കൊവിഡ് 19 പ്രതിസന്ധികൾ സിനിമാ മേഖലയെ വലിയ രീതിയില്‍ ആണ് ബാധിച്ചിരിക്കുന്നത്. പല സിനിമകളുടെയും ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുകയും ചിലത് പൂർത്തിയാക്കുകയും ചെയ്തെങ്കിലും സിനിമയുടെ പ്രതാപം പഴയത് പോലെ വീണ്ടെടുക്കാൻ ഇന്നും സാധിച്ചിട്ടില്ല. എന്നാല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഷോർട്ട് ഫിലിമുകളുടെയും ആല്‍ബങ്ങളുടെയും ചിത്രീകരണം നടക്കുകയും യൂട്യൂബ് വഴി പുറത്ത് വരുന്നുമുണ്ട്.
Also Read: മനോജ് കാനയുടെ പുതിയ സിനിമ; ആശാ ശരത്തും മകളും കേന്ദ്ര കഥാപാത്രങ്ങൾ
ഇതേ പാതയിലൂടെ സഞ്ചരിച്ച് കൊവിഡ് കാല ലോക്ക്ഡൗണിൽ വിർച്ച്വൽ ഡയറക്ഷന്റെ സാധ്യത തന്റെ സംഗീത ആൽബത്തിലൂടെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ നോബിൾ പീറ്റർ ഇപ്പോൾ. നോബിൾ ഒരുക്കിയ 'ടൈം' എന്ന മ്യൂസിക് വീഡിയോ ചില വലിയ സവിശേഷതകൾ കൊണ്ടു കൂടി ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ. ഓസ്ട്രേലിയിലെ പെർത്തിലാണ് 'ടൈം' ചിത്രീകരിച്ചത്, നോബിൾ ഈ മ്യൂസിക് വീഡിയോക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നൽകിയത് കൊച്ചിയിലിരുന്നു കൊണ്ടാണ്. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു നോബിൾ തൻ്റെ മ്യൂസിക്ക് ആൽബത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
Also Read: 'എ' പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം!
വിഖ്യാത സംഗീത സംവിധായകൻ ഹാൻസ് സിമ്മറിന്റെ 'ഇൻസെപ്ഷനിലെ ടൈം' എന്ന സൗണ്ട് ട്രാക്കിന് നോബിൾ മനോഹരമായ ദൃശ്യഭംഗി ഒരുക്കിയിരിക്കുകയാണ്. 'Enter the World of Hans Zimmer' എന്ന പേജിലൂടെ ആയിരുന്നു ഹാൻസ് സിമ്മർ തന്റെ സംഗീതത്തിന് കവർ വീഡിയോകൾ ക്ഷണിച്ചത്. പ്രിയ സംഗീത സംവിധായകന്റെ ഈണത്തിന് ദൃശ്യങ്ങൾ ഒരുക്കാന്‍ കഴിഞ്ഞതില്‍ നോബിൾ അതീവ സന്തുഷ്ടനാണ്.
Also Read: സൽമാനും വൈഗയും ഒന്നിക്കുന്ന 'ആദ്യത്തെ പെണ്ണ്' വരുന്നു
തിരക്കിട്ട് ഓടുന്ന നഗര ജീവിതത്തില്‍ ഒറ്റപ്പെടുന്ന യുവതിയാണ് സാമന്ത. വേഗതയേറിയ ജീവിതത്തിനൊപ്പം സഞ്ചരിക്കുന്ന അലക്സിന്‍റെയും സാമന്തയുടെയും കഥയാണ് ഇതില്‍ പറയുന്നത്. ഇവര്‍ തമ്മിലുള്ള ജീവിതത്തില്‍ സാമന്ത അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ചാണ് ഗാനത്തിലൂടെ ചര്‍ച്ചചെയ്യുന്നത്.
Also Read: മൂത്തോന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ കൂടി
ഓസ്ട്രലിയയിലെ പെർത്ത് എന്ന നഗരമാണ് വീഡിയോ ഷൂട്ട് ചെയ്യാനായി തെരെഞ്ഞടുത്തത്. ഒരു ദിവസമാണ് ഷൂട്ടിങ്ങിനായി ലഭിച്ച സമയം. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് ലൊക്കേഷനിൽ നേരിട്ടു ചെന്ന് വീഡിയോ ചെയ്യാന്‍ സാധിച്ചില്ല. കുറച്ചധികം അധ്വാനം വേണ്ടിവന്നു. അഭിനയിച്ചവര്‍ എല്ലാവരും ഓസ്‌ട്രേലിയയില്‍ നിന്നുള്ളവരാണ്.
Also Read: 'ഫ്രണ്ട്സ്' സെറ്റ് നല്ല രസമായിരുന്നു; മീനയെ പറ്റി വാചാലയായി ദിവ്യ ഉണ്ണി!
