പതിമൂന്ന് സിനിമകളാണ് 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലുള്ളത്. അതിൽ രണ്ട് മലയാള സിനിമകളുണ്ടെന്നത് പ്രത്യേകതയാണ്. മത്സര വിഭാത്തിലുള്ള തുർക്കി ചിത്രമായ ‘ഡെബ്റ്റ്’ ഇസ്താംബൂർ ചലച്ചിത്രമേളയിൽ ടർക്കിഷ് ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്. മലയാളത്തിൽനിന്നുള്ള ഈമയൌവിനാകട്ടെ ഇന്ത്യൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനും നടനുമുള്ള അവാർഡ് ലഭിച്ചിരുന്നു. നാല് സിനിമകൾ സംവിധാനം ചെയ്തതാകട്ടെ സ്ത്രീകളാണ്. ടർക്കിഷ് അഭിനേത്രിയും സംവിധായികയുമായ വുൽസെറ്റ് സരഷോഗുവിന്റെ ‘ഡെബ്റ്റ്, അർജന്റീനിയൻ സംവിധായികയും നടിയുമായ മോണിക്ക ലൊറാനയുടെ ‘ദി ബെഡ്, സംവിധായികയും എഴുത്തുകാരിയുമായ ബിയാട്രസ് സൈനറിന്റെ ‘ദി സൈലന്റ്’. നാടക പ്രവർത്തകയും ഇന്ത്യക്കാരിയുമായ അനാമിക ഹക്സറിന്റെ ‘ടേക്കിങ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്’. എന്നിവയാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന പെൺ ചിത്രങ്ങൾ.
ഡെബ്റ്റ്/വുൽസറ്റ് സരഷോഗു
തുർക്കി, ഭാഷ: ടർക്കിഷ്
ചെറിയൊരു പ്രിന്റിങ് കടയിൽ ജോലി നോക്കുകയാണ് തുഫാൻ. ഭാര്യ മുക്കദസിനോടും മകൾ സിംഗെയോടുമൊപ്പം എസ്കിഷെറിലാണ് തുഫാൻ താമസിക്കുന്നത്. ഒരു രാത്രി തുഫാന്റെ അയൽപക്കത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഹുരിയെ രോഗാതുരയാകുന്നു. അവളുടെ പരിചരണം ഏറ്റെടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പട്ടതിന്റെ അടിസ്ഥാനത്തിൽ തുഫാൻ പരിചരിക്കാൻ തയ്യാറാകുന്നു. തുടർന്ന് തുഫാനുണ്ടാകുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ ഉള്ളടക്കം.
ഇ.മ.യൌ/ലിജോ ജോസ് പെല്ലിശ്ശേരി
ഇന്ത്യ, ഭാഷ: മലയാളം
വാവച്ചൻ മേസ്ത്രിയുടെ മരണത്തെത്തുടർന്ന് മകൻ ഈശി അപ്പനെ ആദരവോടെ സംസ്ക്കരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ തടസ്സങ്ങൾ ഈശിയെ പ്രതിസന്ധിയിലാക്കുന്നു. മൃതസംസ്ക്കാരം ആഘോഷമാക്കുമെന്ന് ഈശി അപ്പന് വാക്കുകൊടുത്തിട്ടുണ്ടായിരുന്നു. വാവച്ചൻ മേസ്ത്രിയുടെ മരണത്തെത്തുടർന്ന് അപ്പനുകൊടുത്ത വാക്കുപാലിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന ഈശിയെ ചിത്രത്തിൽ കാണാം. മനുഷ്യന്റെ ജീവിതത്തിന്റെ സങ്കീർണതയെ ചിത്രീകരിച്ചിരിക്കുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത.
മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ഗോവൻ ഫിലിം ഫെസ്റ്റിവെലിൽ രണ്ട് അവാർഡുകളും ചിത്രത്തിന് ലഭിച്ചു. അനേകം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ഈ.മ.യൌ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ദി ഏഞ്ചൽ/ ലൂയിസ് ഒന്റേഗ
അർജന്റീന, ഭാഷ: സ്പാനിഷ്
കാർലിറ്റോസ് എന്ന പതിനേഴുകാരന് ചുരുളൻ മുടികളും കുട്ടിത്തം നിറഞ്ഞ മുഖവുമുണ്ട്. എന്നാൽ കൌമാരപ്രായം കഴിയുന്നതിനു മുമ്പുതന്നെ കാർലിറ്റോസ് മോഷണവും കൊലപാതകവും ജീവിതത്തിന്റെ ഭാഗമാക്കുന്നു. 40 മോഷണവും 11 കൊലപാതകവും ചെയ്തശേഷം പിടിയിലാകുമ്പോൾ ‘മരണത്തിന്റെ മാലാഖ’ എന്നാണ് കാർലിറ്റോസിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അർജന്റീനിയൻ സീരിയൽ കില്ലർ കാർലോസ് എഡ്വേർഡോ റൊബൽഡോ പഞ്ചിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ദി ഏഞ്ചൽ ചിത്രീകരിച്ചിരിക്കുന്നത്.
ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബി/അനാമിക ഹസ്ക്കർ
ഇന്ത്യ, ഭാഷ: ഹിന്ദി
ഡൽഹിയിലെ തൊഴിലാളി വർഗത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബി ചിത്രീകരിച്ചിരിക്കുന്നത്. പോക്കറ്റടിക്കാരൻ, മധുര പലഹാര വിൽപ്പനക്കാരൻ, തൊഴിലാളി ആക്ടിവിസ്റ്റ്, സംഗീതജ്ഞൻ എന്നീ നാല് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഇവരുടെ കണ്ണിലൂടെ പഴയ ഡൽഹിയിലെ മനുഷ്യരുടെ ജീവിതവും പ്രതീക്ഷയും സ്വപ്നങ്ങളും അവതരിപ്പിക്കുകയാണ് സംവിധായിക.
നൈറ്റ് ആക്സിഡന്റ്/ തിമിർബേക്ക് ബിർനസാർവ്
കിർഗിസ്ഥാൻ, ഭാഷ: കിർഗിസ്
എഴുപതുകാരനായൊരാൾ ഭ്രാന്തമായ രീതിയിൽ കാറോടിക്കുന്നതിനിടയിൽ യുവതിയെ ഇടിച്ചുവീഴ്ത്തുന്നു. തുടർന്ന് ഇരുവർക്കും ഇടയിൽ രൂപപ്പെടുന്ന വൈകാരികമായ ബന്ധത്തിന്റെ കഥയാണ് നൈറ്റ് ആക്സിഡന്റ് പറയുന്നത്.
പോയിസണസ് റോസസ്/ അഹമ്മദ് ഫൌസി സലേഹ്
ഈജിപ്ത്, ഭാഷ: അറബി
കെയ്റോയിൽ ദരിദ്ര പശ്ചാത്തലത്തിൽ ജീവിക്കുന്ന തഹിയയുടെ വീടിനടുത്ത് ഒരു സംഘം കശാപ്പും മയക്കുമരുന്ന് വിൽപ്പനയും ആരംഭിക്കുന്നതോടെ അവളുടെ ജീവിതം ദുഷ്ക്കരമാകുന്നു. തുടർന്ന് തഹിയ തന്റെ സഹോദരനായ സ്ക്വാറിനോട് അവിടെനിന്നും രക്ഷപെടുന്നതിനായി സഹായം അഭ്യർത്ഥിക്കുന്നു. നാല് ചലച്ചിത്ര മേളകളിൽ പോയിസണസ് റോസസ് പ്രദർശിപ്പിച്ചിട്ടുണ്ട്.
സുഡാനി ഫ്രം നൈജീരിയ/സക്കരിയ
ഇന്ത്യ, ഭാഷ: മലയാളം
മലപ്പുറത്തെ ഫുട്ബോൾ പ്രേമികളിൽ ഒരാളായ മാജിദ് സോക്കർ ക്ലബ്ബിന്റെ മാനേജരായാണ് പ്രവർത്തിക്കുന്നത്. അടുത്തയിടയ്ക്കാണ് നൈജീരിയൻ ഫുട്ബോൾ കളിക്കാരനായ സാമുവേലിനെ മാജിദ് ക്ലബ്ബിലെടുത്തത്. അങ്ങനെയിരിക്കെ അപകടത്തിൽപ്പെട്ട സാമുവേലിനെ മാജിദ് വീട്ടിൽ താമസിപ്പിക്കുന്നു. തുടർന്ന് മാജിദിനും കുടുംബത്തിനും സാമുവേലിനോട് ആത്മബന്ധം ഉണ്ടാകുന്നു.
