ആപ്പ്ജില്ല

അസ്‌കറിന് വേണ്ടി പെണ്ണന്വേഷിക്കുകയാണ് സമ! അതിലും ചേട്ടത്തിയുടെ പവറുണ്ട്! രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്നാണ് വാപ്പച്ചി പറയാറുള്ളത്! കുടുംബവിശേഷങ്ങള്‍ പങ്കിട്ട് ആസിഫ് അലി

ഫോണെടുക്കാനും സംസാരിക്കാനും ഏറെ വിമുഖതയുള്ളയാളാണ് ആസിഫ് അലി. ആ സ്വഭാവം കാരണം സിനിമ പോലും നഷ്ടമായിട്ടുണ്ട് അദ്ദേഹത്തിന്. ഭാര്യ വന്നതോടെ ആ ശീലത്തില്‍ കുറച്ച് മാറ്റങ്ങളൊക്കെ വന്നുവെന്നും ഇപ്പോള്‍ കൃത്യമായി സമ എന്നെ ലൊക്കേറ്റ് ചെയ്യാറുണ്ടെന്നും ആസിഫ് പറഞ്ഞിരുന്നു.

Samayam Malayalam 15 May 2022, 1:23 pm
ഋതുവിലൂടെയായി അരങ്ങേറിയ താരങ്ങളിലൊരാളാണ് ആസിഫ് അലി. അവതാരകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ആസിഫിന് സിനിമയില്‍ അവസരം ലഭിച്ചത്. തുടക്കം നെഗറ്റീവ് ക്യാരക്ടറിലൂടെയാണെങ്കിലും എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്ന് താരം തെളിയിക്കുകയായിരുന്നു പിന്നീട്. ആസിഫ് അലി മാത്രമല്ല ഭാര്യ സമയും മക്കളായ ആദമും ഹയയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. താരവിവാഹങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കുമെല്ലാം കുടുംബസമേതമായാണ് ആസിഫ് അലി എത്താറുള്ളത്. ഇപ്പോഴിതാ സമ വന്നതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫ് കുടുംബത്തെക്കുറിച്ച് മനസുതുറന്നത്.
Samayam Malayalam zama searching for a bride to askar asif ali s recent chat went viral
അസ്‌കറിന് വേണ്ടി പെണ്ണന്വേഷിക്കുകയാണ് സമ! അതിലും ചേട്ടത്തിയുടെ പവറുണ്ട്! രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്നാണ് വാപ്പച്ചി പറയാറുള്ളത്! കുടുംബവിശേഷങ്ങള്‍ പങ്കിട്ട് ആസിഫ് അലി



സമയെക്കുറിച്ച്

സമയോട് പറയാതെ എങ്ങും പോവുന്ന പതിവില്ല ഇപ്പോള്‍. എന്നെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നയാളാണ് സമ. നേരത്തെ ഫോണ്‍ ചെയ്യാനും സംസാരിക്കാനുമെല്ലാം മടിയായിരുന്നുവെങ്കിലും ഇപ്പോള്‍ ആ ശീലവും മാറ്റിയിട്ടുണ്ടെന്നും ആസിഫ് പറയുന്നു. ഞാന്‍ ഇങ്ങോട്ട് വിളിച്ചില്ലെങ്കിലും സമ അങ്ങോട്ട് വിളിച്ച് കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിക്കാറുണ്ട്.

അനിയനെക്കുറിച്ച്

ഞാന്‍ മാത്രമല്ല അനിയനായ അസ്‌കറും പുറത്ത് പോയാല്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് കുറവാണ്. എന്നോട് പോക്കറ്റ് മണി ചോദിക്കാന്‍ മടി തോന്നുമ്പോള്‍ സമയോടാണ് അസ്‌കര്‍ ചോദിക്കുന്നത്. അവന് വേണ്ടി വധുവിനെ തിരയുകയാണ് അവള്‍. ഏട്ടത്തിയുടെ പവര്‍ അതിലും വിനിയോഗിക്കുന്നുണ്ട്. രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്നാണ് വാപ്പച്ചി പറയാറുള്ളത്.

കണ്‍ഫ്യൂഷന്‍

മലബാറിലെ ഫുഡൊക്കെ ഒത്തിരിയിഷ്ടമാണെങ്കിലും സംസാരഭാഷ ഇപ്പോഴും വില്ലനാണെന്നും ആസിഫ് അലി പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് സമയത്ത് സമയുടെ പപ്പ എനിക്കൊരു വാച്ച് തന്നിരുന്നു. വാച്ച് കയ്ക്ക് എന്ന് പറഞ്ഞായിരുന്നു പുതിയ വാച്ച് തന്നത്. ഇത് കഴിക്കാനോ എന്ന അര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. കൈയ്യിലെ വാച്ച് അഴിക്കാനാണ് അദ്ദേഹം പറഞ്ഞതെന്ന് പിന്നീടാണ് മനസിലാക്കിയത്.

സമയാണ്

കുടുംബത്തേയും കൂട്ടുകാരേയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തുന്നയാളാണ് സമ. ബര്‍ത്ത് ഡേയായാലും മറ്റ് ആഘോഷങ്ങളായാലും എല്ലാവരേയും ഉള്‍പ്പെടുത്തി അവള്‍ പ്ലാനുണ്ടാക്കും. 4 വര്‍ഷമായി ഗോവയില്‍ വെച്ചാണ് എന്റെ ബര്‍ത്ത് ഡേ സെലിബ്രേഷന്‍. ബാലു വര്‍ഗീസും അര്‍ജുന്‍ അശോകനും ഗണപതിയുമെല്ലാം കുടുംബസമേതം ഞങ്ങള്‍ക്കൊപ്പമുണ്ടാവാറുണ്ട്. ഞങ്ങളെ ഡാഡയെന്നും ഉമ്മയെന്നുമാണ് അവരുടെ മക്കള്‍ വിളിക്കാറുള്ളതെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്.

Video-ഇതിൽ ആരുപറയുന്നതാണ് ശരിക്കുമുള്ള കഥ...! | FUN CHAT WITH TEAM FOUR

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്