അവിടെ പോയി ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഇഷ്ട സംഗീതസംവിധായകന്റെ സൗണ്ട് ട്രാക്കിന് ദൃശ്യങ്ങൾ ഒരുക്കാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്നു എന്നും സംവിധായകൻ നോബിൾ സമയം മലയാളത്തിനോട് പറഞ്ഞു.
Also Read: മനോജ് കാനയുടെ പുതിയ സിനിമ; ആശാ ശരത്തും മകളും കേന്ദ്ര കഥാപാത്രങ്ങൾ
ഇതേ പാതയിലൂടെ സഞ്ചരിച്ച് കൊവിഡ് കാല ലോക്ക്ഡൗണിൽ വിർച്ച്വൽ ഡയറക്ഷന്റെ സാധ്യത തന്റെ സംഗീത ആൽബത്തിലൂടെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ നോബിൾ പീറ്റർ ഇപ്പോൾ. നോബിൾ ഒരുക്കിയ 'ടൈം' എന്ന മ്യൂസിക് വീഡിയോ ചില വലിയ സവിശേഷതകൾ കൊണ്ടു കൂടി ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ. ഓസ്ട്രേലിയിലെ പെർത്തിലാണ് 'ടൈം' ചിത്രീകരിച്ചത്, നോബിൾ ഈ മ്യൂസിക് വീഡിയോക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നൽകിയത് കൊച്ചിയിലിരുന്നു കൊണ്ടാണ്. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു നോബിൾ തൻ്റെ മ്യൂസിക്ക് ആൽബത്തിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
Also Read: 'എ' പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം!
വിഖ്യാത സംഗീത സംവിധായകൻ ഹാൻസ് സിമ്മറിന്റെ 'ഇൻസെപ്ഷനിലെ ടൈം' എന്ന സൗണ്ട് ട്രാക്കിന് നോബിൾ മനോഹരമായ ദൃശ്യഭംഗി ഒരുക്കിയിരിക്കുകയാണ്. 'Enter the World of Hans Zimmer' എന്ന പേജിലൂടെ ആയിരുന്നു ഹാൻസ് സിമ്മർ തന്റെ സംഗീതത്തിന് കവർ വീഡിയോകൾ ക്ഷണിച്ചത്. പ്രിയ സംഗീത സംവിധായകന്റെ ഈണത്തിന് ദൃശ്യങ്ങൾ ഒരുക്കാന്‍ കഴിഞ്ഞതില്‍ നോബിൾ അതീവ സന്തുഷ്ടനാണ്.
Also Read: സൽമാനും വൈഗയും ഒന്നിക്കുന്ന 'ആദ്യത്തെ പെണ്ണ്' വരുന്നു
തിരക്കിട്ട് ഓടുന്ന നഗര ജീവിതത്തില്‍ ഒറ്റപ്പെടുന്ന യുവതിയാണ് സാമന്ത. വേഗതയേറിയ ജീവിതത്തിനൊപ്പം സഞ്ചരിക്കുന്ന അലക്സിന്‍റെയും സാമന്തയുടെയും കഥയാണ് ഇതില്‍ പറയുന്നത്. ഇവര്‍ തമ്മിലുള്ള ജീവിതത്തില്‍ സാമന്ത അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ചാണ് ഗാനത്തിലൂടെ ചര്‍ച്ചചെയ്യുന്നത്.
Also Read: മൂത്തോന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ കൂടി
ഓസ്ട്രലിയയിലെ പെർത്ത് എന്ന നഗരമാണ് വീഡിയോ ഷൂട്ട് ചെയ്യാനായി തെരെഞ്ഞടുത്തത്. ഒരു ദിവസമാണ് ഷൂട്ടിങ്ങിനായി ലഭിച്ച സമയം. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് ലൊക്കേഷനിൽ നേരിട്ടു ചെന്ന് വീഡിയോ ചെയ്യാന്‍ സാധിച്ചില്ല. കുറച്ചധികം അധ്വാനം വേണ്ടിവന്നു. അഭിനയിച്ചവര്‍ എല്ലാവരും ഓസ്‌ട്രേലിയയില്‍ നിന്നുള്ളവരാണ്.
Also Read: 'ഫ്രണ്ട്സ്' സെറ്റ് നല്ല രസമായിരുന്നു; മീനയെ പറ്റി വാചാലയായി ദിവ്യ ഉണ്ണി!
അവിടെ പോയി ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഇഷ്ട സംഗീതസംവിധായകന്റെ സൗണ്ട് ട്രാക്കിന് ദൃശ്യങ്ങൾ ഒരുക്കാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്നു എന്നും സംവിധായകൻ നോബിൾ സമയം മലയാളത്തിനോട് പറഞ്ഞു.