ടെയിൽ ഓഫ് ദ സി/ബഹ്മൻ ഫർമനാറ
ഇറാൻ, ഭാഷ: പേർഷ്യൻ
താഹിർ മൊഹേബി അറിയപ്പെടുന്ന എഴുത്തുകാരനാണ്. ഒരു കൊലപാതകത്തിന് സാക്ഷിയായതോടെ അദ്ദേഹത്തിന് മൂന്നുവർഷക്കാലം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയേണ്ടിവരുന്നു. അവിടെനിന്നും പുറത്തിറങ്ങുന്ന താഹിറിന് കാര്യങ്ങൾ പഴയതുപോലെയായി എന്നു തോന്നുന്നു. എന്നാൽ മാനിസാകാരോഗ്യ കേന്ദ്രത്തിൽനിന്നും അദ്ദേഹത്തിനനുഭവപ്പെട്ട മതിഭ്രമത്തിന്റെ ഓർമ്മകൾ അവിടേക്ക് താഹിറിനെ അവിടേക്ക് തിരികെ പോകാൻ പ്രേരിപ്പിക്കുന്നു.
ദി ബെഡ്/മോണിക്ക ലൊറാന
അർജ്ജന്റീന, ഭാഷ: സ്പാനിഷ്
മുപ്പതുവർഷത്തെ ദാമ്പത്യത്തിനു ശേഷം ജോർജ്ജും മാബേലും വേർപിരിയാൻ തീരുമാനിക്കുന്നു. ഇണകളായി ജീവിക്കുന്നതിന്റെ അവസാന മണിക്കൂറിലാണ് അവർ. അവർ താമസിക്കുന്ന വീട് വിൽക്കുകയും വീട്ടുപകരണങ്ങൾ ഒഴിവാക്കാനും തീരുമാനിക്കുന്നു. വേർപിരിയലിന്റെ അവസാന മണിക്കൂറുകളിൽ അവർ അനുഭവിക്കുന്ന വേദനയിലൂടെയും വികാര വിക്ഷോഭത്തിലൂടെയുമാണ് ചിത്രത്തിന്റെ കഥ അന്ത്യത്തിലെത്തുന്നത്.
ദി ഡാർക്ക് റൂം/റുഹുള്ള ഹജേസി
ഇറാൻ, ഭാഷ: പേർഷ്യൻ
ഹലായും ഫർഹാദും അഞ്ച് വയസുകാരനായ ആമിറിനോടൊപ്പമാണ് ജീവിക്കുന്നത്. ഒരുദിവസം വീടിനടുത്തുള്ള മരുഭൂമിയിൽ ആമിറിനെ കാണാതുകുന്നു. തുടർന്നുള്ള തെരച്ചിലിനൊടുവിൽ മാതാപിതാക്കൾ ആമിറെനെ കണ്ടെത്തുന്നു. തന്റെ ശരീരം മറ്റൊരാൾ കണ്ടതായി ആമിർ പിതാവിനോട് പറയുന്നു. തന്റെ മകനെ ആരോ ലൈംഗികമായി ചുഷണം ചെയ്തതായി ഫർഹാദ് മനസിലാക്കുന്നു.
ദ ഗ്രേവ്ലെസ്/മുസ്തഫ സയ്യാരി
ഇറാൻ, ഭാഷ: പേർഷ്യൻ
പിതാവിന്റെ അന്ത്യാഭിലാഷത്തിന്റെ പൂർത്തീകരണത്തിനായി മൂന്ന് സഹോദരന്മാരും അവരുടെ ഒരേയൊരു സഹാദരിയും ഒരു ഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നു. യാത്രയ്ക്കിടയിൽ ഉഷ്ണം അവരെ തളർത്തുന്നു. അത് സഹോദരങ്ങൾക്കിടയിൽ ഭിന്നത ഉളവാക്കുന്നു.
