ആപ്പ്ജില്ല

'കൊടുക്കാനുള്ളത് എത്ര ചെറുതാണെങ്കിലും കൊണ്ടുവരണേ'

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്തേക്കാള്‍ ഇത്തവണ മൂന്നിരട്ടി ആളുകള്‍ ക്യാമ്പുകളിലുണ്ടെന്ന് സംവിധായകനായ സക്കരിയ വീഡിയോയിൽ പറയുന്നുണ്ട്

Samayam Malayalam 11 Aug 2019, 5:27 pm
കനത്തമഴയെ തുടര്‍ന്നുള്ള കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കള്‍ ഇനിയും ആവശ്യമുണ്ട്. ഇതിനായി സംസ്ഥാനത്തെ വിവിധ കളക്ഷൻ സെന്‍ററുകളിലെ ശേഖരണത്തെ സംബന്ധിച്ച് നിരവധിപേരാണ് സോഷ്യൽമീഡിയയിൽ കാംപയിൻ നടത്തുന്നത്.
Samayam Malayalam zakaria


സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്‍റെ സംവിധായകൻ സക്കരിയയും ഇന്ന് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കോഴിക്കോട് കളക്ട്രേറ്റിലെ കളക്ഷൻ സെന്‍ററിൽ നിന്നാണ് സക്കരിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സക്കരിയ മൊഹമ്മദ് ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് :

''കോഴിക്കോട് കളക്ട്രേറ്റിലെ ക്യാമ്പിലാണ് ഞാനിപ്പോഴുള്ളത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നിരട്ടി ആളുകള്‍ ക്യാമ്പുകളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അമ്പതിനായിരത്തിനടുത്ത് അടുത്ത് ആളുകള്‍ ഇക്കുറി ക്യാമ്പുകളിലുണ്ടെന്നാണറിയുന്നത്. രാവിലെ വരെ ഇവിടെ എത്തിയ സാധനങ്ങള്‍ തികയാതെ വന്നിട്ടുണ്ട്. പലരും സാധനങ്ങള്‍ ഇവിടെ എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഉടുപ്പുകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായതും ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിൻ, കറിവെക്കാൻ ആവശ്യമുള്ളവ ഇവയാണ് അത്യാവശ്യമായി വേണ്ടത്. നിങ്ങള്‍ക്ക് കൊടുക്കാനുള്ളത് എത്ര ചെറുതാണെങ്കിലും ഇവിടെ കൊണ്ടുവന്ന് എത്തിക്കണേ. നിങ്ങളുടെ വീടുകളിലെ കുട്ടികള്‍ക്കും മാത്രപിതാക്കളും എന്താണ് ആവശ്യം എന്നറിയാമല്ലോ അതൊക്കെയാണ് ക്യാമ്പുകളിൽ വേണ്ടത്. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണവും ചെറിയ കളിപ്പാട്ടങ്ങള്‍ ആയാൽ പോലും കൊടുക്കാനായാൽ നല്ലത്. ഈ വിവരം എല്ലാവരിലേക്കും എത്തിക്കണേ...''

കോഴിക്കോട് ക്രിസ്ത്യൻ കോളേജ് പരിസരത്തുള്ള കളക്ഷൻ സെന്‍ററിൽ നിന്ന് രാത്രിയോട് കൂടി ഒരു ലോഡ് വയനാട്ടിലേക്ക് പോവുന്നുണ്ട്. വയനാട്ടിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അവശ്യ സാധനങ്ങൾ ഇപ്പോഴും ഇല്ല.
കഴിയുന്നവർ കളക്ഷൻ സെന്‍ററിൽ ഏൽപ്പിക്കാൻ ശ്രമിക്കണമെന്ന് കേരള ഫ്ലഡ് ഡിസാസ്റ്റര്‍ ആര്‍ജന്‍റ് ഹെൽപ്പ് പേജിൽ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ലോ കോളേജിലെ കളക്ഷൻ സെന്‍ററും സജീവമാണ്. കൂടുതൽ സാധങ്ങൾ എത്തുന്നുണ്ട്. കിട്ടുന്നവ നന്നായി അവശ്യക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ട്. പക്ഷേ ഇനിയും കൂടുതൽ സാധങ്ങൾ ആവശ്യമാണെന്ന് കേരള ഫ്ലഡ് ഡിസാസ്റ്റര്‍ ആര്‍ജന്‍റ് ഹെൽപ്പ് പേജിൽ അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്