കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കൊവിഡ് ബ്രിഗേഡ് ഗാനം ശ്രദ്ധ നേടുന്നു. മരുവേനലിൽ ഈ ഉയിർനാടിനി
വേവോടെ നിന്നെരിയില്ലെന്നുരുകില്ലെന്നോ...മഴ കൈ നീട്ടി മണൽ വീണ മീട്ടി പാടുവായ്
പായണം പേരാറ് പോലവേ ഈ മണ്ണിലൂടെ നാം പ്രവാഹമായ് മഹാ പ്രതീക്ഷയായ്...എന്ന് തുടങ്ങുന്ന ഗാനം കൊവിഡ് പോരാട്ടത്തിൽ ഉശിരോടെ മുന്നേറാൻ കേരള ജനതയ്ക്ക് പ്രത്യാശ പകരുന്നതാണ്.
Also Read: എപ്പോഴും ഈ ചിരിയോടെയിരിക്കൂ! സഹോദരിക്ക് പിറന്നാളാശംസയുമായി ഉണ്ണി മുകുന്ദൻ
മെഡിക്കൽ പാരാമെഡിക്കൽ പ്രൊഫഷണലുകളേയും പൊതുജനങ്ങളേയും ചേര്‍ത്തുകൊണ്ട് കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഒരുക്കുന്ന സാമൂഹ്യ സംരക്ഷണ സേനയായ കൊവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകാൻ ഏവരേയും ആഹ്വാനം ചെയ്യുന്നതാണ് ഗാനം. ഗാനരചയിതാവ് സുജേഷ് ഹരി എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. പി.ജയചന്ദ്രൻ, കെ.എസ് ചിത്ര, ഹരിശങ്കര്‍, ശ്വേത മോഹൻ, മധു ബാലകൃഷ്ണൻ, നമിത തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Also Read: അന്ന് അവര്‍ക്കായ് അപർണ്ണ മുടിമുറിച്ചു; ഇന്ന് അവർക്ക് പ്രത്യാശയേകി 'അതിജീവനം'
''മരുവേനലിൽ ഈ ഉയിർനാടിനി
വേവോടെ നിന്നെരിയില്ലെന്നുരുകില്ലെന്നോ
മഴ കൈ നീട്ടി മണൽ വീണ മീട്ടി പാടുവായ്
പായണം
പേരാറ് പോലവേ
ഈ മണ്ണിലൂടെ നാം
പ്രവാഹമായ്
മഹാ പ്രതീക്ഷയായ്
പോകണം
ആകാശവേലിതൻ
പാറാവിനപ്പുറം
കിനാവുകൾ
ഈ നാട്ടുചില്ലകൾ
വാ പൊരുതാം വാ പൊരുതാം
നെഞ്ചെടുത്ത് കൊരുത്ത കരുത്ത് പകർന്നിടാം
കൂരിരുളിൽ ചേർവഴിയിൽ
നാമിഴയിലിറുകുമരിയ തിരികളായ്
കേരളമേ കേരളമേ
ഈ നാട് നെഞ്ചിൽ തുടിക്കുന്നു
ഉയിരിതാകെ ഉണരുവായി ഉലകിനോളം ഉയരുവായി ചിറകുകളുമായി
കഥയിതുമാറും ഗതി മാറും വിധിപോലും മാറും
കൊടുമുടിയേതും വഴിമാറും
നിണമല്ലേ ഉള്ളിൽ
മറകള് മായും ചിരി തൂകും
കരമിനിയും ചേരും
ഇരുളിന് മാളം പണിയാനായ്
പകലിവിടം മേയും
നിറമായ് നിറവായ്
ഉണരേണമിന്നു തന്നെ
വരമായ് വനമായ്
പടരേണമിന്നു നമ്മൾ
സേവനമാമൊരു ശീലകളാൽ
നാടിന് മേലൊരു കുട മെനയാം
തളരില്ലാ തകരില്ലാ
അറിയില്ലേ ഈ നാടിൻ ചങ്കൂറ്റം''
എന്നുള്ളതാണ് പാട്ടിന്‍റെ വരികള്‍. 'ഒരുപാടൊരുപാട് സന്തോഷം തന്ന പാട്ട്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി റിലീസ് ചെയ്തതിനാൽ, ജയചന്ദ്രൻ മാഷും ചിത്ര ചേച്ചിയുമുൾപ്പെടെ പ്രിയപ്പെട്ടവരെല്ലാം പാടിയതിനാൽ, അയ്യപ്പനും കോശിയും കൊണ്ട് മാന്ത്രികത സൃഷ്ടിച്ച ജേക്സിനോടൊപ്പം ആദ്യത്തെ വർക്ക് ചെയ്യാൻ സാധിച്ചതിനാൽ, അതിനെല്ലാമുപരി ഈ സമയത്ത് പേന കൊണ്ടെങ്കിലും എന്തെങ്കിലുമൊന്ന് ചെയ്യാൻ സാധിച്ചതിനാൽ...'എന്ന് കുറിച്ചുകൊണ്ടാണ് പാട്ടിനെ കുറിച്ച് ഗാനരചയിതാവ് സുജേഷ് ഹരി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
Also Watch :
വേവോടെ നിന്നെരിയില്ലെന്നുരുകില്ലെന്നോ...മഴ കൈ നീട്ടി മണൽ വീണ മീട്ടി പാടുവായ്
പായണം പേരാറ് പോലവേ ഈ മണ്ണിലൂടെ നാം പ്രവാഹമായ് മഹാ പ്രതീക്ഷയായ്...എന്ന് തുടങ്ങുന്ന ഗാനം കൊവിഡ് പോരാട്ടത്തിൽ ഉശിരോടെ മുന്നേറാൻ കേരള ജനതയ്ക്ക് പ്രത്യാശ പകരുന്നതാണ്.