ദി റെഡ് ഫാലസ്/താഷി ഗിയൽടെൻ
ഭൂട്ടാൻ
ഭൂട്ടാനിലെ കുഗ്രാമത്തിൽ സഞ്ജയ് തന്റെ പിതാവിനോടൊപ്പമാണ് ജീവിക്കുന്നത്. അവളുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. തന്റെ ജീവിതത്തിൽ സംതൃപ്തയല്ല അവൾ. തന്റെ ജീവിതം ഗ്രാമത്തിനുള്ളി പെട്ടുപോയതായി അവൾ വിചാരിക്കുന്നു. അങ്ങനെ പോകവെ ഗ്രാമത്തിലെ താഴ്ന്ന ജാതിയിൽപ്പെട്ട വിവാഹിതനായ ആളോടുള്ള സഞ്ജയുടെ ബന്ധം പിതാവ് കണ്ടെത്തുന്നു.
ദി സൈലൻസ്/ബിയാട്രിസ് സൈനർ
ബ്രസീൽ, ഭാഷ: സ്പാനിഷ്
ബ്രസീലിനും കൊളമ്പിയയ്ക്കും പെറുവിനും സമീപ ദേശത്തുള്ള ദ്വീപിലേക്ക് നൂരിയയും ഫാബിനോയും അവരുടെ മാതാവിനോടൊപ്പം എത്തുന്നു. അവരുടെ പിതാവിനെ കാണാതായ അതേ കൊളമ്പിയൻ ആഭ്യന്തര യുദ്ധത്തെത്തുടർന്നാണ് അവർ നാടുവിടാൻ തീരുമാനിച്ചത്. ഒരുദിവസം അവരുടെ പിതാവ് തിരിച്ചുവരുന്നു. ഇവരെ വിചിത്രമായൊരു രഹസ്യം വേട്ടയാടുന്നുണ്ട്. അങ്ങനെ ദ്വീപിലുള്ളർ പ്രേതങ്ങളാണെന്ന് അവർ തിരിച്ചറിയുന്നു.
വിഡോ ഓഫ് സൈലൻസ്/പ്രവീൺ മോർച്ചലേ
ഇന്ത്യ, ഭാഷ: ഉർദ്ദു
കലാപമുഖരിതമായ കാശ്മീൽ തന്റെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിനായി യുവതി നടത്തുന്ന പോരാട്ടാണ് വിഡോ ഓഫ് സൈലൻസ്. പതിനൊന്ന് വയസുള്ള മകൾക്കും ഭർതൃമാതാവിനോടും ഒപ്പമാണ് യുവതിയുടെ ജീവിതം. മൂന്ന് ഫെസ്റ്റിവെലുകളിലാണ് ഈ സിനിമ പ്രദർശിപ്പിച്ചിട്ടുള്ളത്.
ഡെബ്റ്റ്/വുൽസറ്റ് സരഷോഗു
തുർക്കി, ഭാഷ: ടർക്കിഷ്
ചെറിയൊരു പ്രിന്റിങ് കടയിൽ ജോലി നോക്കുകയാണ് തുഫാൻ. ഭാര്യ മുക്കദസിനോടും മകൾ സിംഗെയോടുമൊപ്പം എസ്കിഷെറിലാണ് തുഫാൻ താമസിക്കുന്നത്. ഒരു രാത്രി തുഫാന്റെ അയൽപക്കത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഹുരിയെ രോഗാതുരയാകുന്നു. അവളുടെ പരിചരണം ഏറ്റെടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പട്ടതിന്റെ അടിസ്ഥാനത്തിൽ തുഫാൻ പരിചരിക്കാൻ തയ്യാറാകുന്നു. തുടർന്ന് തുഫാനുണ്ടാകുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ ഉള്ളടക്കം.
