുരളിയായി ജീവിക്കുകയായിരുന്നു അദ്ദേഹം! പ്രജേഷിന്റെ വാക്കുകൾ!

Also Read: സംസ്ഥാന അവാർഡ് അർ‍ഹതയുള്ളവരുടെ കൈകളിലേക്ക് തന്നെയെന്ന് മനോജ് കെ ജയൻ! ബിജു മേനോനെയും നിമിഷയേയും പരിഗണിക്കാമായിരുന്നുവെന്ന് ആരാധകർ!

മനസ്സിൽ കണ്ടെഴുതിയത്

ജയേട്ടൻ ഒരിക്കൽ കൂടി സംസ്ഥാന അവാർഡിൻ്റെ തിളക്കത്തിൽ. 'വെള്ളം'തുടങ്ങും മുന്നേ തീരുമാനിച്ച പ്രധാനപ്പെട്ട കാര്യം ഇതുവരെ കണ്ടു പരിചയിച്ച മദ്യപാനി ആവരുത് നായകൻ എന്നതാണ്. ജയേട്ടനെ തന്നെ മനസ്സിൽ കണ്ടു കൊണ്ടെഴുതിയ കഥാപാത്രമാണത്. ക്യാപ്റ്റനിൽ വി.പി. സത്യനായി പരകായ പ്രവേശം ചെയ്യുകയായിരുന്നെങ്കിൽ വെള്ളത്തിൽ മുരളിയായി ജീവിക്കുകയായിരുന്നു. അത്ര മെയ് വഴക്കത്തോടെയാണ് ജയേട്ടൻ നിറഞ്ഞാടിയത്. അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തിന് കിട്ടിയ പുരസ്കാരമാണിത്. വെള്ളം അതിനൊരു നിയോഗമായതിൽ അഭിമാനവും അളവറ്റ സന്തോഷവും. ഇനിയും ഒരുപാട് പുരസ്കാരങ്ങൾ നേടിയെടുക്കും എന്നുറപ്പാണ്. പക്ഷേ, സത്യനും മുരളിയും എന്നും പ്രിയപ്പെട്ടതായിരിക്കും അല്ലേയെന്നായിരുന്നു പ്രജേഷിന്റെ കുറിപ്പ്.

അഭിനയ മികവ്

വെള്ളം റിലീസ് ചെയ്തപ്പോള്‍ ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചേക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അനായാസേന കഥാപാത്രമായി മാറിയ ജയസൂര്യയുടെ അഭിനയമികവിനെക്കുറിച്ചായിരുന്നു ജൂറി അംഗങ്ങളും പറഞ്ഞത്. മദ്യപാനാസക്തിയില്‍ നിന്നും മോചനം നേടാനാവാന്‍ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തെ കൃത്യതയോടെ അഭിനയിച്ച് ഫലിപ്പിച്ചതിനാണ് പുരസ്‌കാരം എന്നായിരുന്നു ജൂറി അംഗങ്ങള്‍ പറഞ്ഞത്.

അഭിമാനിക്കാം

ഒരു നടന് രണ്ട് തവണ സ്റ്റേറ്റ് അവാർഡ് വാങ്ങാൻ പാകത്തിന് സിനിമകൾ ഒരുക്കിയതിൽ താങ്കൾക്ക് അഭിമാനിക്കാം. നല്ല ഒരാധ്യാപകന്റെ ശിക്ഷണത്തിലാണ് നല്ല ഒരുവിദ്യാർത്ഥി വിജ്ഞനാകുന്നത്. അതിനാൽ രണ്ടുപേർക്കും അഭിനന്ദനങ്ങൾ. എല്ലാം വിസ്മരിക്കപ്പെട്ടേക്കാം. പക്ഷെ, കേരളവും ഫുട്ബോളും ഉള്ള കാലം വരെ ക്യാപ്റ്റൻ ജീവിക്കും. "മറക്കാനാവില്ല. കണ്ണ് നനയിച്ചൊരു സിനിമ അനുഭവം തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെയുണ്ടായിരുന്നത്.

ജയസൂര്യയുടെ പ്രതികരണം

പുരസ്‌കാര നേട്ടത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി ജയസൂര്യ സന്തോഷം പങ്കുവെച്ചിരുന്നു. കണ്ട് കഴിഞ്ഞതിന് ശേഷവും മനസ്സില്‍ തന്നെ നില്‍ക്കുന്ന കഥാപാത്രമാണ് മുരളി. മുഴുക്കുടിയനായ മുരളി മദ്യപാനം നിര്‍ത്തിയപ്പോള്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഈ ചിത്രം കണ്ട് മാറ്റി ചിന്തിച്ചവരേറെയാണ്. അതാണ് തനിക്ക് ലഭിച്ച ആദ്യ അവാര്‍ഡ്.ഈ പുരസ്‌കാരം തനിക്ക് മാത്രമല്ലെന്നും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ലഭിച്ച അംഗീകാരമായാണ് കാണുന്നതെന്നും ജയസൂര്യ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്