ആപ്പ്ജില്ല

'ഖാദറിക്ക എഴുതിയ 'പൂ മാനമേ' എന്ന ഗാനം ആദ്യം പാടിയത് ഞാനായിരുന്നു'; പൂവച്ചല്‍ ഖാദറുമായുള്ള ഓർമ്മകളുമായി ജി. വേണുഗോപാല്‍

പൂമാനമേ ഒരു രാഗമേഘം താ എന്ന ഗാനം കാസറ്റില്‍ തന്‍റെ ശബ്‍ദത്തിലാണ് പുറത്തുവന്നതെങ്കിലും, സിനിമയിൽ ഗായകനാണ് പാടിയത്, ഖാദര്‍ക്കായുടെ അനേകം ലളിതഗാനങ്ങള്‍ ആകാശവാണിക്കുവേണ്ടി പാടാൻ കഴിഞ്ഞിട്ടുണ്ടെന്നും വേണുഗോപാൽ

Samayam Malayalam 22 Jun 2021, 2:18 pm

ഹൈലൈറ്റ്:

  • ഖാദറിക്കയുടെ ഓർമ്മകളിൽ വേണുഗോപാൽ
  • ആദ്യ സോളോ ഗാനം നഷ്ടമായ ഓർമ്മ പങ്കുവെച്ച് ഗായകൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam g venugopal.
ഒട്ടനവധി ഗാനങ്ങൾ മലയാള സിനിമയ്ക്കായി സമ്മാനിച്ച ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഓര്‍മ്മയായിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് സോഷ്യൽമീഡിയയിലൂടേയും മറ്റും അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നത്. ഇപ്പോഴിതാ പിന്നണി ഗായകൻ ജി വേണുഗോപാല്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
Also Read: നാഥനില്ല! ശരറാന്തല്‍ തിരിതാഴ്ത്തി അദ്ദേഹം യാത്രയായി! പൂവച്ചല്‍ ഖാദറിന് വിട! ആ ഗാനങ്ങള്‍ എന്നും മനസ്സിലുണ്ടാവും!

മമ്മൂട്ടിയും സുമലതയും ഒന്നിച്ചഭിനയിച്ച് പുറത്തിറങ്ങിയ നിറക്കൂട്ടിലെ പൂ മാനമേ ഒരു രാഗമേഘം താ എന്ന പൂവച്ചൽ ഖാദർ എഴുതിയ ഗാനം താനാണ് ആദ്യം പാടിയതെന്ന് ജി വേണുഗോപാൽ പറഞ്ഞിരിക്കുകയാണ്. പക്ഷേ സിനിമ ഇറങ്ങിയപ്പോള്‍ ഉപയോഗിച്ചത് കെഎസ് ചിത്ര പാടിയതാണ്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഗായകന്‍റെ സ്ഥാനത്ത് വന്ന പേര് കെ ജി മാര്‍ക്കോസിന്‍റേതുമായിരുന്നുവെന്ന് വേണുഗോപാൽ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

Also Read: ദളപതി വിജയ്ക്ക് ഇന്ന് 47-ാം പിറന്നാള്‍; തമിഴകത്തിന്‍റെ സ്വന്തം ബീസ്റ്റെന്ന് ആരാധകർ

ഈ ഗാനത്തിന്‍റെ റെക്കോര്‍ഡിംഗിനായി ചെന്നൈയിലെത്തിയ സമയത്തായിരുന്നു പൂവച്ചല്‍ ഖാദറിനെ താൻ ആദ്യമായി കണ്ടതെന്ന് അദ്ദേഹം പറയുന്നു. 'ഖാദറിക്കയും യാത്രയായി. തീർത്താൽ തീരാത്ത ദു:ഖം നമുക്കേകി കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ! എത്രയെത്ര ഗാനങ്ങൾ ആ തൂലികത്തുമ്പിൽ പിറന്നിരിക്കുന്നു. എത്രയെത്ര സമാഗമങ്ങൾ ഈ തിരുവനന്തപുരം നഗരിയിൽ നമ്മൾ തമ്മിൽ. നാട്യങ്ങളേതുമില്ലാതെ, സ്നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയിൽ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല', എന്നെഴുതി ജി വേണുഗോപാൽ ഫേസ്ബുക്കിലും ആദാരാഞ്ജലി കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്