ഇ.മ.യൌ/ലിജോ ജോസ് പെല്ലിശ്ശേരി
ഇന്ത്യ, ഭാഷ: മലയാളം
വാവച്ചൻ മേസ്ത്രിയുടെ മരണത്തെത്തുടർന്ന് മകൻ ഈശി അപ്പനെ ആദരവോടെ സംസ്ക്കരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായുണ്ടായ തടസ്സങ്ങൾ ഈശിയെ പ്രതിസന്ധിയിലാക്കുന്നു. മൃതസംസ്ക്കാരം ആഘോഷമാക്കുമെന്ന് ഈശി അപ്പന് വാക്കുകൊടുത്തിട്ടുണ്ടായിരുന്നു. വാവച്ചൻ മേസ്ത്രിയുടെ മരണത്തെത്തുടർന്ന് അപ്പനുകൊടുത്ത വാക്കുപാലിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന ഈശിയെ ചിത്രത്തിൽ കാണാം. മനുഷ്യന്റെ ജീവിതത്തിന്റെ സങ്കീർണതയെ ചിത്രീകരിച്ചിരിക്കുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത.
മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ഗോവൻ ഫിലിം ഫെസ്റ്റിവെലിൽ രണ്ട് അവാർഡുകളും ചിത്രത്തിന് ലഭിച്ചു. അനേകം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ഈ.മ.യൌ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ദി ഏഞ്ചൽ/ ലൂയിസ് ഒന്റേഗ
അർജന്റീന, ഭാഷ: സ്പാനിഷ്
കാർലിറ്റോസ് എന്ന പതിനേഴുകാരന് ചുരുളൻ മുടികളും കുട്ടിത്തം നിറഞ്ഞ മുഖവുമുണ്ട്. എന്നാൽ കൌമാരപ്രായം കഴിയുന്നതിനു മുമ്പുതന്നെ കാർലിറ്റോസ് മോഷണവും കൊലപാതകവും ജീവിതത്തിന്റെ ഭാഗമാക്കുന്നു. 40 മോഷണവും 11 കൊലപാതകവും ചെയ്തശേഷം പിടിയിലാകുമ്പോൾ ‘മരണത്തിന്റെ മാലാഖ’ എന്നാണ് കാർലിറ്റോസിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അർജന്റീനിയൻ സീരിയൽ കില്ലർ കാർലോസ് എഡ്വേർഡോ റൊബൽഡോ പഞ്ചിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ദി ഏഞ്ചൽ ചിത്രീകരിച്ചിരിക്കുന്നത്.
ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബി/അനാമിക ഹസ്ക്കർ
ഇന്ത്യ, ഭാഷ: ഹിന്ദി
ഡൽഹിയിലെ തൊഴിലാളി വർഗത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബി ചിത്രീകരിച്ചിരിക്കുന്നത്. പോക്കറ്റടിക്കാരൻ, മധുര പലഹാര വിൽപ്പനക്കാരൻ, തൊഴിലാളി ആക്ടിവിസ്റ്റ്, സംഗീതജ്ഞൻ എന്നീ നാല് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഇവരുടെ കണ്ണിലൂടെ പഴയ ഡൽഹിയിലെ മനുഷ്യരുടെ ജീവിതവും പ്രതീക്ഷയും സ്വപ്നങ്ങളും അവതരിപ്പിക്കുകയാണ് സംവിധായിക.
നൈറ്റ് ആക്സിഡന്റ്/ തിമിർബേക്ക് ബിർനസാർവ്
കിർഗിസ്ഥാൻ, ഭാഷ: കിർഗിസ്
എഴുപതുകാരനായൊരാൾ ഭ്രാന്തമായ രീതിയിൽ കാറോടിക്കുന്നതിനിടയിൽ യുവതിയെ ഇടിച്ചുവീഴ്ത്തുന്നു. തുടർന്ന് ഇരുവർക്കും ഇടയിൽ രൂപപ്പെടുന്ന വൈകാരികമായ ബന്ധത്തിന്റെ കഥയാണ് നൈറ്റ് ആക്സിഡന്റ് പറയുന്നത്.
