ആപ്പ്ജില്ല

IFFK: മൂന്ന് തവണ ചോദിച്ചിട്ടാണ് പാസ് കിട്ടിയത്: സിന്‍ജാര്‍ നിര്‍മ്മാതാവ്

"ക്ഷണമില്ല; മൂന്ന് തവണ ചോദിച്ചിട്ടാണ് പാസ് കിട്ടിയത്": സിന്‍ജാര്‍ നിര്‍മ്മാതാവ്

Abhijith VM | Samayam Malayalam 10 Dec 2018, 5:34 pm
Samayam Malayalam fb-shibu
ഷിബു ജി സുശീലൻ, നിർമ്മാതാവ്
തിരുവനന്തപുരം: ചലച്ചിത്രമേളകളില്‍ സിനിമ നിര്‍മ്മാതാക്കള്‍ക്ക് അവഗണനയാണെന്ന് ഓര്‍മ്മിപ്പിച്ച് സിന്‍ജാര്‍ നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍. ഐഎഫ്‍എഫ്‍കെയില്‍ ഇന്ത്യന്‍ പോട്ട്‍പുരി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയാണ് പാമ്പള്ളി സംവിധാനം ചെയ്‍ത സിന്‍ജാര്‍. ഐഎഫ്‍എഫ്‍കെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു ഷിബു ജി സുശീലന്‍.

മൂന്ന് തവണ അപേക്ഷിച്ചും ചലച്ചിത്രമേളയ്ക്ക് പാസ് പോലും ബുദ്ധിമുട്ടിയാണ് ലഭിച്ചതെന്ന് ഷിബു ജി സുശീലന്‍ പറഞ്ഞു.

"ഡയറക്ടര്‍മാര്‍ വരുന്നത് സിനിമ നിര്‍മ്മിക്കാന്‍ പ്രൊഡ്യൂസര്‍മാര്‍ ഉള്ളത്കൊണ്ടാണ്... നിര്‍മ്മാതാക്കളെ മാറ്റി നിര്‍ത്തുന്നത് ഈ ഫെസ്റ്റിവലിലും അനുഭവപ്പെട്ടു. എനിക്ക് ക്ഷണമില്ല. ഒരു പാസ് പോലും തന്നില്ല. മൂന്നുതവണ റിക്വസ്റ്റ് ചെയ്‍തിട്ടാണ്, ഡയറക്ടര്‍ റിക്വസ്റ്റ് ചെയ്‍തിട്ടാണ് ഒരു പാസ് തന്നത്" ഷിബു ജി സുശീലന്‍ പറഞ്ഞു.

നിര്‍മ്മാതാക്കള്‍ക്ക് ഒരു വേദി ഉണ്ടാക്കി നല്‍കണം. ഫിലിം ഫെസ്റ്റിവലില്‍ നല്ല സിനിമകള്‍ ഉണ്ടാകണമെങ്കില്‍ നിര്‍മ്മാതാക്കള്‍ വേണം. ഇത് ഫെസ്റ്റിവലി‍ല്‍ ഉള്ള എല്ലാവരും ഓര്‍ക്കണം. അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപിലെ ഭാഷയായ ജസരിയാണ് സിന്‍ജാറിന്‍റെ ഭാഷ. ദേശീയ ചലച്ചിത്ര പുരസ്‍കാരത്തില്‍ ശ്രദ്ധിക്കപ്പെട്ട സിന്‍ജാര്‍, കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പവ്‍ലിയനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് വിവിധ ഫെസ്റ്റിവലുകളില്‍ സാന്നിധ്യമായ സിന്‍ജാറിന്‍റെ കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനമാണ് ഐഎഫ്‍എഫ്‍കെയില്‍ നടന്നത്.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്