Also Read: എപ്പോഴും ഈ ചിരിയോടെയിരിക്കൂ! സഹോദരിക്ക് പിറന്നാളാശംസയുമായി ഉണ്ണി മുകുന്ദൻ
മെഡിക്കൽ പാരാമെഡിക്കൽ പ്രൊഫഷണലുകളേയും പൊതുജനങ്ങളേയും ചേര്‍ത്തുകൊണ്ട് കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഒരുക്കുന്ന സാമൂഹ്യ സംരക്ഷണ സേനയായ കൊവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകാൻ ഏവരേയും ആഹ്വാനം ചെയ്യുന്നതാണ് ഗാനം. ഗാനരചയിതാവ് സുജേഷ് ഹരി എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. പി.ജയചന്ദ്രൻ, കെ.എസ് ചിത്ര, ഹരിശങ്കര്‍, ശ്വേത മോഹൻ, മധു ബാലകൃഷ്ണൻ, നമിത തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Also Read: അന്ന് അവര്‍ക്കായ് അപർണ്ണ മുടിമുറിച്ചു; ഇന്ന് അവർക്ക് പ്രത്യാശയേകി 'അതിജീവനം'
''മരുവേനലിൽ ഈ ഉയിർനാടിനി
വേവോടെ നിന്നെരിയില്ലെന്നുരുകില്ലെന്നോ
മഴ കൈ നീട്ടി മണൽ വീണ മീട്ടി പാടുവായ്
പായണം
പേരാറ് പോലവേ
ഈ മണ്ണിലൂടെ നാം
പ്രവാഹമായ്
മഹാ പ്രതീക്ഷയായ്
പോകണം
ആകാശവേലിതൻ
പാറാവിനപ്പുറം
കിനാവുകൾ
ഈ നാട്ടുചില്ലകൾ
വാ പൊരുതാം വാ പൊരുതാം
നെഞ്ചെടുത്ത് കൊരുത്ത കരുത്ത് പകർന്നിടാം
കൂരിരുളിൽ ചേർവഴിയിൽ
നാമിഴയിലിറുകുമരിയ തിരികളായ്
കേരളമേ കേരളമേ
ഈ നാട് നെഞ്ചിൽ തുടിക്കുന്നു
ഉയിരിതാകെ ഉണരുവായി ഉലകിനോളം ഉയരുവായി ചിറകുകളുമായി
കഥയിതുമാറും ഗതി മാറും വിധിപോലും മാറും
കൊടുമുടിയേതും വഴിമാറും
നിണമല്ലേ ഉള്ളിൽ
മറകള് മായും ചിരി തൂകും
കരമിനിയും ചേരും
ഇരുളിന് മാളം പണിയാനായ്
പകലിവിടം മേയും
നിറമായ് നിറവായ്
ഉണരേണമിന്നു തന്നെ
വരമായ് വനമായ്
പടരേണമിന്നു നമ്മൾ
സേവനമാമൊരു ശീലകളാൽ
നാടിന് മേലൊരു കുട മെനയാം
തളരില്ലാ തകരില്ലാ
അറിയില്ലേ ഈ നാടിൻ ചങ്കൂറ്റം''
എന്നുള്ളതാണ് പാട്ടിന്‍റെ വരികള്‍. 'ഒരുപാടൊരുപാട് സന്തോഷം തന്ന പാട്ട്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി റിലീസ് ചെയ്തതിനാൽ, ജയചന്ദ്രൻ മാഷും ചിത്ര ചേച്ചിയുമുൾപ്പെടെ പ്രിയപ്പെട്ടവരെല്ലാം പാടിയതിനാൽ, അയ്യപ്പനും കോശിയും കൊണ്ട് മാന്ത്രികത സൃഷ്ടിച്ച ജേക്സിനോടൊപ്പം ആദ്യത്തെ വർക്ക് ചെയ്യാൻ സാധിച്ചതിനാൽ, അതിനെല്ലാമുപരി ഈ സമയത്ത് പേന കൊണ്ടെങ്കിലും എന്തെങ്കിലുമൊന്ന് ചെയ്യാൻ സാധിച്ചതിനാൽ...'എന്ന് കുറിച്ചുകൊണ്ടാണ് പാട്ടിനെ കുറിച്ച് ഗാനരചയിതാവ് സുജേഷ് ഹരി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
Also Watch :