പോയിസണസ് റോസസ്/ അഹമ്മദ് ഫൌസി സലേഹ്
ഈജിപ്ത്, ഭാഷ: അറബി
കെയ്റോയിൽ ദരിദ്ര പശ്ചാത്തലത്തിൽ ജീവിക്കുന്ന തഹിയയുടെ വീടിനടുത്ത് ഒരു സംഘം കശാപ്പും മയക്കുമരുന്ന് വിൽപ്പനയും ആരംഭിക്കുന്നതോടെ അവളുടെ ജീവിതം ദുഷ്ക്കരമാകുന്നു. തുടർന്ന് തഹിയ തന്റെ സഹോദരനായ സ്ക്വാറിനോട് അവിടെനിന്നും രക്ഷപെടുന്നതിനായി സഹായം അഭ്യർത്ഥിക്കുന്നു. നാല് ചലച്ചിത്ര മേളകളിൽ പോയിസണസ് റോസസ് പ്രദർശിപ്പിച്ചിട്ടുണ്ട്.
സുഡാനി ഫ്രം നൈജീരിയ/സക്കരിയ
ഇന്ത്യ, ഭാഷ: മലയാളം
മലപ്പുറത്തെ ഫുട്ബോൾ പ്രേമികളിൽ ഒരാളായ മാജിദ് സോക്കർ ക്ലബ്ബിന്റെ മാനേജരായാണ് പ്രവർത്തിക്കുന്നത്. അടുത്തയിടയ്ക്കാണ് നൈജീരിയൻ ഫുട്ബോൾ കളിക്കാരനായ സാമുവേലിനെ മാജിദ് ക്ലബ്ബിലെടുത്തത്. അങ്ങനെയിരിക്കെ അപകടത്തിൽപ്പെട്ട സാമുവേലിനെ മാജിദ് വീട്ടിൽ താമസിപ്പിക്കുന്നു. തുടർന്ന് മാജിദിനും കുടുംബത്തിനും സാമുവേലിനോട് ആത്മബന്ധം ഉണ്ടാകുന്നു.
ടെയിൽ ഓഫ് ദ സി/ബഹ്മൻ ഫർമനാറ
ഇറാൻ, ഭാഷ: പേർഷ്യൻ
താഹിർ മൊഹേബി അറിയപ്പെടുന്ന എഴുത്തുകാരനാണ്. ഒരു കൊലപാതകത്തിന് സാക്ഷിയായതോടെ അദ്ദേഹത്തിന് മൂന്നുവർഷക്കാലം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയേണ്ടിവരുന്നു. അവിടെനിന്നും പുറത്തിറങ്ങുന്ന താഹിറിന് കാര്യങ്ങൾ പഴയതുപോലെയായി എന്നു തോന്നുന്നു. എന്നാൽ മാനിസാകാരോഗ്യ കേന്ദ്രത്തിൽനിന്നും അദ്ദേഹത്തിനനുഭവപ്പെട്ട മതിഭ്രമത്തിന്റെ ഓർമ്മകൾ അവിടേക്ക് താഹിറിനെ അവിടേക്ക് തിരികെ പോകാൻ പ്രേരിപ്പിക്കുന്നു.
ദി ബെഡ്/മോണിക്ക ലൊറാന
അർജ്ജന്റീന, ഭാഷ: സ്പാനിഷ്
മുപ്പതുവർഷത്തെ ദാമ്പത്യത്തിനു ശേഷം ജോർജ്ജും മാബേലും വേർപിരിയാൻ തീരുമാനിക്കുന്നു. ഇണകളായി ജീവിക്കുന്നതിന്റെ അവസാന മണിക്കൂറിലാണ് അവർ. അവർ താമസിക്കുന്ന വീട് വിൽക്കുകയും വീട്ടുപകരണങ്ങൾ ഒഴിവാക്കാനും തീരുമാനിക്കുന്നു. വേർപിരിയലിന്റെ അവസാന മണിക്കൂറുകളിൽ അവർ അനുഭവിക്കുന്ന വേദനയിലൂടെയും വികാര വിക്ഷോഭത്തിലൂടെയുമാണ് ചിത്രത്തിന്റെ കഥ അന്ത്യത്തിലെത്തുന്നത്.
ദി ഡാർക്ക് റൂം/റുഹുള്ള ഹജേസി
ഇറാൻ, ഭാഷ: പേർഷ്യൻ
ഹലായും ഫർഹാദും അഞ്ച് വയസുകാരനായ ആമിറിനോടൊപ്പമാണ് ജീവിക്കുന്നത്. ഒരുദിവസം വീടിനടുത്തുള്ള മരുഭൂമിയിൽ ആമിറിനെ കാണാതുകുന്നു. തുടർന്നുള്ള തെരച്ചിലിനൊടുവിൽ മാതാപിതാക്കൾ ആമിറെനെ കണ്ടെത്തുന്നു. തന്റെ ശരീരം മറ്റൊരാൾ കണ്ടതായി ആമിർ പിതാവിനോട് പറയുന്നു. തന്റെ മകനെ ആരോ ലൈംഗികമായി ചുഷണം ചെയ്തതായി ഫർഹാദ് മനസിലാക്കുന്നു.
ദ ഗ്രേവ്ലെസ്/മുസ്തഫ സയ്യാരി
ഇറാൻ, ഭാഷ: പേർഷ്യൻ
പിതാവിന്റെ അന്ത്യാഭിലാഷത്തിന്റെ പൂർത്തീകരണത്തിനായി മൂന്ന് സഹോദരന്മാരും അവരുടെ ഒരേയൊരു സഹാദരിയും ഒരു ഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നു. യാത്രയ്ക്കിടയിൽ ഉഷ്ണം അവരെ തളർത്തുന്നു. അത് സഹോദരങ്ങൾക്കിടയിൽ ഭിന്നത ഉളവാക്കുന്നു.
ദി റെഡ് ഫാലസ്/താഷി ഗിയൽടെൻ
ഭൂട്ടാൻ
ഭൂട്ടാനിലെ കുഗ്രാമത്തിൽ സഞ്ജയ് തന്റെ പിതാവിനോടൊപ്പമാണ് ജീവിക്കുന്നത്. അവളുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. തന്റെ ജീവിതത്തിൽ സംതൃപ്തയല്ല അവൾ. തന്റെ ജീവിതം ഗ്രാമത്തിനുള്ളി പെട്ടുപോയതായി അവൾ വിചാരിക്കുന്നു. അങ്ങനെ പോകവെ ഗ്രാമത്തിലെ താഴ്ന്ന ജാതിയിൽപ്പെട്ട വിവാഹിതനായ ആളോടുള്ള സഞ്ജയുടെ ബന്ധം പിതാവ് കണ്ടെത്തുന്നു.
ദി സൈലൻസ്/ബിയാട്രിസ് സൈനർ
ബ്രസീൽ, ഭാഷ: സ്പാനിഷ്
ബ്രസീലിനും കൊളമ്പിയയ്ക്കും പെറുവിനും സമീപ ദേശത്തുള്ള ദ്വീപിലേക്ക് നൂരിയയും ഫാബിനോയും അവരുടെ മാതാവിനോടൊപ്പം എത്തുന്നു. അവരുടെ പിതാവിനെ കാണാതായ അതേ കൊളമ്പിയൻ ആഭ്യന്തര യുദ്ധത്തെത്തുടർന്നാണ് അവർ നാടുവിടാൻ തീരുമാനിച്ചത്. ഒരുദിവസം അവരുടെ പിതാവ് തിരിച്ചുവരുന്നു. ഇവരെ വിചിത്രമായൊരു രഹസ്യം വേട്ടയാടുന്നുണ്ട്. അങ്ങനെ ദ്വീപിലുള്ളർ പ്രേതങ്ങളാണെന്ന് അവർ തിരിച്ചറിയുന്നു.
വിഡോ ഓഫ് സൈലൻസ്/പ്രവീൺ മോർച്ചലേ
ഇന്ത്യ, ഭാഷ: ഉർദ്ദു
കലാപമുഖരിതമായ കാശ്മീൽ തന്റെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിനായി യുവതി നടത്തുന്ന പോരാട്ടാണ് വിഡോ ഓഫ് സൈലൻസ്. പതിനൊന്ന് വയസുള്ള മകൾക്കും ഭർതൃമാതാവിനോടും ഒപ്പമാണ് യുവതിയുടെ ജീവിതം. മൂന്ന് ഫെസ്റ്റിവെലുകളിലാണ് ഈ സിനിമ പ്രദർശിപ്പിച്ചിട്ടുള്ളത്.